Connect with us

Gulf

ഒമാനിൽ പാസ്പോർട്ട്‌ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ ഫൈൻ അടക്കേണ്ടിവരുമോ? എത്ര ദിവസം എടുക്കും പുതിയ പാസ്പോർട്ട്‌ കിട്ടാൻ ? അറിയേണ്ടതെല്ലാം

Published

on

പ്രവാസികൾക്ക് പലപ്പോഴും ഗൾഫിൽ വെച്ച് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പുതുക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പാസ്പോർട്ട് പുതുക്കാൻ നേരം ഒരു ഓട്ടം തന്നെയായിരിക്കും. പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്.

ഒമാനിലെ ഇന്ത്യൻ എംബസിയാണ് പൗരൻമാരുടെ പാസ്പോർട്ട് സേവനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് സമയബന്ധിതമായ സേവനങ്ങൾ നൽകുന്നതിന് വേണ്ടി ഇന്ത്യൻ എംബസി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഈ സേവനങ്ങൾക്കുള്ള അപേക്ഷകളും പേയ്‌മെന്റുകളും സ്വീകരിക്കുന്ന ഔട്ട്‌സോഴ്‌സ് ഏജൻസിയായ BLS ഇന്റർനാഷണൽ സർവീസസ് LLC ഒമാൻ മുഖേനയാണ് സേവനങ്ങൾ നൽകുന്നത്.

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷ സർപ്പിക്കണം. https://embassy.passportindia.gov.in/ എന്ന സെെറ്റിൽ കയറി അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് പ്രായപൂർത്തിയായിരിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് തിരിച്ചറിൽ രേഖ സമർപ്പിക്കേണ്ടി വരും. 10 വർഷത്തേക്കാണ് പാസ്പോർട്ട് കാലാവധി നൽകുന്നത്. പാസ്‌പോർട്ട് സേവനത്തിനുള്ള ഓൺലൈൻ അപേക്ഷാ ഫോം വ്യക്തമായി പൂരിപ്പിക്കണം. പൂരിപ്പിച്ച ശേഷം വായിച്ചു നോക്കിയ ശേഷം മാത്രം സമർപ്പിക്കണം. നിർദേശിച്ച കോളത്തിൽ കൃത്യമായി ഒപ്പിട്ടിരിക്കണം. ഒപ്പിടാൻ കഴിയാത്തവർ പ്രായപൂർത്തിയാകാത്തവരോ നിരക്ഷരരോ അവരുടെ തള്ളവിരലിന്റെ മുദ്ര പതിപ്പിക്കണം . നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഒരഴ്ചക്കുള്ളിലോ അല്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിലോ പാസ്പോർട്ട് ലഭിക്കും

പാസ്പോർട്ട് കാലാവധി കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ സാഹചര്യങ്ങളും കാരണങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. സാധാരണ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ കെെവശം ഉള്ളവർ ആണെങ്കിൽ പേടിക്കേണ്ടിതില്ല. പുതുക്കി ലഭിക്കും. ഫെെൻ ഇല്ലാതെ തന്നെ പുതുക്കാൻ സാധിക്കും. വിസ കാലവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ കമ്പനിയുടെ ഭാഗത്ത് നിന്നും രേഖകൾ സമർപ്പിച്ച ശേഷം ആയിരിക്കും പുതുക്കാൻ സാധിക്കുക. മസ്കറ്റ് പരിതിയിൽ നിന്നും ഉള്ളവർ ആണെങ്കിൽ വത്തയ്യയിലുള്ള bls ഓഫീസിൽ എത്തി പാസ്പോർട്ട് പുതുക്കാം. അല്ലാത്തവർക്ക് ഗോബൽ മണി എക്ചേയ്ജ് വഴി പാസ്പോർട്ട് പുതുക്കാൻ സാധിക്കും. ഗോബൽ മണി എക്ചേയ്ജിന്റെ ഏഴ് ശാഖകൾ വഴിയാണ് പാസ്പോർട്ട് പുതുക്കാൻ സാധിക്കുക. പാസ്പേർട്ട് എടുക്കുന്ന സമയത്ത് എല്ലാ അപേക്ഷകരും നേരിട്ട് ഹാജറാകണം.

ഫീസ് വിവരങ്ങൾ ഇങ്ങനെ

പാസ്പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF), ബിഎൽഎസ് സർവീസ് ചർജ് (BLS) എന്നിവയാണ് നൽകേണ്ടത്.

സാധാരണ പാസ്പോർട്ട് :
PASSPORT FEE: 28.900, ICWF: 0.800, BLS SERVICE CHARGE: 0.450 , TOTAL= 30.150

മൈനർ പാസ്പോർട്ട് :
PASSPORT FEE: 19.300, ICWF:0.800, BLS SERVICE CHARGE: 0.450, TOTAL= 20.550

ഹ്രസ്വ സാധുത പാസ്പോർട്ട് :
PASSPORT FEE: 19.300, ICWF: 0.800, BLS SERVICE CHARGE: 0.450, TOTAL= 20.550

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ:
PASSPORT FEE: 57.800, ICWF: 0.800, BLS SERVICE CHARGE: 0.450 TOTAL= 59.050

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.