Connect with us

Gulf

ഇത്തിഹാദ് റെയില്‍ ട്രാക്കുകളിൽ പാസഞ്ചര്‍ ട്രെയിനുകള്‍ ട്രയല്‍ റണ്‍ തുടങ്ങി

Published

on

ദുബായ്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചര്‍ സര്‍വീസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായിലെ അല്‍ ഖുദ്ര ഏരിയയിലെ താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദ് റെയിലിന്റെ ട്രാക്കുകളില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി താന്‍ കാണുന്നുണ്ടെന്ന് അല്‍ ഖുദ്രയ്ക്ക് സമീപമുള്ള നഷാമ ടൗണ്‍ഹൗസിലെ താമസക്കാരന്‍ സമഖ്ശാരി സുബൈര്‍ പറയുന്നു.

യാത്രാ ട്രെയിന്‍ അതിമനോഹരമെന്ന് നാട്ടുകാര്‍

യാത്രാ ട്രെയിന്‍ അതിമനോഹരമെന്ന് നാട്ടുകാര്‍

തങ്ങള്‍ക്കിത് കൗതുകകരമായ കാഴ്ചയാണിത്. നേരത്തേ ഗുഡ്‌സ് ട്രെയിനുകള്‍ മാത്രമായിരുന്നു പാളങ്ങള്‍ വഴി ഓടിയിരുന്നത്. ഗുഡ്‌സ് ട്രെയിനുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ലോഹങ്ങളും എണ്ണയും പോലുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വണ്ടികളില്‍ കൊണ്ടുപോകുന്നു. അവര്‍ കൊണ്ടുപോകുന്ന ചരക്ക് എന്താണെന്ന് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതുവഴി സഞ്ചരിക്കുന്നത് പാസഞ്ചര്‍ വാഗണുകളാണ്. പുതുപുത്തന്‍ ട്രെയിനുകള്‍ അതി മനോഹരമായാണ് കാണപ്പെട്ടത്. അടച്ച ക്യാബിനുകളാണ് ഇവയ്ക്ക്. ജനലുകളും വാതിലുകളും ഉള്ള ഒറ്റനോട്ടത്തില്‍ തന്നെ തന്നെ നമ്മെ പിടിച്ചുനിര്‍ത്തും. ഗുഡ്‌സ് ട്രെയിനുകള്‍ക്കൊപ്പം ഒരേ ട്രാക്കില്‍ തന്നെയാണ് പാസഞ്ചര്‍ വാഗണുകളും ഓടുന്നതെന്നും സുബൈര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍

പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍

ദുബായിലൂടെ ഇത്തിഹാദ് റെയില്‍ പാളങ്ങള്‍ കടന്നുപോകുന്ന അല്‍ ഖുദ്ര പ്രദേശത്തിന് ചുറ്റുമുള്ള കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ തുടക്കം മുതലേ റെയില്‍ നിര്‍മാണം കാണുന്നവരാണ്. നിലൊരുക്കുന്നതും ട്രാക്കുകള്‍ പുരോഗമിക്കുന്നതും ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്നതുമെല്ലാം അവര്‍ കണ്ടു. പക്ഷെ, പാസഞ്ചര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അതിന്റെ പൂര്‍ത്തീകരണമാണ് വിളിച്ചോതുന്നതെന്നും റംറാം, മുദോണ്‍, മിറ, ടൗണ്‍ സ്‌ക്വയര്‍ കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ പറയുന്നു. ഇതുവഴിയുള്ള തീവണ്ടിയുടെ ശബ്ദം മാതൃരാജ്യത്തു നിന്നുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നതായി മൂദോണിലെ അറബെല്ല നിവാസിയായ ഇന്ത്യക്കാരന്‍ ഫൗദ് അഷ്റഫ് പറഞ്ഞു. രാവിലെ ഏഴര മുതല്‍ ട്രെയിനുകളുടെ ശബ്ദം കേട്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നഗരമധ്യത്തിലൂടെയുള്ള ദുബായ് മെട്രോ ട്രെയിന്‍ കണ്ട് പരിചയമുണ്ടെങ്കിലും പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം നാട്ടിലേതു പോലുള്ള പ്രാന്തപ്രദേശങ്ങളിലൂടെയുള്ള ട്രെയിന്‍ ദുബായില്‍ പുതിയ അനുഭവമാണ്.

