Gulf

‘വർക് ഫ്രം ഹോം’ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുമോ? പഠിക്കാൻ സർവേയുമായി യുഎഇ അധികൃതർ

Published

on

ദുബായ്: വർക് ഫ്രം ഹോം സംവിധാനവും പ്രവൃത്തിസമയത്തിലെ മാറ്റവും കൊണ്ടുവന്നാൽ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുമോയെന്ന് പഠിക്കാൻ സർവേയുമായി അധികൃതർ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലാണ് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററും റോഡ് ഗതാഗത അതോറിറ്റിയും ചേർന്നാണ് സർവേ നടത്തുന്നത്.

തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് പുതിയ തൊഴിൽ രീതികൾ സഹായിക്കുമോ എന്നറിയാൻ വേണ്ടിയുള്ള പഠനങ്ങൾ നടക്കും. പുതിയ തൊഴിൽ രീതികൾ കൊണ്ടുവരുന്നത് ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെ തിരിച്ചറിയാനുമായാണ് പഠനം ലക്ഷ്യംവെക്കുന്നത്. തൊഴിലാളികളിൽ നിന്നും സ്വീകരിക്കുന്ന നിർദേശങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കും. പഠനത്തിന് വേണ്ടിയല്ലാതെ വിവരങ്ങൾ ഒരു തരത്തിലും ഉപയോഗിക്കില്ല. ദുബായിൽ ജനസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിന് അനുസരിച്ച് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ദുബായ് ആർടിഎ ഇതിന് വേണ്ടിയുള്ള പദ്ധതികൾ ആണ് കൊണ്ടുവരാൻ പോകുന്നത്. വിപുലമായ പദ്ധതികൾക്കൊപ്പവും ഇതിനൊപ്പം ശാസ്ത്രീയമായരീതിയിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.

സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണം അത്യാവശ്യമാണ്. ഇതിന്റെ കൂടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള സാധ്യതകൾ തേടുകയും ചെയ്യുന്നുണ്ട്. പുതിയ കാലത്ത് പല സാധ്യതകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. വർക് ഫ്രം ഹോം സംവിധാനം ഉണ്ടായിരുന്ന സമയത്ത് റോഡിലെ സ്ഥിതികൾ എങ്ങനെ ആയിരുന്നു എന്ന് പഠിക്കും. അന്നുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള മാറ്റം പഠിക്കും. എമിറേറ്റിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പഠനത്തിൽ തൊഴിലാളികളോട് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് സ്റ്റാറ്റിസ്റ്റിക് സെന്റർ ഒരു ഇമെയിൽ അയച്ചു.

“ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് തിരക്കുള്ള സമയങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് അറിയാൽ വേണ്ടി മികച്ച രീതികൾ നടപ്പിലാക്കാൻ പോകുന്നുണ്ട്. ജോലി സമയം, ഏത് സമയത്താണ് കൂടുതൽ തിരക്കുകൾ വരുന്നത്, എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ നിലവിലെ സാഹചര്യം എന്താണ് ഇതെല്ലാം മനസിലാക്കാൻ ആർടിഎ ഒരു പഠനം നടത്തുന്നു. ഇതുമായി എല്ലാവരും സഹകരിക്കണം എന്നാണ് ആർടിഐ അയച്ച ഇമെയിൽ പറയുന്നത്.

ചില പ്രദേേശങ്ങളിൽ കൂടുതൽ ജനസാന്ദ്രതയുണ്ട്. പൊതുഗതാഗത സേവനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. പല സ്ഥലങ്ങളിലും ട്രാഫിക് കൂടുന്നു. കൂടുതൽ കാര്യക്ഷമമായ രീതിയിൽ കാര്യങ്ങൾ പഠിച്ച ശേഷം പ്രവർത്തിക്കാൻ വേണ്ടിയാണ് ആർടിഐ സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയാണ് ദുബായ് സ്വീകരിക്കുന്നത്. ആർടിഐ ദുബായിയുടെ വിവിധ ഭാഗങ്ങളിലായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പാര്‍ക്കിംഗ്, നോല്‍ കാര്‍ഡ് റീചാര്‍ജ്ജ് തുടങ്ങി 28 സേവനങ്ങള്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 2021 മുതല്‍ ആര്‍ടിഎയുടെ കിയോസ്‌കുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതിക്ക് ദുബായ് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version