Connect with us

Gulf

മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും

Published

on

മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്‌ക്രീനുകളും മള്‍ട്ടിപ്ലക്‌സിലുണ്ട്. 764 സീറ്റുകളും ഉള്‍ക്കൊള്ളുന്നു.

എംപയര്‍ കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ കോംപ്ലക്‌സാണിത്. ‘നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി മദീനയിലെ ആദ്യത്തെ തിയേറ്ററായ എംപയര്‍ സിനിമാസിലേക്ക് പോകുക’- എംപയര്‍ സിനിമ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. സൗദി അറേബ്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് മദീന ബ്രാഞ്ച് എന്ന് എംപയര്‍ സിനിമാസിന്റെ സിഇഒ ജിനോ ഹദ്ദാദ് അറബ് ന്യൂസിനോട് പറഞ്ഞു.

1980കളിലാണ് സൗദിയില്‍ സിനിമാപ്രദര്‍ശനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. 2017ല്‍ സിനിമാ നിരോധനം പിന്‍വലിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് സൗദി വിഷന്‍-2030 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു നയംമാറ്റം. വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2018ല്‍ സൗദി അറേബ്യ സിനിമാ നിരോധനം നീക്കി.

35 വര്‍ഷത്തിന് ശേഷം സൗദിയിലെ ആദ്യത്തെ സിനിമാശാല ആരംഭിച്ചത് അമേരിക്കന്‍ ശൃംഖലയായ എഎംസി എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി
രാജ്യം സിനിമ, വിനോദ വ്യവസായരംഗങ്ങളില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ മേഖലയില്‍ 180 മില്യണ്‍ ഡോളര്‍ നിക്ഷേപം സൗദി പ്രഖ്യാപിക്കുകയുണ്ടായി. പ്രാദേശിക ചലച്ചിത്ര വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഹോളിവുഡ് പ്രൊഡക്ഷനുകള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചു.

അന്താരാഷ്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു പുറമേ ആഗോള തലത്തില്‍ സിനിമാ ഷൂട്ടിങ് കേന്ദ്രമായി സൗദിയെ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രാദേശിക സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്താനും നടപടികള്‍ സ്വീകരിച്ചു. 2022 നെ അപേക്ഷിച്ച് 2023 രണ്ടാം പാദത്തില്‍ സൗദി അറേബ്യയിലെ സിനിമാ വ്യവസായം 28 ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2030 ഓടെ സൗദി അറേബ്യയുടെ സിനിമാ വരുമാനം 1.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സൗദി ഫിലിം കമ്മീഷനും എംബിസി ഗ്രൂപ്പും ചേര്‍ന്ന് പ്രാദേശിക സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം കരാറുണ്ടാക്കിയിരുന്നു. എംബിസിയുടെ ടിവി ഷോകളിലും സിനിമകളിലും സൗദികള്‍ക്ക് പരിശീലനവും തൊഴിലവസരങ്ങളും ഉറപ്പാക്കും. എംബിസിയുടെ ഷൂട്ടിങുകള്‍ സൗദിയില്‍ നടത്തുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. നിരവധി സിനിമകള്‍ ഇതിനകം സൗദിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.

സൗദികള്‍ നിര്‍മിച്ച സിനിമകളും വിദേശ സിനിമകളും രാജ്യത്ത് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരെയും നിര്‍മാതാക്കളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. സൗദി സിനിമകള്‍ വിദേശത്തേക്ക് അയക്കാനും ഇപ്പോള്‍ സാധ്യമാണ്. സൗദിയിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ രാജ്യത്ത് സിനിമകളോ ഷോര്‍ട്ട് ഫിലിമുകളോ നിര്‍മിക്കുമ്പോള്‍ സാമ്പത്തിക സഹായവും ര്‍ക്കാര്‍ നല്‍കുന്നുണ്ട്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. സൗദി പ്രതിഭകളെ വിവിധ രംഗങ്ങളില്‍ പങ്കാളികളാക്കി സിനിമ നിര്‍മിക്കുന്നവര്‍ക്ക് 40% വരെ നികുതി ഇളവുകളുണ്ട്. സൗദിയുടെ സംസ്‌കാരം, ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്ന ഫീച്ചര്‍ ഫിലിമുകളോ ഷോര്‍ട്ട് ഫിലിമുകളോ നിര്‍മിച്ചാലും നികുതി ഇളവുണ്ട്.

റിയാദിലാണ് രാജ്യത്ത് ഏറ്റവുമധികം സിനിമാ തിയേറ്ററുകളുള്ളത്. രാജ്യത്തെ ഒരു ഡസന്‍ വന്‍കിട നഗരങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. നിരവധി മള്‍ട്ടിപ്ലക്‌സ് കേന്ദ്രങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന, ഖമീസ് മുശൈത്ത്, റാബിഗ്, അറാര്‍ തുടങ്ങിയ നഗരങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. വോക്‌സ് സിനിമാസ്, എംവിഐ സിനിമാസ്, എംപയര്‍ സിനിമാസ്, ഗ്രാന്റ് സിനിമാസ് തുടങ്ങി ലോക പ്രശസ്ത കമ്പനികളാണ് സൗദിയില്‍ തിയേറ്ററുകള്‍ നിര്‍മിച്ചുവരുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.