ഡിസംബറില്‍ യാത്രാ ട്രെയിനിന്റെ ചെറുമാതൃക പ്രദര്‍ശിപ്പിച്ചു

ഡിസംബറില്‍ യാത്രാ ട്രെയിനിന്റെ ചെറുമാതൃക പ്രദര്‍ശിപ്പിച്ചു

അബൂദാബിയില്‍ നടന്ന 51-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ അത്യാധുനിക പാസഞ്ചര്‍ ട്രെയിന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തലസ്ഥാന നഗരിയില്‍ നടന്ന ഐതിഹാസിക ആഘോഷവേളയില്‍, ഭരണാധികാരികള്‍ ചേര്‍ന്ന് പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ മാതൃക ഫ്‌ളാഗ്ഓഫ് ചെയ്തിരുന്നു. വര്‍ധിത ആവേശത്തോടെയാണ് ജനങ്ങള്‍ ട്രെയിനിന്റെ മാതൃകയെ സ്വീകരിച്ചത്. ഇത്തിഹാദ് റെയില്‍വേയെ എല്ലാ ഗതാഗത സംവിധാനങ്ങളുമായും സംയോജിപ്പിക്കുമെന്നും അതിനാല്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് അന്തിമ ലക്ഷ്യസ്ഥാനത്ത് ഏറ്റവും സുഖകരമായി യാത്ര ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുകയെന്നും ഇത്തിഹാദ് റെയിലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദുബായ്- അബുദാബി ശൃംഖല നേരത്തേ പൂര്‍ത്തിയായി

ദുബായ്- അബുദാബി ശൃംഖല നേരത്തേ പൂര്‍ത്തിയായി

നിലവില്‍ ഇത്തിഹാദ് റെയില്‍വെ പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ദുബായിയെയും അബൂദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈനുകളുടെ നിര്‍മാണം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയായിരുന്നു. 256 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ പാതയില്‍ 29 പാലങ്ങള്‍, 60 റെയില്‍വേ ക്രോസിംഗുകള്‍, 137 ഡ്രെയിനേജ് ചാനലുകള്‍ എന്നിവയുണ്ട്. 13,300 തൊഴിലാളികള്‍ 47 ദശലക്ഷം മണിക്കൂര്‍ പണിയെടുത്താണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്രക്കാരെയും ചരക്കുകളും വഹിച്ച് പോവുന്ന ഇത്തിഹാദ് റെയില്‍വേയുടെ നിര്‍ണായകമായ ഒരു ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്. ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പദ്ധതികളിലൊന്നായ മറൈന്‍ ബ്രിഡ്ജ് കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. യുഎഇയുടെ ദൂരദിക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ നെറ്റ്വര്‍ക്കിലെ ആദ്യത്തെ മറൈന്‍ ബ്രിഡ്ജാണിത്. അബൂദാബിയിലെ വിശാലമായ ഖലീഫ തുറമുഖത്തെ എമിറേറ്റിന്റെ മെയിന്‍ ലാന്റുമായി ബന്ധിപ്പിച്ച് അറേബ്യന്‍ ഗള്‍ഫിന് കുറുകെ പണിത ഈ പാലത്തിന്റെ നീളം ഒരു കിലോമീറ്ററാണ്.

