Tech
ഐഫോൺ 15നായുള്ള കാത്തിരിപ്പ് ഇനി 8 ദിവസം കൂടി മാത്രം, പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
ഈ വർഷം സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഐഫോൺ 15 ലോഞ്ച് സെപ്റ്റംബർ 12ന് നടക്കും. ലോഞ്ചിനായി ഇനി 8 ദിവസം മാത്രം ബാക്കി നിൽക്കെ ഐഫോൺ 15 (iPhone 15) സീരീസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മിക്ക റിപ്പോർട്ടുകളും ഈ സീരീസിലെ ഫോണുകളുടെ സവിശേഷതകളും വിലയും സംബന്ധിച്ച സൂചനകൾ നൽകുന്നവയാണ്. ഡിസൈൻ, പ്രോസസർ, ക്യാമറ, ഡിസ്പ്ലെ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
മുൻ തലമുറ മോഡലായ ഐഫോൺ 14യുടെ അതേ വിലയുമായിട്ടായിരിക്കും ഐഫോൺ 15 അമേരിക്കയിൽ അവതരിപ്പിക്കുക എന്നാണ് സൂചനകൾ. 799 ഡോളറായിരുന്നു ഐഫോൺ 14യുടെ വില. ഒരു ഡോളറിന് 100 രൂപയായി കണക്കാക്കിയാൽ ഐഫോൺ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയിൽ ആയിരിക്കും. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇത് പുതിയ മോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സൂചനകളുണ്ട്.
ആപ്പിൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് മോഡലുകൾ ഐഫോൺ 14 പ്രോ സീരീസ് മോഡലുകളുടെ വിലയിൽ ലഭ്യമാകില്ലെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ 14 പ്രോയ്ക്ക് 999 ഡോളറായിരുന്നു വില. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വില കൂടുതലാണ്. ഐഫോൺ പ്രോ മോഡൽ ഇന്ത്യയിൽ 1,39,900 രൂപയ്ക്ക് അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ മാക്‌സ് മോഡലിന് 1,099 ഡോളറായിരുന്നു വില. പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 15 പ്രോ മാക്‌സ് എന്ന മോഡലിന് 1,299 ഡോളറായിരിക്കും വിലയെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. ഇന്ത്യയിൽ ആപ്പിളിന്റെ പുതിയ പ്രോ മാക്സ് മോഡൽ 1,59,900 രൂപ വിലയുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഈ വില വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നവയാണ്. ആപ്പിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സൂചനകളും നൽകിയിട്ടില്ല.
എല്ലാ ഐഫോൺ 15 മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് നോച്ചുമായി വരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കമ്പനി ഈ ഫോണുകളിൽ ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോൺ 14 പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾക്ക് ചെറിയ ബെസലുകളായിരിക്കും ഉണ്ടായിരിക്കുക. സ്ലീക്കർ, കർവ്ഡ് അരികുകൾ എന്നിവയ്ക്കൊപ്പം പരന്ന ഡിസൈനിൽ തന്നെയാകും ഡിസ്പ്ലേകൾ നൽകുന്നത്. ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്‌സിനും സ്റ്റെയിൻലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം സൈഡ് ഫ്രെയിമുകൾ നൽകിയേക്കും.
ഐഫോൺ 15 സീരീസ് മുൻഗാമികളായ ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് സമാനമായ ഡിസൈൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മോഡലുകളഇലും പഴയ ഡിസ്പ്ലേകൾ തന്നെയായിരിക്കും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ്, പ്രോ മോഡലുകളിൽ 6.1 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും. പ്ലസ്, പ്രോ മാക്‌സ് മോഡലുകളിൽ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും നൽകുക. ഐഫോൺ 15 പ്രോയും പ്രോ മാക്സും പുതിയ എ 17 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചനകൾ. മറ്റ് രണ്ട് മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ എ16 ചിപ്പായിരിക്കം ഉണ്ടാവുക.
സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലുകൾ ഐഫോൺ 14 പ്രോ മോഡലുകൾ പോലെ 48 മെഗാപിക്സൽ പിൻ ക്യാമറയുമായി വരുമെന്ന് സൂചനകളുണ്ട്. ഐഫോൺ 15 പ്രോ മാക്‌സ് വേരിയന്റിൽ 5-6x വരെ ഒപ്റ്റിക്കൽ സൂമുള്ള പെരിസ്‌കോപ്പ് ലെൻസ് നൽകിയേക്കും. ഐഫോൺ 15 പ്രോയിൽ ഇത് ഉണ്ടായിരിക്കില്ല. ഐഫോൺ 14 പ്രോ മാക്സിൽ കാണുന്ന 3x ഒപ്റ്റിക്കൽ സൂം ക്യാമറ തന്നെയായിരിക്കും ഐഫോൺ 15 പ്രോയിൽ ഉണ്ടാവുക. മെച്ചപ്പെടുത്തിയ ഡെപ്ത് സെൻസിങ്ങിനായി ക്യാമറ യൂണിറ്റുകൾക്ക് സോണിയുടെ നവീകരിച്ച റിയർ-ക്യാമറ LiDAR സ്കാനർ നൽകും.
Tech
ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇപ്പോള്‍ രണ്ടിടത്ത് കൂടി ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ.
നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് പിന്നാലെ യാത്രക്കിടെയാണ് വീണ്ടും പേടകത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Tech
എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്
സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം. അതാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ വ്യക്തമാക്കുന്നു.
പോണോഗ്രഫി കാണാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എക്‌സില്‍ അവ ദൃശ്യമാവില്ലെന്നും പേജില്‍ പറയുന്നു. 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവര്‍ക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍ക്കും നഗ്നത ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കും എക്‌സില്‍ ‘സെന്‍സ്റ്റീവ് കണ്ടന്റ്’ എന്ന ലേബല്‍ നല്‍കാറുണ്ട്. പ്രായപൂര്‍ത്തിയായവരെ ദ്രോഹിക്കല്‍, ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങള്‍ എന്നിവയും എക്‌സില്‍ അനുവദിക്കില്ല.
Tech
ആപ്പിള്‍ പ്രേമികളുടെ കാത്തിരിപ്പ് നീളും; ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും- റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന് ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണാണ്. മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിള്‍ എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി പേറ്റന്‍റുകള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സാംസങും വണ്‍പ്ലസും വിവോയുമെല്ലാം ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ഇതിനെ മറികടക്കാന്‍ ആപ്പിള്‍ ഉടന്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ 2027 വരെ വിപണിയിലെത്തില്ല എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സംരഭമായ ട്രെന്‍ഡ്‌ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ മാര്‍ക്കറ്റില്‍ വന്‍ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നല്‍കാനായി ആപ്പിള്‍ ഗവേഷണത്തിലാണ് എന്നാണ് സൂചനകള്‍. ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ കമ്പനി.
ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും എന്ന് ട്രെന്‍ഡ്‌ഫോഴ്‌സിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണുകള്‍ 2026ന്‍റെ ആദ്യപാദത്തില്‍ എത്തും എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. 2027ന്‍റെ ആദ്യപാദത്തില്‍ ആപ്പിള്‍ ഈ സവിശേഷ ഫോണ്‍ അവതരിപ്പിച്ചേക്കും. സാംസങ്, ഷവോമി, ഒപ്പോ, വിവോ എന്നിവയാണ് മടക്കാനാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി വിപണിയില്‍ സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ റേസര്‍ 40, റേസര്‍ 40 അള്‍ട്രാ എന്നിവയുമായി മോട്ടോറോള വിപണിയില്‍ ഇപ്പോള്‍ കരുത്തറിയിച്ചിരിക്കുകയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
