Connect with us

Gulf

ഹജ്ജ്: ഗാസ രക്തസാക്ഷികളുടെ ബന്ധുക്കളായ 1000 പേര്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി എത്തും

Published

on

മക്ക: ഇസ്രായേലുമായി പോരാട്ടം തുടരുന്ന ഗാസയിലെ യുദ്ധത്തിനിടെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പലസ്തീന്‍ തീര്‍ത്ഥാടകര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും.

നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെത്തുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ അസാധാരണ നടപടികളിലൂടെ അവര്‍ക്ക് ഹജ്ജിന് അവസരമൊരുക്കുക എന്നതാണ് ‘ഗാസ്സ മുനമ്പിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരു സംരംഭം’ എന്ന പേരിലുള്ള ഈ രാജകീയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ ഉള്‍പ്പെടെ 2000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇത്തവണ പലസ്തീനില്‍ നിന്ന് എത്തിച്ചേരുക.

രാജാവിൻ്റെ അതിഥികളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ അസാധാരണമായ ആതിഥേയത്വം ഗസ മുനമ്പില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്ന ത്യാഗപൂർണ്ണമായ ജീവിതത്തിനിടയിൽ ആശ്വാസവും സാന്ത്വനവുമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ ശെയ്ഖ് പറഞ്ഞു. രാജ്യം പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതുമുതല്‍, പലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ രാജാവിന്റെ അതിഥികളായി സ്വീകരിക്കാന്‍ മന്ത്രാലയം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്മിറ്റികള്‍ മുഖേന അതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ ശെയ്ഖ് ചൂണ്ടിക്കാട്ടി.

അതിനിടെ, നിലവിലെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്താൻ മക്ക ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ വിശുദ്ധ സ്ഥലങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

ഈ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള മശാഇര്‍ ട്രെയിനിന്റെ ഒരുക്കങ്ങൾ പരിശോധിച്ചാണ് സൗദി രാജകുമാരന്‍ സന്ദര്‍ശനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് വേളയിൽ പ്രധാന കർമങ്ങൾ നടക്കുന്ന ഏഴ് ദിവസങ്ങൾക്കിടയിൽ 2000-ലധികം ട്രിപ്പുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനാണ് മശായിർ ട്രെയിൻ ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും അദ്ദേഹം വിലയിരുത്തി.

ഈസ്റ്റ് അറഫാത്ത് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച അദ്ദേഹം അത്യാഹിത വിഭാഗം, ഐസൊലേഷന്‍ റൂമുകള്‍, ക്ലിനിക്കുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ റൂമുകള്‍, ഹീറ്റ് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളിലെ സജ്ജീകരണങ്ങൾ അവലോകനം ചെയ്തു. ആകെ 405 കിടക്കകളാണ് ആശുപത്രിക്കുള്ളത്.

കിദാന ഡെവലപ്മെന്റ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആഫ്രിക്കന്‍ അറബ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി കമ്പനി ഓഫ് മുതവിഫ്സ് നടപ്പിലാക്കുന്ന അറഫാത്ത് ക്യാമ്പ് ഡെവലപ്മെന്റ് പ്രോജക്റ്റ് ഡെപ്യൂട്ടി അമീര്‍ പരിശോധിച്ചു. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിലെ ഇടം പരമാവധി പ്രയോജനപ്പെടുത്തുക, സേവന നിലവാരം വര്‍ധിപ്പിക്കുക, പുതിയ നൂതന സേവനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ തീര്‍ഥാടക സേവനത്തെ പുഷ്ടിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൂടാതെ, 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 60,000 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്നതുമായ മുസ്ദലിഫയുടെ കാല്‍നട പാതയുടെ ആദ്യ ഘട്ടം അദ്ദേഹം അവലോകനം ചെയ്തു. പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ ഹരിത ഇടങ്ങളും കാല്‍നട നടപ്പാതകളുടെ തണുപ്പിക്കല്‍, കാലാവസ്ഥാ നിയന്ത്രണം, പ്രായമായവര്‍ക്കും പ്രത്യേക ആവശ്യക്കാര്‍ക്കും വേണ്ടിയുള്ള കാല്‍നട പാതകള്‍, ഗോള്‍ഫ് കാര്‍ട്ട് പാതകള്‍, സേവന മേഖലകള്‍, വാണിജ്യ കിയോസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

50 കിടക്കകളുള്ളതും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതുമായ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മുസ്ദലിഫയിലെ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റലും ഡെപ്യൂട്ടി അമീര്‍ സന്ദര്‍ശിച്ചു. പര്യടനത്തിനൊടുവില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പങ്കെടുത്ത യോഗത്തില്‍ സൗദ് രാജകുമാരന്‍ അധ്യക്ഷത വഹിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.