ഇത്തിഹാദ് ട്രെയിനില്‍ രാജകീയ യാത്രാ സൗകര്യങ്ങള്‍

ഇത്തിഹാദ് ട്രെയിനില്‍ രാജകീയ യാത്രാ സൗകര്യങ്ങള്‍
ഇത്തിഹാദ് റെയില്‍ലിന്റെ ഭാഗമായുള്ള യാത്രാ ട്രെയിനിന്റെ ആദ്യ ദൃശ്യങ്ങള്‍ കമ്പനി അധികൃതര്‍ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. അത്യാധുനിക സൗകര്യങ്ങളുമായി രാജകീയ യാത്രയാണ് ഇത്തിഹാദ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. ഹൈസ്പീഡ് ട്രെയിനുകളുടെ സവിശേഷതയായ എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്ന ട്രെയിനിന്റെ ഇന്റീരിയര്‍ അതിമനോഹരവും സൗകര്യപ്രദവുമാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ട്രെയിനില്‍ വിമാനത്തിന്റേതിന് സമാനമായ സീറ്റുകളാണ് യാത്രാ ട്രെയിനില്‍ ഒരുക്കിയിക്കുന്നത്. ഇരു വശങ്ങളിലുമായി രണ്ട് സീറ്റുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. സില്‍വര്‍, ഗ്രേ നിറങ്ങളില്‍ മികച്ച കാഴ്ച ഭംഗിയാണ് കോച്ചുകള്‍ക്ക്. ഭക്ഷണം കഴിക്കുന്നതിനും പുസ്തകങ്ങളോ മറ്റോ വായിക്കുന്നതിനും ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനും മറ്റും പാകത്തില്‍ സീറ്റിനു പിറകില്‍ ട്രേയും ഘടിപ്പിച്ചിട്ടുണ്ട്. ടേബിളിന്റെ ഇരുവശത്തും മുഖാമുഖം ഇരിക്കാവുന്ന രീതിയില്‍ സംവിധാനിച്ചിരിക്കുന്ന സീറ്റുകളും ലഭ്യമാണ്. വീല്‍ചെയറുകള്‍ക്കും കാറ്ററിംഗ് ട്രോളികള്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ പാകത്തിലുള്ള സ്ഥല സൗകര്യവും ട്രെയിനിലുണ്ട്.

ദുബായ്- അബുദാബി യാത്രയ്ക്ക് 50 മിനുട്ട്

-50-
നിലവില്‍ യുഎഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാന്‍ പിന്നീട് തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുക്കുന്നത്. ഇത്തിഹാദ് റെയില്‍വേ വഴി ദുബായില്‍ നിന്ന് അബൂദാബിയിലേക്കും ദുബായില്‍ നിന്ന് ഫുജൈറയിലേക്കുമുള്ള യാത്രാ സമയം 50 മിനുട്ടായി ചുരുങ്ങും. അബൂദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം 100 മിനുട്ടായും കുറയും. യാത്രാ റെയില്‍ പദ്ധതിക്ക് 200 ബില്യന്‍ ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. 20,000 കോടി ദിര്‍ഹമിന്റെ വരുമാനമാണ് പദ്ധതി വഴി പ്രതീക്ഷിക്കുന്നത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായ ദുബായ്- അബുദാബി റൂട്ടില്‍ യാത്രാ ട്രെയിനുകള്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഫുജൈറ മുതല്‍ അല്‍ സില വരെ റെയില്‍ ശൃംഖല

ഫുജൈറ മുതല്‍ അല്‍ സില വരെ റെയില്‍ ശൃംഖല
1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പദ്ധതി എല്ലാ ഏഴ് എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും സൗദി അറേബ്യയുമായുള്ള യുഎഇയുടെ അതിര്‍ത്തി മുതല്‍ ഒമാനുമായുള്ള രാജ്യത്തിന്റെ അതിര്‍ത്തി വരെ ബന്ധിപ്പിക്കും. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായി നിര്‍മിക്കുന്ന യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. യുഎഇയുടെ കിഴക്കേ അറ്റമായ ഫുജൈറ മുതല്‍ സൗദി അതിര്‍ത്തിക്ക് സമീപമുള്ള അല്‍ സില വരെ നീണ്ടുകിടക്കുന്നതാണ് യാത്രാ റെയില്‍. യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖല നിലവിലെ പ്രധാന ഹൈവേകള്‍ക്ക് സമാന്തരമായാണ് ഓടുക. രാജ്യത്തെ വ്യാവസായിക, സാമ്പത്തിക മേഖലകളെ പരസ്പരം കോര്‍ത്തിണക്കി മുഴുവന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത്തിഹാദ് റെയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന യാത്രാ റെയിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. 2030ഓടെ 9000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇത്തിഹാദ് റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.