U.A.E

ദുബായിലെ സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി

Published

on

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച്‌ ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതിയുടെ ആറാംഘട്ടം.

ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയും അബുദാബിയിലെ ഊര്‍ജ സ്ഥാപനമായ മസ്ദറും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. 1800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പാര്‍ക്കിന്റെ ആറാം ഘട്ടം. ഫോട്ടോവേള്‍ടെക് സോളാര്‍ പാനലായിരിക്കും ഇതിന് ഉപയോഗിക്കുക.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ദേവയും മസ്ദറും നിര്‍മാണകരാറില്‍ ഒപ്പുവെച്ചത്. ആറാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ വര്‍ഷം 2.36 ദശലക്ഷം ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നത് തടയാനാകും.

നിലവില്‍ നിര്‍മാണം പൂര്‍ത്തിയായ ഘട്ടങ്ങളില്‍ നിന്ന് 2427 മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നുണ്ട്. ആറാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ ഇത് 4660 മെഗാവാട്ടിലെത്തും. 2030 ഓടെ പദ്ധതിയുടെ ആറു ഘട്ടവും പൂര്‍ത്തിയാക്കും. 5000 കോടി ദിര്‍ഹമാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version