Connect with us

Gulf

യുഎഇ ട്രാന്‍സിറ്റ് വിസ 48 മണിക്കൂറിന് സൗജന്യം; 96 മണിക്കൂറിന് 50 ദിര്‍ഹം- അറിയേണ്ടതെല്ലാം

Published

on

ദുബായ്: നിങ്ങള്‍ യുഎഇയിലെ ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടോ നാലോ ദിവസം ഇവിടെ ചെലവഴിക്കുകയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ കാണുകയും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാഴ്ചകള്‍ കാണുകള്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിന് യുഎഇയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഒരു ട്രാന്‍സിറ്റ് വിസ തരപ്പെടുത്തിയാല്‍ മതിയാവും.

ട്രാന്‍സിറ്റ് വിസ ലഭിക്കാന്‍

നിങ്ങള്‍ക്ക് ഒരു ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് യുഎഇ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടാണ് നിബന്ധനകളിലൊന്ന്. വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു ഫോട്ടോയും ആവശ്യമാണ്. നിങ്ങള്‍ വരുന്ന സ്ഥലം അല്ലാത്ത മൂന്നാമതൊരു ലക്ഷ്യസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റും നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ യുഎഇയില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അര്‍ഹനാണ്.

വിസ ലഭിക്കുക എയര്‍ലൈന്‍ വഴി

ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എയര്‍ലൈനുകള്‍ വഴിയാണ് ഇത് അനുവദിക്കപ്പെടുക എന്നതാണ്. അഥവാ നിങ്ങള്‍ യാത്ര ചെയ്യുന്ന യുഎഇ അധിഷ്ഠിത എയര്‍ലൈനുകള്‍ക്ക് മാത്രമേ യാത്രയ്ക്ക് മുമ്പ് നിങ്ങളുടെ ട്രാന്‍സിറ്റ് വിസ ക്രമീകരിക്കാന്‍ കഴിയൂ. യുഎഇയിലേക്ക് ഒരു ട്രാന്‍സിറ്റ് വിസ ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത് യുഎഇയിലേക്ക് നിങ്ങള്‍ വരുന്ന എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെടുകയാണ്. ട്രാവല്‍ ഏജന്‍സി വഴിയാണ് നിങ്ങള്‍ യാത്ര ബുക്ക് ചെയ്തതെങ്കില്‍, ട്രാന്‍സിറ്റ് വിസ ലഭിക്കാന്‍ ഏജന്‍സി നിങ്ങളെ സഹായിക്കും. എന്നാല്‍ വിസ റെഡിയാണെന്ന കാര്യം യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സ്വന്തം നിലയ്ക്ക് ഉറപ്പുവരുത്തണം.

ടിക്കറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

യുഎഇ ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍ക്ക് മാത്രമേ നിങ്ങള്‍ക്കു വേണ്ടി ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ എന്നതിനാല്‍, ആ എയര്‍ലൈനുകളില്‍ നിന്നുള്ള ടിക്കറ്റ് തന്നെയായിരിക്കും യാത്രയ്ക്കായി വാങ്ങേണ്ടത്. ഉദാഹരണത്തിന്, നിങ്ങള്‍ ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിന്നോ ഫ്‌ളൈ ദുബായില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങണം. അതേസമയം, അബുദാബി സന്ദര്‍ശിക്കാനാണ് ആഗ്രഹമെങ്കില്‍, ഇത്തിഹാദ് എയര്‍വേസില്‍ നിന്നോ എയര്‍ അറേബ്യയില്‍ നിന്നോ ആണ് ടിക്കറ്റ് എടുക്കേണ്ടത്.

ട്രാന്‍സിറ്റ് വിസയുടെ കാലാവധി

നിങ്ങളുടെ ട്രാന്‍സിറ്റ് വിസയ്ക്ക് 48 മണിക്കൂര്‍ അല്ലെങ്കില്‍ 96 മണിക്കൂര്‍ സമയമായിരിക്കും കാലാവധി. ട്രാന്‍സിറ്റ് വിസ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 48 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയാണ് എടുത്തതെങ്കില്‍ പിന്നീട് അതിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഏത് വിസ വേണമെന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കണം. 48 മണിക്കൂറിനുള്ള ട്രാന്‍സിറ്റ് വിസകള്‍ സൗജന്യമാണ്. യുഎഇയില്‍ പ്രവേശിച്ചത് മുതല്‍ 48 മണിക്കൂര്‍ വരെയാണ് അതിന്റെ കാലാവധി. വിസ നീട്ടാനോ പുതുക്കാനോ സാധിക്കാത്തതിനാല്‍, 48 മണിക്കൂറിനുള്ളില്‍ തന്നെ രാജ്യം വിടണം.

എക്‌സിറ്റ് ഫീസ് 300 ദിര്‍ഹം

അതേസമയം, 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയ്ക്ക് 50 ദിര്‍ഹം ഫീസ് നല്‍കണം. രാജ്യത്ത് പ്രവേശിച്ചത് മുതല്‍ 96 മണിക്കൂര്‍ വരെയാണ് ഇതിന്റെ കാലാവധി. ഈ വിസയും പുതുക്കാനോ നീട്ടാനോ കഴിയില്ല എന്നതിനാല്‍ സമയം അവസാനിക്കുന്ന മുറയ്ക്ക് രാജ്യം വിടേണ്ടതുണ്ട്. രാജ്യം വിടുന്നതിന് മുമ്പ്, 300 ദിര്‍ഹം എക്‌സിറ്റ് ഫീസ് നല്‍കണം. ഇതല്ലാതെ മറ്റു ഫീസുകളൊന്നും ട്രാന്‍സിക്ക് വിസയ്ക്ക് നല്‍കേണ്ടതില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. എയര്‍ലൈനോ ട്രാവല്‍ ഏജന്‍സിയോ കൂടുതല്‍ ഫീസ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം എയര്‍പോര്‍ട്ട് അധികാരികളെ അറിയിക്കാം.

ട്രാന്‍സിറ്റ് വിസ ആര്‍ക്കെല്ലാം

യുഎഇ ട്രാന്‍സിറ്റ് വിസ എല്ലാ രാജ്യക്കാര്‍ക്കും ആവശ്യമില്ല. ഇതില്ലാതെ തന്നെ ഓണ്‍ അറൈവല്‍ വിസയില്‍ രാജ്യത്തേക്ക് വരാന്‍ അനുവാദമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങി നേരെ ഇമിഗ്രേഷനിലേക്ക് പോയാല്‍ മതി. ചൈന, ജപ്പാന്‍, യുഎസ് ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 30 ദിവസത്തേക്ക് യുഎഇയില്‍ തുടരാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കും. അതേപോലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുന്ന 65ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല. ഇഷ്യൂ ചെയ്ത തീയതി മുതല്‍ ആറു മാസം വരെ ഉപയോഗിക്കാവുന്നവയാണ് 90 ദിവസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ രാജ്യക്കാര്‍ക്കും വിമാനത്താവളത്തിലെത്തിയ ശേഷം ഓണ്‍അറൈവലായി 90 ദിവസം വരെ യുഎഇയില്‍ തങ്ങാവുന്ന വിസ സ്വന്തമാക്കാം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.