Connect with us

Gulf

ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് ജിസിസിയുടെ വമ്പൻ റെയിൽവേ; കുവൈറ്റില്‍ 2030ൽ പദ്ധതി പൂര്‍ത്തിയാകും, നിർമാണം അതിവേഗത്തിൽ

Published

on

കുവൈറ്റ് സിറ്റി: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റ് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നീളുന്നതാണ് ജിസിസി റെയില്‍വേയുടെ ഒരു ഭാഗം. മറ്റൊരു ഭാഗം സൗദി അറേബ്യയില്‍ നിന്ന് അബുദാബി, അല്‍ ഐന്‍, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് നീളുന്നതാണ്.

മേഖലയിലെ ജനങ്ങളുടെ യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാക്കാന്‍ ഉതകുന്ന ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ആദ്യ ഭാഗം തെക്കന്‍ കുവൈറ്റിലെ അതിര്‍ത്തി പട്ടണമായ അല്‍ നുവൈസീബ് മുതല്‍ അല്‍ ഷെദാദിയ്യ വരെ നീളുന്നതാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇതു വഴിയുള്ള ട്രെയിന്‍യാത്ര. ജിസിസി റെയില്‍വേ യാഥാര്‍ഥ്യമാവുന്നതോടെ മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറാന്‍ കുവൈറ്റിനാവുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് മേഖലയുടെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈറ്റിന്റെ സാമ്പത്തിക പുരോഗതിക്ക് ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആറ് ജിസിസി രാജ്യങ്ങള്‍ക്കു പുറമെ, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കു കൂടി ഭീവിയില്‍ വ്യാപിപ്പിക്കാന്‍ പാകത്തിലാണ് ജിസിസി റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്.

2009ല്‍ ബഹ്‌റൈനില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ആറ് ജിസിസി അംഗരാജ്യങ്ങളെ റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിസിസി റെയില്‍വേയെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി ഉയര്‍ന്നുവന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ഏകീകരണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി മേഖലയിലെ വാണിജ്യം, പൗരന്മാരുടെ സഞ്ചാരം, സംയുക്ത സംരംഭങ്ങളെ പിന്തുണയ്ക്കല്‍ എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമുള്ള ചെലവുകള്‍ കുറയ്ക്കാനും കാറുകളും ട്രക്കുകളും കുറയുന്നതിനനുസരിച്ച് എണ്ണ ഉപയോഗം കറയ്ക്കാനും അതുവഴി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സാധിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജിസിസി റെയില്‍വേ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും റെയില്‍ ശൃംഖല കടന്നുപോകുന്ന ഇടങ്ങളില്‍ പുതിയ നഗരപ്രദേശങ്ങള്‍ നിര്‍മിക്കാനും അവസരമൊരുങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

കുവൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തി പദ്ധതി നടപ്പാക്കുന്നതിന് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രൊജക്ട്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ‘പാര്‍ട്ട്’ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമി പറഞ്ഞു. പദ്ധതിക്കായി 2012ല്‍ സാധ്യതാ പഠനം നടത്തുകയും 2016ല്‍ അത് പുതുക്കുകയും ചെയ്തു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള ഡിസൈന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് നിരവധി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇവരുടെ ടെണ്ടറുകള്‍ പരിശോധിച്ച് അവ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡറുകള്‍ക്ക് കൈമാറിയെന്നും ഖാലിദ് അല്‍ ഉസൈമി വ്യക്തമാക്കി. ടെണ്ടറുകള്‍ പരിശോധിക്കുന്നതിന് 12 മാസമെടുക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം പദ്ധതിയുടെ നടത്തിപ്പിനായി അതോറിറ്റി തുടര്‍ നടപടികളുമായി മുന്നോട്ട് കൊണ്ടുപോകും. കരാര്‍ ഏറ്റെടുക്കുന്ന കമ്പനിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ 30 മാസം സമയമാണ് അനുവദിക്കുക.

മറ്റ് ജിസിസി രാജ്യങ്ങളിലെ റെയില്‍വേ പ്രവൃത്തികളുടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍, സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ വരെയുള്ള റെയില്‍വേ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. അബൂദാബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റര്‍ റെയില്‍പ്പാത ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതിനുള്ള കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവിലാണ് നിര്‍മാണം. അല്‍ ഹഫീത് റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ റെയില്‍വേ ശൃംഖല ജിസിസി റെയില്‍വേ ശൃംഖലയ്ക്ക് പൂരകമാണെന്നും ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക സഹകരത്തിന് വലിയ സംഭാവന നല്‍കുമെന്നും യുഎഇ ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞിരുന്നു.

ഖത്തറില്‍, ജിസിസി റെയില്‍വേയുടെ ഭാഗത്തിന്റെ ഡിസൈന്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സൗദി അറേബ്യയുമായി ഒരു പാലം വഴിയാണ് റെയില്‍വേ ശൃംഖലയെ ബന്ധിപ്പിക്കുകയെനന് ബഹ്‌റൈനും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗള്‍ഫ് റെയില്‍വേ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷബ്‌റാമി കുവൈറ്റ് സന്ദര്‍ശിച്ച് രാജ്യത്തെ റെയില്‍വേയുടെ ഭാഗത്തെ എക്‌സിക്യൂട്ടീവ് പ്ലാനുകള്‍ പരിശോധിച്ചിരുന്നു. കുവൈറ്റിനും റിയാദിനും ഇടയില്‍ റെയില്‍വേ സ്ഥാപിക്കാന്‍ 2023 ജൂണ്‍ നാലിന് കുവൈറ്റും സൗദി അറേബ്യയും ധാരണയില്‍ എത്തിയിരുന്നു. അതിവേഗ ട്രെയിന്‍ ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ ഇരുനഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കുവൈറ്റ് – സൗദി പദ്ധതിയുടെ പഠനം ആരംഭിച്ചതായി കുവൈറ്റ് അധികൃതര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാകുമെന്നും അജിലിറ്റി സിഇഒ താരീഖ് അല്‍ സുല്‍ത്താന്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.