Sports
ഇത് ഇന്ത്യ ചോദിച്ചുവാങ്ങിയ തോൽവി; ബംഗ്ലാദേശിനെതിരെ തിരിച്ചടിയായത് ഇക്കാര്യങ്ങൾ, മാപ്പില്ലാത്ത തെറ്റുകളെന്ന് ആരാധകർ
ഏഷ്യാ കപ്പ് (Asia Cup 2023) സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് നാണം കെട്ടിരിക്കുകയാണ് ടീം ഇന്ത്യ (Indian Cricket Team). കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ അദ്യം നാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറുകളിൽ 265/8 എന്ന ഭേദപ്പെട്ട സ്കോർ നേടിയപ്പോൾ ഇന്ത്യ 49.5 ഓവറുകളിൽ 259 റൺസിന് ഓളൗട്ടായി. നേരത്തെ ആദ്യ രണ്ട് സൂപ്പർ ഫോർ മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇതുകൊണ്ടു മാത്രം ഈ തോൽവി ഇന്ത്യയെ സാരമായി ബാധിച്ചില്ല. എന്നാൽ ദുർബലരായ ബംഗ്ലാദേശിനെതിരായ ഈ പരാജയം ഇന്ത്യയെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയാണ്.
ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യ ചോദിച്ചുവാങ്ങിയ ഒരു പരാജയം തന്നെയാണിത്. അമിതമായ അത്മവിശ്വാസം അവർക്ക് കളിയിൽ ശരിക്കും തിരിച്ചടിയായി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിൽ നിർണായകമായ കാര്യങ്ങളും മത്സരത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളും നോക്കാം.
ടീമിനെ പൊളിച്ചുപണിതത് വിനയായി
ഫൈനലിൽ സ്ഥാനമുറപ്പിച്ച സാഹചര്യത്തിൽ പ്ലേയിങ് ഇലവനിൽ വലിയ അഴിച്ചുപണിയുമായാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച 5 താരങ്ങളെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ പുറത്തിരുത്തിയത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, മൊഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ് എന്നിവർ ബെഞ്ചിലിരുന്നപ്പോൾ, സൂര്യകുമാർ യാദവ്, തിലക് വർമ, മൊഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ, ഷർദുൽ താക്കൂർ എന്നിവർ പ്ലേയിങ് ഇലവനിലേക്കെത്തി.
ഒറ്റയടിക്ക് പ്ലേയിങ് ഇലവനിൽ ഇത്രത്തോളം മാറ്റങ്ങൾ വന്നത് ടീമിനെ മോശമായി ബാധിച്ചു. ബാറ്റിങ് ഓർഡറിലടക്കം മാറ്റങ്ങൾ വന്നത് താളം തെറ്റാൻ ഇടയാക്കി. കോഹ്ലി, ഹാർദിക്, കുൽദീപ്, ബുംറ എന്നീ സീനിയർ കളികാരെ ഒരുമിച്ച് പുറത്തിരുത്തിയ തീരുമാനം ഇന്ത്യയ്ക്ക് നേരെ തന്നെ തിരിഞ്ഞുകൊത്തി.
രോഹിത് ശർമയുടെ പരാജയം വിനയായി
ഏഷ്യാ കപ്പിൽ ഇക്കുറി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് രോഹിത് ശർമ. ആദ്യ നാല് കളികളിൽ മൂന്നിലും അർധസെഞ്ചുറി നേടിയിരുന്ന രോഹിതിൽ നിന്ന് മികച്ചൊരു ഇന്നിങ്സാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ നേരിട്ട രണ്ടാം പന്തിൽത്തന്നെ അദ്ദേഹം പുറത്തായി. അക്കൗണ്ട് പോലും തുറക്കാതെ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് കളിയിൽ വൻ തിരിച്ചടിയായി. രോഹിത് ആദ്യ ഓവറിൽത്തന്നെ ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ തുടക്കം ദയനീയമായി. ഇത് കളിയിലുടനീളം ടീമിനെ ബാധിച്ചു.
മധ്യനിരയുടെ ദയനീയ പ്രകടനം
266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ ദയനീയ പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. മൂന്നാം നമ്പരിലിറങ്ങിയ തിലക് വർമ ഒൻപത് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. നാലാം നമ്പരിൽ കെ എൽ രാഹുൽ നേടിയത് 39 പന്തിൽ 19 റൺസ്. അഞ്ചാം നമ്പരിലെത്തിയ ഇഷാൻ കിഷനും ദയനീയമായി. 15 പന്തിൽ അഞ്ച് റൺസായിരുന്നു ഇഷാന്റെ സമ്പാദ്യം. സ്കൈ 26 റൺസിൽ പുറത്തായി ഒരിക്കൽക്കൂടി ആരാധകരെ നിരാശരാക്കി. ജഡേജയാകട്ടെ രണ്ടക്കം പോലും കണ്ടില്ല. മധ്യനിര ബാറ്റർമാരുടെ പരാജയം ഇന്ത്യയുടെ തോൽവിയിൽ വലിയൊരു കാരണമായി.
ആശ്വാസം ഗില്ലും അക്സറും മാത്രം
ഇന്ത്യ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ കളിയിൽ അവർക്ക് ആശ്വാസം നൽകുന്നത് ശുഭ്മാൻ ഗില്ലിന്റെ കിടിലൻ സെഞ്ചുറിയും അക്സർ പട്ടേലിന്റെ പോരാട്ടവീര്യവുമാണ്. മറ്റ് മുൻ നിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയ കളിയിൽ ഉജ്ജ്വല സെഞ്ചുറിയാണ് ഗിൽ നേടിയത്. 133 പന്തുകൾ നേരിട്ട താരം എട്ട് ബൗണ്ടറികളുടെയും, അഞ്ച് സിക്സറുകളുടെയും സഹായത്തോടെ 121 റൺസാണ് നേടിയത്. ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും താരത്തിന്റെ ഇന്നിങ്സ് വേറിട്ടുനിന്നു. അക്സർ പട്ടേലാണ് ഇന്ത്യൻ ബാറ്റിങിൽ തിളങ്ങിയ മറ്റൊരു താരം. 34 പന്തിൽ 42 റൺസെടുത്ത അക്സർ 49-ം ഓവർ വരെ ഇന്ത്യയ്ക്കായി പൊരുതി.
മത്സരം ചുരുക്കത്തിൽ
കളിയിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 265/8 എന്ന സ്കോറാണ് നേടിയത്. 80 റൺസെടുത്ത ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനായിരുന്നു അവരുടെ ടോപ് സ്കോറർ. 54 റൺസ് നേടിയ ഹൃദോയും, 44 റൺസെടുത്ത നസും അഹമദും ബംഗ്ലാദേശ് ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
266 റൺസ് വിജയലക്ഷ്യം ചേസ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് ഓളൗട്ടായി. 121 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 42 റൺസെടുത്തും പൊരുതി. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റുകളെടുത്ത് തിളങ്ങി. 80 റൺസ് നേടിയതിനൊപ്പം ഒരു വിക്കറ്റും വീഴ്ത്തിയ ബംഗ്ലാ നായകൻ ഷകീബ് അൽ ഹസനാണ് കളിയിലെ കേമൻ.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
