Connect with us

Gulf

കുവെെറ്റിൽ തൊഴിലവസരങ്ങൾ; ജിസി​സി കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച ​എകീ​കൃ​ത ഗൈ​ഡ് അ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​ത വേണം, പ്രഖ്യാപനവുമായി പ​ബ്ലി​ക് അ​തോ​റി​റ്റി

Published

on

കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

വാണിജ്യ സന്ദർശന വിസയില്‍ കൊണ്ടുവന്ന കമ്പനിയിലേക്ക് മാത്രമേ തൊഴിലാളികളെ ട്രാന്‍സ്ഫര്‍ അനുവദിക്കൂ. ട്രാൻസ്ഫർ ആവശ്യപ്പെടുന്ന തൊഴിലാളികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം തെളിയിക്കുന്ന രേഖ, എൻട്രി വിസയുടെ പകർപ്പ്, കൈമാറുന്ന തൊഴിലിന്റെ നിർദിഷ്ട ആവശ്യകതകൾ തെളിയിക്കുന്ന രേഖകൾ എന്നിവയെല്ലാം അനുവദിക്കണം.

സോഷ്യൽ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്‌സിനെതിരെ കുവെെറ്റിൽ പരാതി. മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനെതിരെയാണ് പരാതി ഉയരുന്നത്. കുവെെറ്റിലെ അഭിഭാഷകനായ അലി ഹബാബ് അല്‍ ദുവൈഖ് ആണ് ഇതുമായി ബന്ധപ്പെട്ട് പരതി നൽകിയത്. കേസിൽ നഴ്സിന് കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പലസ്തീന്‍ കുട്ടികളുടെ മരണത്തിന് കാരണമായി ഒരു പ്രവർത്തിയായിരുന്നു അല്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ബോംബ് സ്‌ഫോടനം. ഇസ്രയേലികളുടെ ഈ പ്രവർത്തിയെ പിന്തുണച്ചാണ് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഇസ്രയേലിന്റെ പ്രവർത്തിയെ പിന്തുണക്കുന്ന രീതിയിൽ പതാക പങ്കുവെക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.

പലസ്തീന്‍ -ഇസ്രയേൽ വിഷയത്തിൽ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് നഴ്‌സിനെതിരെ താൻ പരാതി നൽകിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കുവെെറ്റിലെ നിയമങ്ങൾ ലംഘിച്ചതിന് എതിരെയാണ് നഴ്സിന് എതിരെ പരാതി നൽകിയിരിക്കുന്നത്. നഴ്സിന് ആവശ്യമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നുണ്ടെന്ന് ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ റിപ്പോർട്ട് ചെയ്യുന്നു.

അൽ-ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ദാരുണമായ സംഭവത്തെ ആർക്കും അംഗീകരിക്കാൻ സാധിക്കില്ല. പലസ്തീനിനെ പിന്തുണയ്ക്കുന്ന കുവെെറ്റിന്റെ തീരുമാനത്തെ രാജ്യത്തെ മുഴുവൻ ജനങ്ങളും അംഗീകരിക്കുന്നു. ജനങ്ങളുടെയും ശക്തമായ നിലപാട് അൽ-ദുവൈഖ് തന്റെ പരാതിയിൽ പറയുന്നുണ്ട്. ഇതിന് വിരുദ്ധമായാണ് ഇന്ത്യൻ നഴ്സ് സ്വീകരിച്ചിരിക്കുന്നത്. സയണിസ്റ്റ് സംഘടനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ നഴ്‌സുമാരോടും ഡോക്ടർമാരോടും ആരോഗ്യമന്ത്രിയുടെ ആഹ്വാനം ഉണ്ടായിരുന്നു. മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ ഒരു നഴ്‌സ് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ സയണിസ്റ്റ് സ്ഥാപനത്തിന്റെ പതാക ഇട്ടിരുന്നു. അത് വഴി ക്രിമിനൽ നടപടി നേരിട്ടതായും അന്ന് കോടതി അത് ശരിവെക്കുകയും ചെയ്തതായി അൽ-ദുവൈഖ് പറഞ്ഞു

നഴ്സിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശക്തമായ പരാതി നൽകിയിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങൾ സയണിസ്റ്റ് സ്ഥാപനത്തിനുള്ള പിന്തുണയാണ് കാണിക്കുന്നത്. കുവൈറ്റിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി നിയമത്തോടുള്ള അവഗണനയാണ് ഇത് കാണിക്കുന്നതെന്ന് അൽ-ദുവൈഖ് നൽകിയ പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ എല്ലാം രാജ്യത്തെ നിയമത്തിന് എതിരാണെന്നും ഒന്നും അംഗീകരിക്കാൻ പാടില്ലെന്നും ജീവപര്യന്തം തടവോ കുറഞ്ഞത് അഞ്ച് വർഷം തടവോ നൽകാവുന്ന കേസിൽ ഉൾപ്പെടുത്തണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ആഭ്യന്തരവും അന്തർദേശീയവുമായ നിയമങ്ങൾക്കെതിരെയാണ് ഒരോ കാര്യങ്ങളും ചെയ്യുന്നത്. സയണിസ്റ്റ് അസ്തിത്വത്തെയും അതിന്റെ പിന്തുണക്കാരെയും ചെറുക്കാൻ കുവൈറ്റിലെ മുസ്ലീങ്ങളോടും വിശാലമായ ഇസ്ലാമിക ലോകത്തോടും അൽ-ദുവൈഖ് ആഹ്വാനം ചെയ്തു. അതിർത്തികൾ കടന്നുള്ള ഏറ്റുമുട്ടലുകൾ സാധ്യമല്ല. എന്നാൽ രാജ്യത്തിന് അകത്ത് നിന്ന് ഇത്തരത്തിലുള്ള പ്രവർത്തികളെ അനുകൂലിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.