India
ആറ് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; വിധി കാത്ത് പുതുപ്പള്ളിയടക്കം ഏഴ് മണ്ഡലങ്ങൾ
ഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ത്രിപുരയിൽ ധൻപുരിലും ബോക്സാനഗറിലും ബിജെപി, സിപിഐഎം മത്സരമാണ് നടക്കുന്നത്. ധൻപുരിൽ 81.88 ശതമാനവും ബോക്സാനഗറിൽ 86.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബിജെപി, ടിഎംസി, കോൺഗ്രസ് – സിപിഐഎം സഖ്യം മത്സരം നടക്കുന്ന പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ 74.35 ശതമാനമാണ് പോളിംഗ്. ഉത്തരാഖണ്ഡ് ബാഗേശ്വർ മണ്ഡലത്തിൽ 55.01 ശതമാനവും ഉത്തർപ്രദേശ് ഘോസി മണ്ഡലത്തിൽ 49.42 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ജാർഖണ്ഡിലെ ദുംറിയിൽ 63.75 ശതമാനമാണ് പോളിംഗ്. കനത്ത സുരക്ഷയിലാണ് എല്ലായിടത്തും പോളിംഗ് നടന്നത്.
ഘോസി; ഉത്തർപ്രദേശ്
ബിജെപി, സമാജ്വാദി പാർട്ടി മത്സരമാണ് ഉത്തർ പ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കാണാനായത്. എസ്പിയുടെ ധാരാ സിംഗ് ചൗഹാൻ രാജിവെച്ച് ബിജെപി പാളയത്തിൽ ചേക്കേറിയതോടെയാണ് ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരാ സിംഗ് ചൗഹാൻ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ എസ്പിയുടെ സുധാകർ സിംഗ് ആണ് എതിർ സ്ഥാനാർത്ഥി. കോൺഗ്രസും ഇടത് പാർട്ടികളും എസ്പിയെ പിന്തുണച്ചു. മായാവതിയുടെ ബിഎസ്പി സ്ഥാനാർത്ഥിയെ നിർത്തിയില്ല.
ദുപ്ഗുരി; പശ്ചിമ ബംഗാൾ
ബിജെപി എംഎൽഎ ബിഷു പാദ റായുടെ മരണത്തെ തുടർന്നാണ് ദുപ്ഗുരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 4300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2021 ൽ ബിജെപി ദുപ്ഗുരിയിൽ വിജയിച്ചത്. ബിജെപി, ടിഎംസി, കോൺഗ്രസ് – സിപിഎം സഖ്യം തമ്മിലാണ് ഇവിടെ മത്സരം.
വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ജഗന്നാഥ് റോയിയുടെ ഭാര്യ തപസി റോയിയാണ് ബിജെപി സ്ഥാനാർത്ഥി. പ്രൊഫ. നിർമൽ ചന്ദ്ര റോയിയാണ് ത്രിണമൂൽ സ്ഥാനാർത്ഥി. സിപിഐഎം സ്ഥാനാർത്ഥി ഈശ്വർ ചന്ദ്ര റോയിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ധൻപുർ, ബോക്സാനഗർ; ത്രിപുര
സിപിഐഎമ്മും ബിജെപിയും തമ്മിലാണ് ധൻപുർ, ബോക്സാനഗർ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. കോൺഗ്രസും തിപ്ര മോതയും സ്ഥാനാർത്ഥികളെ ഇറക്കിയില്ല. ധൻപുർ മണ്ഡലത്തിൽ ബിജെപിയുടെ ബിന്ദു ധേപ്നാഥും സിപിഐഎമ്മിന്റെ കൗശിക് ചന്ദ്രയുമാണ് മത്സരിക്കുന്നത്.
ബോക്സാനഗറിൽ തഫ്ജാൽ ഹുസൈൻ ആണ് ബിജെപി സ്ഥാനാർത്ഥി. സിപിഐഎമ്മിനോട് നേരത്തേ തഫ്ജാൽ പരാജയപ്പെട്ടിരുന്നു. മിസാൻ ഹുസൈൻ ആണ് സിപിഐഎം സ്ഥാനാർത്ഥി. മുഖ്യമന്ത്രി മാണിക് ഷാ അടക്കം ക്യാമ്പ് ചെയ്ത് വലിയ പ്രചാരണമാണ് ഭരണപാർട്ടിയായ ബിജെപി മണ്ഡലത്തിൽ നടത്തിയത്.
ബാഗേശ്വർ; ഉത്തരാഖണ്ഡ്
ബിജെപി, കോൺഗ്രസ് മത്സരമാണ് ബാഗേശ്വരിൽ നടന്നത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ചന്ദൻ റാം ദാസിന്റെ വിയോഗത്തോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവ്വതി ദാസ് ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബസന്ദ് കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇതിന് പുറമെ എസ്പി, ഉത്തരാഖണ്ഡ് ക്രാന്തി ദൾ, ഉത്തരാഖണ്ഡ് പരിവർത്തൻ പാർട്ടി എന്നിവരും മത്സരരംഗത്തുണ്ട്.
