Sports
അൽ നസറിന്റെ കളിക്കിടെ ആ കാഴ്ച കണ്ട് ഞെട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ അത്ഭുതപ്പെടുത്തിയത് ഇക്കാര്യം
സൗദി പ്രൊ ലീഗ് ( Saudi Pro League ) ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) ആരാധകർ കഴിഞ്ഞ ദിവസം ഗാലറിയിൽ നടത്തിയ ടിഫൊ കണ്ട് ഫുട്‌ബോൾ ലോകം അമ്പരന്നു. ഗാലറിയിൽ ഒരു താരത്തിന്റെ വിളിപ്പേര് എഴുതി കാണിച്ചായിരുന്നു അൽ നസർ എഫ് സി ആരാധകരുടെ ആരാധന. വെറുതേ കൈപ്പടയാൽ എഴുതിയ ബോർഡോ വമ്പൻ ബാനറോ അല്ലായിരുന്നു അൽ നസർ എഫ് സി ആരാധകർ തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്താൻ ഉപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം.
ആരാധകർ കൃത്യമായ രീതിയിൽ വ്യത്യസ്ത കളറിലുള്ള ജഴ്‌സി അണിഞ്ഞെത്തി താരത്തിന്റെ പേര് എഴുതുന്നതു പോലെ അണിനിരന്നായിരുന്നു ആ പ്രകടനം. ഫുട്‌ബോൾ ആരാധകരുടെ ഇത്തരം പ്രകടനം ടിഫൊ എന്നാണ് അറിയപ്പെടുന്നത്.
അൽ നസർ എഫ് സി ആരാധകർ മത്സരത്തിനിടെ ഒരുക്കിയ ഈ വമ്പൻ ടിഫൊ കണ്ട് അൽ നസർ എഫ് സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ( Cristiano Ronaldo ) വരെ അദ്ഭുതപ്പെട്ടു എന്നതാണ് വാസ്തവം. സൗദി പ്രൊ ലീഗിൽ അബ്ബ എഫ് സിക്ക് എതിരായ ഹോം മത്സരത്തിന്റെ ഇടയിലായിരുന്നു അൽ നസർ എഫ് സി ആരാധകർ ഈ വമ്പൻ ടിഫൊ ഗാലറിയിൽ ഒരുക്കിയത്. ക്രൊയേഷ്യൻ ഡിഫെൻസീവ് മിഡ്ഫീൽഡറായ മാഴ്‌സെലൊ ബ്രൊസോവിച്ചിനായിട്ടാണ് ( Marcelo Brozovic ) അൽ നസർ എഫ് സി ആരാധകരുടെ ടിഫൊ.
ബ്രൊസോവിച്ചിന്റെ ‘ ബൂം ‘ എന്ന പേരാണ് ഗാലറിയിൽ അൽ നസർ എഫ് സി ആരാധകർ ഒരുക്കിയത്. കഴുത്തിൽ ഡൈനാമെറ്റിന്റെ പച്ച കുത്തിയിട്ടുള്ള മാഴ്‌സെലൊ ബ്രൊസോവിച്ച് പോലും അൽ നസർ എഫ് സി ആരാധകരുടെ ആ ടിഫൊ കണ്ട് ആദ്യം അദ്ഭുതപ്പെട്ടു. തുടർന്ന് കൈയ്യടിച്ച് ആരാധകരെ അഭിനന്ദിച്ചു. ഇത് കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ഭുതപ്പെട്ടു, ചിരിച്ചു. എന്നാൽ, 2023 ജനുവരിയിൽ മുതൽ അൽ നസർ എഫ് സി താരമാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത് അത്ര സുഖിച്ചില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 – 2024 സീസൺ സൗദി പ്രൊ ലീഗിൽ 10 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടോപ് സ്‌കോറർ. 21 ന് ഡമാക് എഫ് സിക്കെതിരേയാണ് അൽ നസർ എഫ് സിയുടെ അടുത്ത മത്സരം. നിലവിൽ ഉജ്ജ്വല ഫോമിലാണ് അൽ നസർ. സൗദി ലീഗിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളായി അവർ പരാജയം അറിഞ്ഞിട്ടില്ല. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷമാണ് അവരുടെ അപരാജിത കുതിപ്പ്. അതേ സമയം നിലവിൽ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയാണ് സൗദി പ്രൊ ലീഗ് ഉൾപ്പെടെയുള്ള ലീഗുകൾക്ക്.
ലീഗിൽ ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസർ എഫ് സി 19 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. നെയ്മറിന്റെ അൽ ഹിലാൽ എഫ് സി ( 23 പോയിന്റ് ), അൽ താവൂൺ എഫ് സി ( 22 പോയിന്റ് ) എന്നീ ക്ലബ്ബുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനൊപ്പം 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ്. 14, 17 തീയതികളിലാണ് പോർച്ചുഗലിന്റെ മത്സരങ്ങൾ.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
