Connect with us

Gulf

ഇത്തിഹാദ് റെയില്‍ ട്രാക്കുകളിൽ പാസഞ്ചര്‍ ട്രെയിനുകള്‍ ട്രയല്‍ റണ്‍ തുടങ്ങി

Published

on

ദുബായ്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചര്‍ സര്‍വീസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായിലെ അല്‍ ഖുദ്ര ഏരിയയിലെ താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദ് റെയിലിന്റെ ട്രാക്കുകളില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി താന്‍ കാണുന്നുണ്ടെന്ന് അല്‍ ഖുദ്രയ്ക്ക് സമീപമുള്ള നഷാമ ടൗണ്‍ഹൗസിലെ താമസക്കാരന്‍ സമഖ്ശാരി സുബൈര്‍ പറയുന്നു.

യാത്രാ ട്രെയിന്‍ അതിമനോഹരമെന്ന് നാട്ടുകാര്‍

യാത്രാ ട്രെയിന്‍ അതിമനോഹരമെന്ന് നാട്ടുകാര്‍

തങ്ങള്‍ക്കിത് കൗതുകകരമായ കാഴ്ചയാണിത്. നേരത്തേ ഗുഡ്‌സ് ട്രെയിനുകള്‍ മാത്രമായിരുന്നു പാളങ്ങള്‍ വഴി ഓടിയിരുന്നത്. ഗുഡ്‌സ് ട്രെയിനുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ലോഹങ്ങളും എണ്ണയും പോലുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വണ്ടികളില്‍ കൊണ്ടുപോകുന്നു. അവര്‍ കൊണ്ടുപോകുന്ന ചരക്ക് എന്താണെന്ന് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതുവഴി സഞ്ചരിക്കുന്നത് പാസഞ്ചര്‍ വാഗണുകളാണ്. പുതുപുത്തന്‍ ട്രെയിനുകള്‍ അതി മനോഹരമായാണ് കാണപ്പെട്ടത്. അടച്ച ക്യാബിനുകളാണ് ഇവയ്ക്ക്. ജനലുകളും വാതിലുകളും ഉള്ള ഒറ്റനോട്ടത്തില്‍ തന്നെ തന്നെ നമ്മെ പിടിച്ചുനിര്‍ത്തും. ഗുഡ്‌സ് ട്രെയിനുകള്‍ക്കൊപ്പം ഒരേ ട്രാക്കില്‍ തന്നെയാണ് പാസഞ്ചര്‍ വാഗണുകളും ഓടുന്നതെന്നും സുബൈര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍

പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍

ദുബായിലൂടെ ഇത്തിഹാദ് റെയില്‍ പാളങ്ങള്‍ കടന്നുപോകുന്ന അല്‍ ഖുദ്ര പ്രദേശത്തിന് ചുറ്റുമുള്ള കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ തുടക്കം മുതലേ റെയില്‍ നിര്‍മാണം കാണുന്നവരാണ്. നിലൊരുക്കുന്നതും ട്രാക്കുകള്‍ പുരോഗമിക്കുന്നതും ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്നതുമെല്ലാം അവര്‍ കണ്ടു. പക്ഷെ, പാസഞ്ചര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അതിന്റെ പൂര്‍ത്തീകരണമാണ് വിളിച്ചോതുന്നതെന്നും റംറാം, മുദോണ്‍, മിറ, ടൗണ്‍ സ്‌ക്വയര്‍ കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ പറയുന്നു. ഇതുവഴിയുള്ള തീവണ്ടിയുടെ ശബ്ദം മാതൃരാജ്യത്തു നിന്നുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നതായി മൂദോണിലെ അറബെല്ല നിവാസിയായ ഇന്ത്യക്കാരന്‍ ഫൗദ് അഷ്റഫ് പറഞ്ഞു. രാവിലെ ഏഴര മുതല്‍ ട്രെയിനുകളുടെ ശബ്ദം കേട്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നഗരമധ്യത്തിലൂടെയുള്ള ദുബായ് മെട്രോ ട്രെയിന്‍ കണ്ട് പരിചയമുണ്ടെങ്കിലും പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം നാട്ടിലേതു പോലുള്ള പ്രാന്തപ്രദേശങ്ങളിലൂടെയുള്ള ട്രെയിന്‍ ദുബായില്‍ പുതിയ അനുഭവമാണ്.

