Connect with us

Gulf

യുഎഇ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്: പുതിയ ജോലിക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ നാലു മാസത്തെ സാവകാശം

Published

on

അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കുമായി നടപ്പാക്കിയ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ സാവകാശം ലഭിക്കും. 2022 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പോളിസിയില്‍ ചേരാന്‍ നാലു മാസം ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് നിയമവിദഗ്ധനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമമായ ദി നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ജീവനക്കാര്‍ നിര്‍ബന്ധമായി അംഗങ്ങളാവേണ്ട പദ്ധതിയാണിത്. ഫ്രീ സോണ്‍ ജീവനക്കാര്‍ക്ക് ഓപ്ഷണലാണ്. അര്‍ധസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം ഇതില്‍ ചേരാം. പോളിസി അംഗമാവാത്തവരില്‍ നിന്ന് 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്.

2023 ജനുവരി ഒന്നിന് ശേഷം ജോലി ആരംഭിച്ച ആളുകള്‍ യുഎഇയില്‍ പ്രവേശിച്ച ദിവസം മുതലോ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത ദിവസം മുതലോ സ്റ്റാറ്റസ് മാറ്റിയ ദിവസം മുതലോ തുടങ്ങുന്ന നാല് മാസത്തിനുള്ളില്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 11 അനുശാസിക്കുന്നതെന്ന് നിയമ ഉപദേഷ്ടാവ് മുഹമ്മദ് നജീബ് പറഞ്ഞു. പിഴ കൂടാതെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധിയായ ഒക്‌ടോബര്‍ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേസ് പിരീഡ് ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതിയില്‍ അംഗമാവേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമാണ്. തൊഴിലുടമയ്ക്ക് ഇതില്‍ ബാധ്യതയില്ല. എന്നാല്‍ തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടാല്‍ പുതിയ ജോലി അന്വേഷിക്കുന്നതിനു വേണ്ടി മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ ശമ്പളം അനുവദിക്കുന്നതാണ് തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി.

ഇതുവരെ 65 ദലക്ഷത്തിലധികം ജീവനക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. പിഴ ചുമത്തപ്പെട്ടവര്‍ അത് നല്‍കാത്തപക്ഷം പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയില്ല എന്നതിനാല്‍ പുതിയ ജോലിയില്‍ നിയമാനുസൃതം ചേരുന്നതിന് ഇത് തടസമാവുകയും ചെയ്യും.

പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ചേരാതിരുന്നതിന്റെ പേരില്‍ 400 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ടോയെന്ന് MoHRE ആപ്പ്, മന്ത്രാലയ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബിസിനസ്സ് സേവന കേന്ദ്രങ്ങള്‍ വഴി അറിയാന്‍ സാധിക്കും. പിഴ അടക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ മന്ത്രാലയത്തിന് സ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ഈടാക്കാനാണ് തീരുമാനം.

കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. സ്വന്തം ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ (നിക്ഷേപകര്‍), വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍, പുതിയ ജോലി ആരംഭിച്ചവര്‍, വിരമിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ള ജോലിക്കാരെല്ലാം പദ്ധതിയില്‍ ചേരണം.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ഉള്ളവരാണ് ആദ്യ വിഭാഗത്തില്‍ പെടുന്നത്. ഈ വിഭാഗത്തിലെ ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രതിമാസം അഞ്ച് ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ജോലി നഷ്ടപ്പെട്ടാല്‍ പരമാവധി പ്രതിമാസ നഷ്ടപരിഹാരം 10,000 ദിര്‍ഹമായിരിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള അടിസ്ഥാന ശമ്പളമുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹവും പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹവുമാണ്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള തൊഴിലാളികള്‍ക്ക് അതിനുള്ള പ്രത്യേക പ്രീമിയം സ്‌കീമുകളുമുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.