Connect with us

Gulf

എന്ത് ധരിക്കണം, മാനദണ്ഡങ്ങള്‍; സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍

Published

on

അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പ്രവേശനം. എല്ലാ മതങ്ങളിലും പെട്ട ആളുകള്‍ക്കായി ക്ഷേത്ര വാതിലുകള്‍ തുറന്നിരിക്കുന്നു.

തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്തയിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ഉണ്ടാവും. ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ പേര് രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശന സമയം ബുക്ക് ചെയ്യാം.

സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
1. എളിമയുള്ള വസ്ത്രധാരണം: സന്ദര്‍ശകര്‍ അവരുടെ തോളും കാല്‍മുട്ടുകളും മറയുന്ന വസ്ത്രം ധരിക്കണമെന്ന് ക്ഷേത്ര അധികൃതര്‍ നിര്‍ദേശിക്കുന്നു. വസ്ത്രങ്ങളില്‍ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സമുച്ചയത്തിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ സുതാര്യമോ അര്‍ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പ്രവേശനം നിരസിക്കപ്പെട്ടേക്കാം.

2. വളര്‍ത്തുമൃഗങ്ങള്‍: ക്ഷേത്ര സമുച്ചയത്തില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ സന്ദര്‍ശകര്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരരുത്.

3. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. ക്ഷേത്ര നിയമങ്ങള്‍ പ്രകാരമുള്ള ഭക്ഷണം സൈറ്റില്‍ ലഭ്യമാണ്.

4. ഡ്രോണുകള്‍: പ്രാദേശിക അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയോ ചെയ്യാതെ ഡ്രോണുകള്‍ ഉപയോഗിക്കരുത്.

5. അകമ്പടിയില്ലാത്ത കുട്ടികള്‍: ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഉണ്ടായിരിക്കണം.

6. ബാഗേജ് നിയന്ത്രണങ്ങള്‍: പേഴ്‌സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് കൊണ്ടുപോകാമെങ്കിലും ക്ഷേത്രപരിസരത്ത് ബാഗുകള്‍, ബാക്ക്പാക്കുകള്‍, ക്യാബിന്‍ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശിക്കുന്നു.
7. ആയുധങ്ങളും മൂര്‍ച്ചയുള്ള വസ്തുക്കളും: കത്തികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എന്‍ട്രി പോയിന്റുകളില്‍ എക്‌സ്-റേ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
8. പുകവലി രഹിത മേഖല: പാര്‍ക്കിങ് ഏരിയകള്‍ ഉള്‍പ്പെടെയുള്ള 27 ഏക്കര്‍ സൗകര്യത്തിലുടനീളം പുകവലി, വാപ്പിംഗ്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
9. മദ്യനിരോധനം: മദ്യം, വൈന്‍, മറ്റ് ലഹരിപാനീയങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ച സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കും.

10. ഗൈഡുകള്‍: വിവര്‍ത്തന, വ്യാഖ്യാന സേവനങ്ങള്‍ അനുവദനീയമായത് ക്ഷേത്ര ടൂര്‍ ഗൈഡിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ്.

11. പാദരക്ഷ: പാരമ്പര്യം പാലിക്കാന്‍, സന്ദര്‍ശകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷൂസ് നിയുക്ത സ്ഥലങ്ങളില്‍ അഴിച്ചുവയ്ക്കണം. ചെരിപ്പില്ലാതെ നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
12. മൊബൈല്‍ ഫോണ്‍ ഉപയോഗം: ആത്മീയ അന്തരീക്ഷം നിലനിര്‍ത്താനായി ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ചിത്രങ്ങള്‍ പകര്‍ത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ഇടുകയോ വേണം. ക്ഷേത്രത്തിന്റെ പുറത്ത് മൊബൈല്‍ ഫോണുകളും ക്യാമറകളും ഉപയോഗിക്കാം.
13. വീല്‍ചെയര്‍ പ്രവേശനം: വീല്‍ചെയറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കടന്നുപോകാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പ്രവേശന കവാടങ്ങളില്‍ അംഗപരിമിതര്‍ക്ക് മുന്‍ഗണനാ പ്രവേശനവും പ്രത്യേക സഹായവും നല്‍കും.
14. പവിത്രത കാത്തുസൂക്ഷിക്കുക: ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദര്‍ശകര്‍ നിശബ്ദത പാലിക്കണം. ആചാരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ പ്രത്യേകിച്ചും.
15. കലാസൃഷ്ടി സംരക്ഷണം: ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും അകത്തളത്തിലുമുള്ള അതിലോലമായ കൊത്തുപണികള്‍, അലങ്കാരങ്ങള്‍, പെയിന്റിങുകള്‍, സംരക്ഷണ ഭാഗങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ തൊടരുത്.
16. ആചാര സംരക്ഷണം: സാംസ്‌കാരിക പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ആദരവിന്റെ അടയാളമായി ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.
17. ദേവതകളോടുള്ള ബഹുമാനം: ക്ഷേത്രത്തിനുള്ളിലെ ദേവതകള്‍ ബഹുമാനിക്കപ്പെടുന്നു. സന്ദര്‍ശകര്‍ വിശുദ്ധ ചിത്രങ്ങളില്‍ തൊടുന്നത് ഒഴിവാക്കണം.

18. ശുചിത്വം: ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്. നിയുക്ത ബിന്നുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കണം.

19. ചുവരെഴുത്ത്: ക്ഷേത്ര ചുവരുകളില്‍ എഴുതുന്നതും വരയ്ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

20. ഫോട്ടോഗ്രാഫിയും വീഡിയോയും: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോര്‍ഡിങും അനുവദനീയമാണ്. മാധ്യമപ്രവര്‍ത്തനത്തിനോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് press@mandir.ae എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി നേടണം. രേഖകള്‍ ഹാജരാക്കുകയും പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കുകയും വേണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.