ഡിസംബറില്‍ യാത്രാ ട്രെയിനിന്റെ ചെറുമാതൃക പ്രദര്‍ശിപ്പിച്ചു

ഡിസംബറില്‍ യാത്രാ ട്രെയിനിന്റെ ചെറുമാതൃക പ്രദര്‍ശിപ്പിച്ചു

അബൂദാബിയില്‍ നടന്ന 51-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ അത്യാധുനിക പാസഞ്ചര്‍ ട്രെയിന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തലസ്ഥാന നഗരിയില്‍ നടന്ന ഐതിഹാസിക ആഘോഷവേളയില്‍, ഭരണാധികാരികള്‍ ചേര്‍ന്ന് പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ മാതൃക ഫ്‌ളാഗ്ഓഫ് ചെയ്തിരുന്നു. വര്‍ധിത ആവേശത്തോടെയാണ് ജനങ്ങള്‍ ട്രെയിനിന്റെ മാതൃകയെ സ്വീകരിച്ചത്. ഇത്തിഹാദ് റെയില്‍വേയെ എല്ലാ ഗതാഗത സംവിധാനങ്ങളുമായും സംയോജിപ്പിക്കുമെന്നും അതിനാല്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് അന്തിമ ലക്ഷ്യസ്ഥാനത്ത് ഏറ്റവും സുഖകരമായി യാത്ര ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുകയെന്നും ഇത്തിഹാദ് റെയിലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദുബായ്- അബുദാബി ശൃംഖല നേരത്തേ പൂര്‍ത്തിയായി

ദുബായ്- അബുദാബി ശൃംഖല നേരത്തേ പൂര്‍ത്തിയായി

നിലവില്‍ ഇത്തിഹാദ് റെയില്‍വെ പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ദുബായിയെയും അബൂദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈനുകളുടെ നിര്‍മാണം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയായിരുന്നു. 256 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ പാതയില്‍ 29 പാലങ്ങള്‍, 60 റെയില്‍വേ ക്രോസിംഗുകള്‍, 137 ഡ്രെയിനേജ് ചാനലുകള്‍ എന്നിവയുണ്ട്. 13,300 തൊഴിലാളികള്‍ 47 ദശലക്ഷം മണിക്കൂര്‍ പണിയെടുത്താണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്രക്കാരെയും ചരക്കുകളും വഹിച്ച് പോവുന്ന ഇത്തിഹാദ് റെയില്‍വേയുടെ നിര്‍ണായകമായ ഒരു ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്. ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പദ്ധതികളിലൊന്നായ മറൈന്‍ ബ്രിഡ്ജ് കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. യുഎഇയുടെ ദൂരദിക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ നെറ്റ്വര്‍ക്കിലെ ആദ്യത്തെ മറൈന്‍ ബ്രിഡ്ജാണിത്. അബൂദാബിയിലെ വിശാലമായ ഖലീഫ തുറമുഖത്തെ എമിറേറ്റിന്റെ മെയിന്‍ ലാന്റുമായി ബന്ധിപ്പിച്ച് അറേബ്യന്‍ ഗള്‍ഫിന് കുറുകെ പണിത ഈ പാലത്തിന്റെ നീളം ഒരു കിലോമീറ്ററാണ്.

