Connect with us

Gulf

യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം തുടങ്ങി; നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ

Published

on

അബുദാബി: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് എമിറേറ്റൈസേഷന്‍ പാലിക്കേണ്ടത്.

രാജ്യത്ത് 20-49 ജീവനക്കാരുള്ള 12,000 ത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ ചുരുങ്ങിയത് ഒരു പൗരനെ ജോലിക്ക് നിയമിക്കുന്നതിലൂടെ 12,000 പേര്‍ക്ക് ജോലി ലഭ്യമാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2025ല്‍ ഈ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ കൂടി അധികമായി നിയമിക്കണം.

ഒരു സ്വദേശിയുടെ കുറവ് വന്നാല്‍ 2025 ജനുവരി മുതല്‍ 96,000 ദിര്‍ഹം ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കും. 2025ല്‍ ഒരു സ്വദേശിയെ കൂടി നിയമിക്കാത്തവര്‍ക്ക് 2026 ജനുവരിയില്‍ 1,08,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഈ തുക തവണകളായി അടയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.

എമിറേറ്റൈസേഷന്‍ ബാധകമായ 14 തൊഴില്‍ മേഖലകള്‍

  1. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ്
  2. ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ്
  3. റിയല്‍ എസ്റ്റേറ്റ്
  4. പ്രൊഫഷണല്‍, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍
  5. അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് സപ്പോര്‍ട്ട് സര്‍വീസ്
  6. വിദ്യാഭ്യാസം
  7. ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവര്‍ത്തനവും
  8. കലയും വിനോദവും
  9. ഖനനവും ക്വാറിയും
  10. പരിവര്‍ത്തന വ്യവസായങ്ങള്‍
  11. നിര്‍മ്മാണം
  12. മൊത്ത-ചില്ലറ വില്‍പന
  13. ഗതാഗതവും വെയര്‍ഹൗസുകളും
  14. അക്കമഡേഷന്‍ ആന്റ് ഹോസ്പിറ്റാലിറ്റി

എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാനും വര്‍ഷാവസാനം വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളെല്ലാം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വിധേയമാണെന്നു തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യാനുള്ള ശേഷിയുമുണ്ടെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.

2025ലും 2026ലും പുതിയ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യുഎഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

2026ഓടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ചുരുങ്ങിയത് 10 ശതമാനം സ്വദേശി ജോലിക്കാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കമെന്നാണ് വ്യവസ്ഥ. ഘട്ടംഘട്ടമായി ഈ ലക്ഷ്യം കൈവരിക്കാന്‍ 2022ലാണ് എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍ പുറത്തിറക്കിയത്. ഇതുപ്രകാരം 2022ല്‍ രണ്ടു ശതമാനം സ്വദേശിവത്കരണമാണ് പ്രഖ്യാപിച്ചിരുന്നത്. 2023ല്‍ നാല് ശതമാനം, 2024ല്‍ ആറ് ശതമാനം, 2025ല്‍ എട്ട് ശതമാനം എന്നതാണ് നിബന്ധന. ഇങ്ങനെ ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം ഉയര്‍ത്തിയാണ് 2026ലെ ലക്ഷ്യം കൈവരിക്കുക.

ഓരോ വര്‍ഷത്തെയും ലക്ഷ്യത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിച്ചിട്ടുണ്ട്. ആറു മാസം കൂടുമ്പോള്‍ ഒരു ശതമാനം സ്വദേശിവത്കരണം എന്നതാണ് ഈ അനുപാതം. 2024ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2025 ജനുവരി മുതലാണ് പിഴ ഈടാക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.