ദുംറി; ജാർഖണ്ഡ്
ജാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രതിനിധിയായിരുന്ന മന്ത്രി ജഗന്നാഥ് മഹ്തോയുടെ മരണത്തോടെയാണ് ദുംറിയിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി പിന്തുണയിൽ എജെഎസ് യു സ്ഥാനാർത്ഥി യശോദ ദേവി, ഇൻഡ്യ സംഖ്യത്തിൽ നിന്ന് ജഗന്നാഥ് മഹ്തോയുടെ ഭാര്യ ബേബി ദേവിയുമാണ് മത്സരിച്ചത്. എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ജഗന്നാഥ് മഹ്തോ കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ സിറ്റിംഗ് എംഎൽഎയാണ്.
പുതുപ്പള്ളി; കേരളം
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് വലിയ ആവേശത്തോടെയാണ് അവസാനിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎയുടേതടക്കം ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. നിയമസഭയിലേക്കുളള ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണിത്. രണ്ടു തവണ അച്ഛൻ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച ശേഷം മകനോട് മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനുളളത്. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. സെ
India
ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്‌ലക്‌സ്
നിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്.
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്‌ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
Gulf
“എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ” ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ. “എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു” എന്നാണ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും അദ്ദേഹം മോദിക്ക് അഭിനന്ദന സന്ദേശം എക്സിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തു. ചരിത്രപരമായ മൂന്നാം തെരഞ്ഞെടുപ്പിൽ മോദിയെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, കഴിഞ്ഞ പതിറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങൾ തുടരാനും സാമ്പത്തിക വളർച്ച കാത്തുസൂക്ഷിക്കാനും മോദിയുടെ നേതൃത്വത്തിൽ സ്വാധിക്കുമെന്ന വിശ്വാസവും പങ്കുവെയ്ക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ട്വീറ്റിൽ പ്രതിപാദിക്കുന്നുണ്ട്.
Gulf
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കടലിനടിയിലൂടെ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ സാങ്കേതിക പഠനം ആരംഭിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യയുടെ ഊര്‍ജ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്.
സാങ്കേതിക പഠനങ്ങള്‍ക്കായി ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളായ സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സാങ്കേതിക പഠന വിവരങ്ങള്‍ ഇരു രാജ്യങ്ങളുമായി പങ്കിടുകയും മുന്നോട്ട് പോകുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഒമാനുമായും യുഎഇയുമായും സമാനമായ പദ്ധതികള്‍ക്കായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സാങ്കേതിക പഠനം ഒരു തുടക്കം മാത്രമാണെന്ന് പഠന പദ്ധതിയുമായി ബന്ധപ്പെട്ട ടീമിന്റെ ഭാഗമായ ഈ ഉദ്യോഗസ്ഥന്‍ ഓര്‍മിപ്പിച്ചു. പഠനം എപ്പോള്‍ പൂര്‍ത്തായാവുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. അതിന് ശേഷം നയതന്ത്ര ചര്‍ച്ചകളും ഭരണപരമായ നടപടിക്രമങ്ങളും ഉണ്ടാവും. ചെലവ് പങ്കിടല്‍, ആരാണ് ലൈന്‍ നിര്‍മിക്കുക, സ്ഥാപിക്കേണ്ട റെഗുലേറ്ററി സംവിധാനങ്ങള്‍ തുടങ്ങിയ മറ്റ് ഭരണപരമായ വശങ്ങളും വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ സൗദി അറേബ്യയുമായും യുഎഇയുമായും വൈദ്യുത കണക്റ്റിവിറ്റി, വൈദ്യുത വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവച്ചിരുന്നു. സൗദിയുമായി 2023 ഒക്ടോബറിലും യുഎഇയുമായി കഴിഞ്ഞ മാസവുമാണ് എംഒയു ഒപ്പുവച്ചത്.
കടലിനടിയിലെ കേബിള്‍ വഴി ഗുജറാത്തിനെ ഒമാനുമായി ബന്ധിപ്പിക്കുന്ന 1,000 കിലോമീറ്റര്‍ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (HVDC) പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം ഇന്ത്യ പൂര്‍ത്തിയിക്കിയിരുന്നു. ഇന്ത്യയെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം. ഇതിനായി ഇന്ത്യ വിഭാവനം ചെയ്ത “വണ്‍ സണ്‍, വണ്‍ വേള്‍ഡ്, വണ്‍ ഗ്രിഡ്’ (OSOWOG) പദ്ധതിയുടെ ആദ്യ ഘട്ടമാണ് മിഡില്‍ ഈസ്റ്റ് ജിസിസി പവര്‍ ലിങ്ക്.
ജിസിസി-ഇന്ത്യ അണ്ടര്‍ സീ കേബിള്‍ ലിങ്കിന് (3-ജിഗാവാട്ട്) ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നും ഇതിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് 2.5 യുഎസ് സെന്റില്‍ താഴെയാണ് വില വരികയെന്നും ഫോര്‍ബ്സിലെ ഒരു ലേഖനത്തില്‍ ആഗോള ഇന്റഗ്രേറ്റഡ് പവര്‍ ട്രാന്‍സ്മിഷന്‍ പ്രൊവൈഡറായ സ്റ്റെര്‍ലൈറ്റ് പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രതീക് അഗര്‍വാള്‍ വ്യക്തമാക്കുന്നു.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
