Connect with us

Gulf

ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് ജിസിസിയുടെ വമ്പൻ റെയിൽവേ; കുവൈറ്റില്‍ 2030ൽ പദ്ധതി പൂര്‍ത്തിയാകും, നിർമാണം അതിവേഗത്തിൽ

Published

on

കുവൈറ്റ് സിറ്റി: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റ് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നീളുന്നതാണ് ജിസിസി റെയില്‍വേയുടെ ഒരു ഭാഗം. മറ്റൊരു ഭാഗം സൗദി അറേബ്യയില്‍ നിന്ന് അബുദാബി, അല്‍ ഐന്‍, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് നീളുന്നതാണ്.

മേഖലയിലെ ജനങ്ങളുടെ യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാക്കാന്‍ ഉതകുന്ന ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ആദ്യ ഭാഗം തെക്കന്‍ കുവൈറ്റിലെ അതിര്‍ത്തി പട്ടണമായ അല്‍ നുവൈസീബ് മുതല്‍ അല്‍ ഷെദാദിയ്യ വരെ നീളുന്നതാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇതു വഴിയുള്ള ട്രെയിന്‍യാത്ര. ജിസിസി റെയില്‍വേ യാഥാര്‍ഥ്യമാവുന്നതോടെ മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറാന്‍ കുവൈറ്റിനാവുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് മേഖലയുടെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈറ്റിന്റെ സാമ്പത്തിക പുരോഗതിക്ക് ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആറ് ജിസിസി രാജ്യങ്ങള്‍ക്കു പുറമെ, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കു കൂടി ഭീവിയില്‍ വ്യാപിപ്പിക്കാന്‍ പാകത്തിലാണ് ജിസിസി റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്.

2009ല്‍ ബഹ്‌റൈനില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ആറ് ജിസിസി അംഗരാജ്യങ്ങളെ റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിസിസി റെയില്‍വേയെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി ഉയര്‍ന്നുവന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ഏകീകരണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി മേഖലയിലെ വാണിജ്യം, പൗരന്മാരുടെ സഞ്ചാരം, സംയുക്ത സംരംഭങ്ങളെ പിന്തുണയ്ക്കല്‍ എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമുള്ള ചെലവുകള്‍ കുറയ്ക്കാനും കാറുകളും ട്രക്കുകളും കുറയുന്നതിനനുസരിച്ച് എണ്ണ ഉപയോഗം കറയ്ക്കാനും അതുവഴി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സാധിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജിസിസി റെയില്‍വേ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും റെയില്‍ ശൃംഖല കടന്നുപോകുന്ന ഇടങ്ങളില്‍ പുതിയ നഗരപ്രദേശങ്ങള്‍ നിര്‍മിക്കാനും അവസരമൊരുങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

കുവൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തി പദ്ധതി നടപ്പാക്കുന്നതിന് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രൊജക്ട്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ‘പാര്‍ട്ട്’ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമി പറഞ്ഞു. പദ്ധതിക്കായി 2012ല്‍ സാധ്യതാ പഠനം നടത്തുകയും 2016ല്‍ അത് പുതുക്കുകയും ചെയ്തു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള ഡിസൈന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് നിരവധി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇവരുടെ ടെണ്ടറുകള്‍ പരിശോധിച്ച് അവ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡറുകള്‍ക്ക് കൈമാറിയെന്നും ഖാലിദ് അല്‍ ഉസൈമി വ്യക്തമാക്കി. ടെണ്ടറുകള്‍ പരിശോധിക്കുന്നതിന് 12 മാസമെടുക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം പദ്ധതിയുടെ നടത്തിപ്പിനായി അതോറിറ്റി തുടര്‍ നടപടികളുമായി മുന്നോട്ട് കൊണ്ടുപോകും. കരാര്‍ ഏറ്റെടുക്കുന്ന കമ്പനിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ 30 മാസം സമയമാണ് അനുവദിക്കുക.

മറ്റ് ജിസിസി രാജ്യങ്ങളിലെ റെയില്‍വേ പ്രവൃത്തികളുടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍, സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ വരെയുള്ള റെയില്‍വേ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. അബൂദാബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റര്‍ റെയില്‍പ്പാത ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതിനുള്ള കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവിലാണ് നിര്‍മാണം. അല്‍ ഹഫീത് റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ റെയില്‍വേ ശൃംഖല ജിസിസി റെയില്‍വേ ശൃംഖലയ്ക്ക് പൂരകമാണെന്നും ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക സഹകരത്തിന് വലിയ സംഭാവന നല്‍കുമെന്നും യുഎഇ ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞിരുന്നു.

ഖത്തറില്‍, ജിസിസി റെയില്‍വേയുടെ ഭാഗത്തിന്റെ ഡിസൈന്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സൗദി അറേബ്യയുമായി ഒരു പാലം വഴിയാണ് റെയില്‍വേ ശൃംഖലയെ ബന്ധിപ്പിക്കുകയെനന് ബഹ്‌റൈനും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗള്‍ഫ് റെയില്‍വേ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷബ്‌റാമി കുവൈറ്റ് സന്ദര്‍ശിച്ച് രാജ്യത്തെ റെയില്‍വേയുടെ ഭാഗത്തെ എക്‌സിക്യൂട്ടീവ് പ്ലാനുകള്‍ പരിശോധിച്ചിരുന്നു. കുവൈറ്റിനും റിയാദിനും ഇടയില്‍ റെയില്‍വേ സ്ഥാപിക്കാന്‍ 2023 ജൂണ്‍ നാലിന് കുവൈറ്റും സൗദി അറേബ്യയും ധാരണയില്‍ എത്തിയിരുന്നു. അതിവേഗ ട്രെയിന്‍ ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ ഇരുനഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കുവൈറ്റ് – സൗദി പദ്ധതിയുടെ പഠനം ആരംഭിച്ചതായി കുവൈറ്റ് അധികൃതര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാകുമെന്നും അജിലിറ്റി സിഇഒ താരീഖ് അല്‍ സുല്‍ത്താന്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.