Connect with us

Gulf

കാൽ നനയാതെ കടലിൻ്റെ ആഴം കാണാം; ദുബായിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് അൽ മംസറിൽ ഒരുങ്ങുന്നു

Published

on

ദുബായ്: വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പുതിയ ടൂറിസം വികസന പദ്ധതികളുമായി ദുബായ് ഭരണകൂടം. ഇതിന്റെ ഭാഗമായി അല്‍ മംസര്‍ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലില്‍ നിര്‍മിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. പദ്ധതിയുടെ ഭാഗമായി ദേരയില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന നൈറ്റ് ബീച്ചും ഒരുക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ ബീച്ച് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

അല്‍ മംസറിനു കുറുകെ 200 മീറ്റര്‍ നീളത്തില്‍ വെള്ളത്തിനു മുകളിലൂടെ നിര്‍മിക്കുന്ന കാല്‍നടപ്പാലം ദുബായിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളത്തില്‍ ഇറങ്ങാതെ തന്നെ കടലിന്റെ കൂടുതല്‍ ആഈഴമുള്ള ഭാഗം കാണാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് ഇതുവഴി സാധിക്കും. ദുബായിലെ നഗരാസൂത്രണ സമിതി ഏറ്റവും പ്രധാനപ്പെട്ട രണ്ട് ബീച്ചുകള്‍ വികസിപ്പിക്കാന്‍ നേരത്തെ കരാര്‍ നല്‍കിയിരുന്നു. അല്‍ മംസര്‍, ജുമൈറ-1 എന്നിവിടങ്ങളിലാണ് ബീച്ചുകളുടെ നവീകരണം നടക്കുന്നത്. ഈ ബീച്ചുകള്‍ വികസിപ്പിക്കുന്ന സമയത്ത് ഇവ ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം ബാക്കി ഇടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

പാലത്തിന് ഒന്നിലധികം തട്ടുകളും പ്ലാറ്റ്‌ഫോമുകളും

355 ദശലക്ഷം ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയില്‍ അല്‍ മംസാര്‍ ബീച്ചിന്റെ 4.3 കിലോമീറ്ററും ജുമൈറ-1ലെ 1.4 കിലോമീറ്ററും വികസിപ്പിക്കും. 18 മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളും ഡെക്കുകളും ഉണ്ടാകും. പ്രധാന പ്ലാറ്റ്‌ഫോമുകളെ ചെറിയ പാലങ്ങള്‍ വഴി കരയുമായും ഭക്ഷണ ശാലകളുമായും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. ആഗോളതലത്തില്‍ തീരദേശ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള വേലിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനായി ബീച്ചുകള്‍ ഉയര്‍ത്തുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി നടക്കും. അരലക്ഷത്തിലധികം ഘന മീറ്റര്‍ ബീച്ച് മണലാണ് ഇതിനായി ഉപയോഗിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ആദ്യ നൈറ്റ് ബീച്ച് ദേറയില്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം രാത്രി നീന്തലിനായി മൂന്ന് ബീച്ചുകള്‍ തുറന്നിരുന്നു.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍

പുതുതായി വികസിപ്പിക്കുന്ന രണ്ട് ബീച്ചുകളിലുമായി മൊത്തം 11 കിലോമീറ്റര്‍ സൈക്കിള്‍ റണ്ണിങ് ട്രാക്കുകളും ‘മരങ്ങളാല്‍ ചുറ്റപ്പെട്ട’ അഞ്ചു കിലോമീറ്റര്‍ നടപ്പാതയും ഉണ്ടാകും. ബാര്‍ബിക്യൂ, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ ഗെയിമുകള്‍ എന്നിവയ്ക്കായുള്ള പ്രദേശങ്ങള്‍ അവയില്‍ പലയിടങ്ങളിലായി ഉണ്ടാകും. ഇതിനു പുറമെ, ബീച്ച് റെസ്റ്റ് ഹൗസുകളും ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. ബീച്ചുകളില്‍ പച്ചപ്പ് നിലനിര്‍ത്തുന്ന ഓട്ടോമാറ്റിക് ജലസേചന സംവിധാനവും ഉണ്ടാകും. 1,400 കാറുകള്‍ നിര്‍ത്തിയുടന്നതിനുള്ള പാര്‍ക്കിംഗ് ഏരിയകള്‍, സേഫ്റ്റി ഡിപ്പോസിറ്റ് ബോക്‌സുകള്‍, വൈഫൈ, ഇലക്ട്രോണിക് സ്‌ക്രീനുകള്‍, ബീച്ച് റെസ്‌ക്യൂ സേവനങ്ങള്‍, ദുബായ് മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 100 സുരക്ഷാ കാമറകള്‍ എന്നിവയും രണ്ട് ബീച്ചുകളിലായി സജ്ജീകരിക്കും.

50 നിക്ഷേപ അവസരങ്ങള്‍

വാട്ടര്‍ ആക്റ്റിവിറ്റി ലീസിങ്, ഔട്ട്ലെറ്റുകള്‍, കൊമേഴ്സ്യല്‍ കിയോസ്‌ക്കുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കാനുള്ള സെല്‍ഫ് സര്‍വീസ് മെഷീനുകള്‍, പരസ്യ ഇടങ്ങള്‍, ബീച്ച് ഇരിപ്പിടങ്ങള്‍, കുടകള്‍ തുടങ്ങിയവകള്‍ ഇവിടെ ഒരുക്കുന്നതിനായുള്ള 50 നിക്ഷേപ അവസരങ്ങളും ബീച്ച് വികസന പദ്ധതിയുടെ ഭാഗമായി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിയുടെ തീരപ്രദേശം 400 ശതമാനം വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് പുതിയ ബീച്ച് വികസന പദ്ധതികള്‍. ഇതുവഴി താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും 105 കിലോമീറ്റര്‍ പൊതു ബീച്ചുകള്‍ ലഭ്യമാകും. നിലവില്‍ 21 കിലോമീറ്ററാണ് ദുബായ് ബീച്ചുകളുടെ ആകെ നീളം. ദുബായില്‍ എട്ട് പൊതു ബീച്ചുകളാണുള്ളത്. ഖോര്‍ അല്‍ മംസാര്‍, അല്‍ മംസാര്‍ കോര്‍ണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി. 2023ല്‍ ഈ ബീച്ചുകളില്‍ ചിലത് നവീകരിച്ചിരുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.