Connect with us

Gulf

യുഎഇ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്: പുതിയ ജോലിക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ നാലു മാസത്തെ സാവകാശം

Published

on

അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കുമായി നടപ്പാക്കിയ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ സാവകാശം ലഭിക്കും. 2022 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പോളിസിയില്‍ ചേരാന്‍ നാലു മാസം ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് നിയമവിദഗ്ധനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമമായ ദി നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ജീവനക്കാര്‍ നിര്‍ബന്ധമായി അംഗങ്ങളാവേണ്ട പദ്ധതിയാണിത്. ഫ്രീ സോണ്‍ ജീവനക്കാര്‍ക്ക് ഓപ്ഷണലാണ്. അര്‍ധസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം ഇതില്‍ ചേരാം. പോളിസി അംഗമാവാത്തവരില്‍ നിന്ന് 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്.

2023 ജനുവരി ഒന്നിന് ശേഷം ജോലി ആരംഭിച്ച ആളുകള്‍ യുഎഇയില്‍ പ്രവേശിച്ച ദിവസം മുതലോ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത ദിവസം മുതലോ സ്റ്റാറ്റസ് മാറ്റിയ ദിവസം മുതലോ തുടങ്ങുന്ന നാല് മാസത്തിനുള്ളില്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 11 അനുശാസിക്കുന്നതെന്ന് നിയമ ഉപദേഷ്ടാവ് മുഹമ്മദ് നജീബ് പറഞ്ഞു. പിഴ കൂടാതെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധിയായ ഒക്‌ടോബര്‍ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേസ് പിരീഡ് ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതിയില്‍ അംഗമാവേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമാണ്. തൊഴിലുടമയ്ക്ക് ഇതില്‍ ബാധ്യതയില്ല. എന്നാല്‍ തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടാല്‍ പുതിയ ജോലി അന്വേഷിക്കുന്നതിനു വേണ്ടി മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ ശമ്പളം അനുവദിക്കുന്നതാണ് തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി.

ഇതുവരെ 65 ദലക്ഷത്തിലധികം ജീവനക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. പിഴ ചുമത്തപ്പെട്ടവര്‍ അത് നല്‍കാത്തപക്ഷം പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയില്ല എന്നതിനാല്‍ പുതിയ ജോലിയില്‍ നിയമാനുസൃതം ചേരുന്നതിന് ഇത് തടസമാവുകയും ചെയ്യും.

പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ചേരാതിരുന്നതിന്റെ പേരില്‍ 400 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ടോയെന്ന് MoHRE ആപ്പ്, മന്ത്രാലയ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബിസിനസ്സ് സേവന കേന്ദ്രങ്ങള്‍ വഴി അറിയാന്‍ സാധിക്കും. പിഴ അടക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ മന്ത്രാലയത്തിന് സ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ഈടാക്കാനാണ് തീരുമാനം.

കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. സ്വന്തം ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ (നിക്ഷേപകര്‍), വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍, പുതിയ ജോലി ആരംഭിച്ചവര്‍, വിരമിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ള ജോലിക്കാരെല്ലാം പദ്ധതിയില്‍ ചേരണം.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ഉള്ളവരാണ് ആദ്യ വിഭാഗത്തില്‍ പെടുന്നത്. ഈ വിഭാഗത്തിലെ ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രതിമാസം അഞ്ച് ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ജോലി നഷ്ടപ്പെട്ടാല്‍ പരമാവധി പ്രതിമാസ നഷ്ടപരിഹാരം 10,000 ദിര്‍ഹമായിരിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള അടിസ്ഥാന ശമ്പളമുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹവും പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹവുമാണ്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള തൊഴിലാളികള്‍ക്ക് അതിനുള്ള പ്രത്യേക പ്രീമിയം സ്‌കീമുകളുമുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.