Connect with us

Gulf

സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനുള്ള സാവകാശം അടുത്തമാസം വരെ; ഒരു സ്വദേശി കുറഞ്ഞാല്‍ 19 ലക്ഷം രൂപ പിഴ

Published

on

അബുദാബി: യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 2023ല്‍ നിശ്ചയിച്ച സ്വദേശിവത്കരണം അനുപാതം പൂര്‍ത്തിയാക്കാനുള്ള സാവകാശം അടുത്തമാസം അവസാനിക്കും.
50 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിച്ച് പിഴശിക്ഷയില്‍ നിന്ന് ഒഴിവാകണമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ഥിച്ചു.

ഒരു സ്വദേശി കുറഞ്ഞാല്‍ പ്രതിമാസം 7,000 ദിര്‍ഹമാണ് പിഴ. ഒരു വര്‍ഷത്തേക്ക് 84,000 ദിര്‍ഹം (19 ലക്ഷത്തിലധികം രൂപ) പിഴയായി നല്‍കേണ്ടി വരും. ഓരോ വര്‍ഷവും പ്പതിമാസ പിഴയില്‍ 1,000 ദിര്‍ഹം വീതം വര്‍ധനയുണ്ട്. 2024ല്‍ സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ വര്‍ഷം തീരുമ്പോള്‍ മുതല്‍ പ്രതിമാസം 8,000 ദിര്‍ഹം പിഴ വച്ച് വര്‍ഷത്തില്‍ 96,000 ദിര്‍ഹം ഒരു ഇമാറാത്തിയെ നിയമിക്കാത്തതിന് പിഴയെടുക്കേണ്ടിവരും. ഒന്നലധികം സ്വദേശി ജീവനക്കാരുടെ കുറവുണ്ടായാല്‍ അതിന് ആനുപാതികമായി പിഴ സംഖ്യയും വര്‍ധിക്കും.

അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ 2023ല്‍ രണ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലുമാണ് പൂര്‍ത്തീകരിക്കേണ്ടത്. ആദ്യ ആറു മാസത്തെ ടാഗറ്റ് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ ടാര്‍ഗറ്റിനുള്ള സമയപരിധിയാണ് അടുത്തമാസം അവസാനിക്കുന്നത്.

ആവശ്യത്തിന് സ്വദേശി ജോലിക്കാരെ കിട്ടാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്‌ഫോമിന്റെ സഹായം തേടാമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ 18,000 കമ്പനികള്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കി. ഇതോടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി വര്‍ധിച്ചു. ഇതില്‍ 54,000 പേരും രണ്ടു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ചവരാണ്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

2024ല്‍ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വരും. തെരഞ്ഞെടുക്കപ്പെട്ട 14 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികളെയും സ്ഥാപനങ്ങളെയുമാണ് പരിധിയില്‍ പെടുത്തിയത്. കമ്പനികള്‍ 2026 വരെ എല്ലാ വര്‍ഷവും രണ്ടു ശതമാനം ഇമാറാത്തികളെ ജോലിക്ക് നിയോഗിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, കമ്പനികള്‍ക്ക് രണ്ട് ശതമാനം തസ്തികകളില്‍ യുഎഇ പൗരന്മാരെ കയറ്റേണ്ടി വന്നു. ഈ വര്‍ഷം വാര്‍ഷിക ലക്ഷ്യം രണ്ടായി വിഭജിക്കുകയായിരുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനവും രണ്ടാമത്തേതില്‍ ഒരു ശതമാനവും ആയി നിശ്ചയിച്ചു.

ഒരു സ്വദേശിയുടെ കുറവിന് കഴിഞ്ഞ വര്‍ഷം 6,000 ദിര്‍ഹമായിരുന്നു പിഴ. ഈ വര്‍ഷം 7,000 ദിര്‍ഹമാണ്. ഈ വര്‍ഷം ജൂലൈ 8ന് അര്‍ധ വാര്‍ഷിക എമിറേറ്റൈസേഷന്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു സ്വദേശിയുടെ കുറവിന് 42,000 ദിര്‍ഹം പിഴ ചുമത്തി. അതായത് 7,000 ദിര്‍ഹം വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസങ്ങള്‍ കൊണ്ട് ഗുണിക്കുന്നു.
2023ന്റെ രണ്ടാം പകുതിയില്‍ ഒരു ശതമാനം സ്വദേശികളെ ചേര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കും ആറു മാസത്തേക്ക് 42,000 ദിര്‍ഹം അധിക പിഴ ചുമത്തും.

2022ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനികള്‍ക്കെതിരെ മന്ത്രാലയം 40 കോടി ദിര്‍ഹം പിഴ ചുമത്തി.

20 മുതല്‍ 49 വരെ ജീവനക്കാരുള്ള പ്രധാനപ്പെട്ട 14 മേഖലകളിലെ സ്ഥാപനങ്ങളാണ് അടുത്ത വര്‍ഷം എമിറേറ്റൈസേഷന്‍ പരിധിയില്‍ വരുന്നത്. ഈ നിബന്ധന ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് 2025 ജനുവരിയില്‍ 96,000 ദിര്‍ഹം പിഴ ചുമത്തുക. 2025ലെ നിബന്ധന പാലിക്കാത്തവരില്‍ നിന്ന് 2026 ജനുവരിയില്‍ ആളൊന്നിന് 108,000 ദിര്‍ഹം പിഴ ഈടാക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.