Connect with us

Gulf

കായികക്ഷമത അവബോധം ഉണർത്തി മെഡ്‌കെയര്‍ ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സമാപനം

Published

on

• എമിറേറ്റിലെ മികച്ച യുവ ഫുട്‌ബോള്‍ പ്രതിഭകളെ അവതരിപ്പിച്ച് ഷാര്‍ജ മെഡ്‌കെയര്‍ ഹോസ്പിറ്റലും യുഎഇ എസ്‌യുഎസ്എഫും ചേര്‍ന്നൊരുക്കിയ മല്‍സരത്തില്‍ 23 സ്‌കൂളുകളിലെ 276 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
• ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ടൂര്‍ണമെന്റ് ചാമ്പ്യനായി.
അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍.

ഷാര്‍ജ: ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റലിന്റെയും യുഎഇ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷ(യുഎഇ എസ്‌യുഎസ്എഫ്)ന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് 2023 ഷാര്‍ജയില്‍ സമാപിച്ചു. ഷാര്‍ജ മുവൈലയിലെ മാന്തേന അമേരിക്കന്‍ സ്‌കൂളിലാണ് രണ്ടാഴ്ച നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ് നടത്തിയത്. കായിക വിനോദങ്ങളിലൂടെ യുവാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമിടയില്‍ ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാനായി ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ നടത്തി വരുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ചാമ്പ്യന്‍മാരായി. ഷാര്‍ജ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും റണ്ണര്‍ അപ്പുമാരായി. അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍ ആയി. അതേ സ്‌കൂളിലെ അഹ്മദ് മുര്‍സി മികച്ച ഗോള്‍ കീപറും, ജെംസ് മില്ലേനിയം സ്‌കൂളിലെ മുഹമ്മദ് ഹംദാന്‍ പ്‌ളേയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി. വിജയിച്ച ടീമിനെയും ഫസ്റ്റ് റണ്ണര്‍ അപ്പിനെയും ട്രോഫികളും 20,000 ദിര്‍ഹം പ്രൈസ് മണിയും നല്‍കി മെഡ്‌കെയര്‍ േഹാസ്പിറ്റല്‍ ഷാര്‍ജ ആദരിച്ചു.

”ഇത്തരമൊരു ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ഫുട്‌ബോളിലെ യുവ പ്രതിഭകളെ കണ്ടെത്താനായി. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ചാമ്പ്യന്‍ഷിപ്. അത് സാധ്യമാക്കാന്‍ യുഎഇ എസ്‌യുഎസ്എഫുമായി സഹകരിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്നത്തെ ലോകത്ത് അക്കാദമിക് മേഖല എന്ന പോലെ സ്‌പോര്‍ട്‌സും കുട്ടികള്‍ക്ക് പ്രധാനമാണ്. അതിനാല്‍, ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള ഞങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പായി സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു” -ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തവേ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളനിക്‌സ്, മെഡ്‌കെയര്‍ ഷാര്‍ജ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമായി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കാന്‍ ഈ സാമൂഹിക ഇടപെടല്‍ നമ്മെ സഹായിക്കും. ഭാവിയില്‍, സര്‍വകലാശാലകള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെന്ന പോലെ ഫിറ്റ്‌നസ് കേന്ദ്രീകൃത സംരംഭങ്ങള്‍ നടത്താനും ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും സജീവവും ആരോഗ്യകരവുമായ ജീവിത ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് ഒരു കളി എന്നതിലുപരിയായി യുവാക്കളെ ശാക്തീകരിക്കാനും ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കാനും കായിക ക്ഷമത വളര്‍ത്താനുമുള്ളതാണെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ സിഒഒ ഡോ. ജിഷാന്‍ മഠത്തില്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഭാവിയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അവരെ വളരാനും പൂര്‍ണ ശേഷയിലെത്താനും സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ഈ സംരംഭത്തിലൂടെ യുവ കായിക താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ആരോഗ്യകരവും പിന്തുണയുള്ളതുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
”ഒരു ആരോഗ്യ ദാതാവ് എന്ന നിലയില്‍ ശാരീരികക്ഷമതയുടെയും സൗഖ്യത്തിന്റെയും പ്രാധാന്യം തങ്ങള്‍ മനസ്സിലാക്കുന്നു. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ജീവിത ശൈലി പ്രോല്‍സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സ്‌പോര്‍ട്‌സിന് പ്രധാന പങ്ക് വഹിക്കാനാകും. ശാരീരിക ശക്തിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ടീം വര്‍ക്, അച്ചടക്കം, സ്ഥിരോത്സാഹം തുടങ്ങിയ പ്രധാന കഴിവുകള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡ്‌കെയര്‍ ഷാര്‍ജയുമായി കൈ കോര്‍ക്കാനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് യുഎഇ എസ്‌യുഎസ്എഫിലെ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മസാരി അല്‍ ദാഹിരി പ്രസ്താവിച്ചു.

ഈ മത്സരം യുവ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരത്തില്‍ ഏര്‍പ്പെടുന്നതിനും ശാരീരിക ക്ഷമതയും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു മികച്ച വേദി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്‌പോര്‍ട്‌സിലൂടെ അടുത്ത തലമുറയെ ഏറ്റവും മികച്ചതായി മാറാനും സമൂഹത്തിന് ക്രിയാത്മക സംഭാവനക്ക് പ്രചോദനമാവാനും കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഇത് മാതാപിതാക്കളെയും കുടുംബങ്ങളെയും കായികരംഗത്ത് ഏര്‍പ്പെടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നയിക്കാനും പ്രേരിപ്പിക്കുന്നുവെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയിലെ പീഡിയാട്രിക്, നിയോനാറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഫുആദ് ഖാന്‍ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെയും കുടുംബങ്ങളെയും കായിക രംഗത്ത് ഏര്‍പ്പെടാനും ആരോഗ്യമുള്ള ജീവിത ശൈലി സ്വീകരിക്കാനും പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയുടെ ഔദ്യോഗിക ഹെല്‍ത് കെയര്‍ പാര്‍ട്ണറെന്ന നിലയില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റുമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനങ്ങളും, ആംബുലന്‍സ് സര്‍വീസും, എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.