ഇത്തിഹാദ് ട്രെയിനില്‍ രാജകീയ യാത്രാ സൗകര്യങ്ങള്‍

ഇത്തിഹാദ് ട്രെയിനില്‍ രാജകീയ യാത്രാ സൗകര്യങ്ങള്‍
ഇത്തിഹാദ് റെയില്‍ലിന്റെ ഭാഗമായുള്ള യാത്രാ ട്രെയിനിന്റെ ആദ്യ ദൃശ്യങ്ങള്‍ കമ്പനി അധികൃതര്‍ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. അത്യാധുനിക സൗകര്യങ്ങളുമായി രാജകീയ യാത്രയാണ് ഇത്തിഹാദ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. ഹൈസ്പീഡ് ട്രെയിനുകളുടെ സവിശേഷതയായ എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്ന ട്രെയിനിന്റെ ഇന്റീരിയര്‍ അതിമനോഹരവും സൗകര്യപ്രദവുമാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ട്രെയിനില്‍ വിമാനത്തിന്റേതിന് സമാനമായ സീറ്റുകളാണ് യാത്രാ ട്രെയിനില്‍ ഒരുക്കിയിക്കുന്നത്. ഇരു വശങ്ങളിലുമായി രണ്ട് സീറ്റുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. സില്‍വര്‍, ഗ്രേ നിറങ്ങളില്‍ മികച്ച കാഴ്ച ഭംഗിയാണ് കോച്ചുകള്‍ക്ക്. ഭക്ഷണം കഴിക്കുന്നതിനും പുസ്തകങ്ങളോ മറ്റോ വായിക്കുന്നതിനും ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനും മറ്റും പാകത്തില്‍ സീറ്റിനു പിറകില്‍ ട്രേയും ഘടിപ്പിച്ചിട്ടുണ്ട്. ടേബിളിന്റെ ഇരുവശത്തും മുഖാമുഖം ഇരിക്കാവുന്ന രീതിയില്‍ സംവിധാനിച്ചിരിക്കുന്ന സീറ്റുകളും ലഭ്യമാണ്. വീല്‍ചെയറുകള്‍ക്കും കാറ്ററിംഗ് ട്രോളികള്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ പാകത്തിലുള്ള സ്ഥല സൗകര്യവും ട്രെയിനിലുണ്ട്.

ദുബായ്- അബുദാബി യാത്രയ്ക്ക് 50 മിനുട്ട്

-50-
നിലവില്‍ യുഎഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാന്‍ പിന്നീട് തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുക്കുന്നത്. ഇത്തിഹാദ് റെയില്‍വേ വഴി ദുബായില്‍ നിന്ന് അബൂദാബിയിലേക്കും ദുബായില്‍ നിന്ന് ഫുജൈറയിലേക്കുമുള്ള യാത്രാ സമയം 50 മിനുട്ടായി ചുരുങ്ങും. അബൂദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം 100 മിനുട്ടായും കുറയും. യാത്രാ റെയില്‍ പദ്ധതിക്ക് 200 ബില്യന്‍ ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. 20,000 കോടി ദിര്‍ഹമിന്റെ വരുമാനമാണ് പദ്ധതി വഴി പ്രതീക്ഷിക്കുന്നത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായ ദുബായ്- അബുദാബി റൂട്ടില്‍ യാത്രാ ട്രെയിനുകള്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഫുജൈറ മുതല്‍ അല്‍ സില വരെ റെയില്‍ ശൃംഖല

ഫുജൈറ മുതല്‍ അല്‍ സില വരെ റെയില്‍ ശൃംഖല
1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പദ്ധതി എല്ലാ ഏഴ് എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും സൗദി അറേബ്യയുമായുള്ള യുഎഇയുടെ അതിര്‍ത്തി മുതല്‍ ഒമാനുമായുള്ള രാജ്യത്തിന്റെ അതിര്‍ത്തി വരെ ബന്ധിപ്പിക്കും. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായി നിര്‍മിക്കുന്ന യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. യുഎഇയുടെ കിഴക്കേ അറ്റമായ ഫുജൈറ മുതല്‍ സൗദി അതിര്‍ത്തിക്ക് സമീപമുള്ള അല്‍ സില വരെ നീണ്ടുകിടക്കുന്നതാണ് യാത്രാ റെയില്‍. യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖല നിലവിലെ പ്രധാന ഹൈവേകള്‍ക്ക് സമാന്തരമായാണ് ഓടുക. രാജ്യത്തെ വ്യാവസായിക, സാമ്പത്തിക മേഖലകളെ പരസ്പരം കോര്‍ത്തിണക്കി മുഴുവന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത്തിഹാദ് റെയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന യാത്രാ റെയിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. 2030ഓടെ 9000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇത്തിഹാദ് റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.