Oman
ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ലോകരാജ്യങ്ങളുടെ പട്ടിക പുറത്ത്; സ്ഥാനം പിടിച്ച് ഒമാൻ
ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ ഉള്ളത്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് സൂചിക തയാറാക്കിയത്. വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനം താരതമ്യം ചെയ്യുമ്പോൾ ആണ് ഒമാൻ മുന്നിൽ നിൽക്കുന്നത്.
പട്ടികയില്‍ മുന്നില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. രണ്ടാം സ്ഥാനത്ത് ലക്സംബർഗാണ്. മൂന്നാം സ്ഥാനത്ത് സിംഗപ്പൂരാണ് ഇടം പിടിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് ഖത്തർ ആണ് ഇടം പിടിച്ചിരിക്കുന്നത്. 12 അറബ് രാജ്യങ്ങൾ പട്ടികയിലെ ആദ്യ 100ൽ ഇടം പിടിച്ചിട്ടുണ്ട്. 4135.60 ഡോളര്‍ ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനം. 3,617.57 ഡോളറുമായി യുഎഇ അഞ്ചാം സ്ഥാനത്തുണ്ട്. കുവെെറ്റ് 21ാം സ്ഥാനത്താണ് ഉള്ളത്. 2,648.49 ഡോളറുമായി ആണ് കുവെെറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2036.49 ഡോളുമായി സൗദി 29–ാം സ്ഥാനത്താണ്.
ഒമാനിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തണം എങ്കിൽ തൊഴിലാളികൾക്ക് നല്ല വേതന പാക്കേജ് നല്‍കണം. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അനുകൂല തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നു എന്നാണ് ഈ റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നതെന്നാണ് പ്രാധമിക നിഗമനം.
തൊഴില്‍ നിയമങ്ങളില്‍ ഒമാന്‍ വരുത്തിയ പിരിഷ്കാരങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാനം ആകർഷണം. വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താൻ സാധിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ പലപ്പോഴും മെച്ചപ്പെട്ട സേവനവേതന ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ ഉയർച്ചക്ക് കാരണമാകും. ആകര്‍ഷക തൊഴിലവസരങ്ങള്‍ തേടുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലമായി ഒമാൻ ഇതിലൂടെ മാറും. പുതിയ പരിഷ്കാരങ്ങൾ അനുകൂല വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കും.
Gulf
ഒമാനില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇന്‍ഷൂറന്‍സ് വരുന്നു; 5 റിയാല്‍ മുതല്‍ 30 റിയാല്‍ വരെ
മസ്‌കറ്റ്: എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി. ഇതുപ്രകാരം ഗ്യാസ് സിലിണ്ടറുകളുടെ വില നിയന്ത്രിക്കാനുള്ള അധികാരം വാണിജ്യ മന്ത്രിക്കായിരിക്കും. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വാണിജ്യ മന്ത്രി വില നിര്‍ണയിക്കുക. ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം ഡിസംബര്‍ 6 ന് പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
എല്‍പിജി സിലിണ്ടറുകള്‍ക്ക് ഡെപ്പോസിറ്റ് തുക എന്ന രീതിയില്‍ ഇന്‍ഷൂറന്‍സ് നല്‍കണമെന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു വ്യവസ്ഥ. സിലിണ്ടറിന്റെ തരവും വലിപ്പവും അനുസരിച്ച് ഉപയോക്താവാണ് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടത്. സിലിണ്ടറിന്റെ വലുപ്പത്തിന് ആനുപാതികമായി ഇന്‍ഷുറന്‍സ് തുക അഞ്ച് ഒമാന്‍ റിയാല്‍ (ആയിരം രൂപയ്ക്ക് മുകളില്‍) മുതല്‍ 30 റിയാല്‍ വരെ ആകാം. ഗ്യാസ് സിലിണ്ടര്‍ വില്‍ക്കുന്ന വ്യക്തിക്കാണ് ഉപയോക്താവ് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടത്. ഇയാള്‍ തുക സിലിണ്ടറിന്റെ ഉടമയ്ക്ക് തുക കൈമാറും.
പുതിയ നിയമം അനുസരിച്ച് പാചക വാതക സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ആദ്യമായി ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. അടച്ച തുകയ്ക്ക് ഒരു രസീത് നല്‍കും. ഉപഭോക്താക്കള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തീരുമാനം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിലിണ്ടര്‍ മാറ്റേണ്ടത്. സിലിണ്ടറുകളുടെ പാക്കേജിംഗ്, വില്‍പ്പന, എല്‍പിജി സിലിണ്ടറുകള്‍ നിറയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേക ലൈസന്‍സ് നേടണമെന്നാണ് പുതിയ നിയമത്തിലെ മറ്റൊരു വ്യവസ്ഥ.
എല്‍പിജിയുമായി ബന്ധപ്പെട്ട ലൈസന്‍സ് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്നും നിയമ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിക്കാണ്. വിപണി ആവശ്യങ്ങള്‍ക്കനുസരിച്ചാണ് മന്ത്രാലയം എല്‍പിജിക്കുള്ള ലൈസന്‍സ് നല്‍കുക. പൊതുതാല്‍പ്പര്യാര്‍ഥം ആവശ്യത്തിന് അനുസൃതമായി സിലിണ്ടറുകള്‍ നിറയ്ക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അനുവദിക്കുന്ന എല്‍പിജിയുടെ അളവ് മന്ത്രാലയത്തിന് നിയന്ത്രിക്കാന്‍ അവകാശമുണ്ടായിരിക്കും.
ഒരു വര്‍ഷത്തേക്കായിരിക്കും എല്‍പിജി ലൈസന്‍സ് അനുവദിക്കുകയെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതേ കാലയളവിലേക്ക് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ലൈസന്‍സില്‍ പറഞ്ഞ ഗവര്‍ണറേറ്റിലും പ്രദേശത്തും മാത്രമേ എല്‍പിജി നിറയ്ക്കല്‍, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലൈസന്‍സ് ഉടമ നടത്താവൂ. ലൈസന്‍സുള്ള വാണിജ്യ സ്ഥാപനത്തിന് (വെയര്‍ഹൗസ്) മാത്രമേ സിലിണ്ടറുകള്‍ വില്‍ക്കാവൂ. കൂടാതെ സിലിണ്ടറിന്റെ വില്‍പന വില അതിന്റെ നിര്‍ദ്ദിഷ്ട വിലയേക്കാള്‍ ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഡയരക്ടറേറ്റിന്റെ അംഗീകാരത്തോടെയുള്ള വ്യക്തമായ കാരണമില്ലാതെ ആറ് മാസക്കാലം ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
Gulf
ഒമാനില്‍ ചൂട് കൂടുന്നു; വാര്‍ഷിക പരീക്ഷ നേരത്തേയാക്കണമെന്ന് ആവശ്യം
മസ്‌കറ്റ്: സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ താപനില കുതിച്ചുയരുന്നത് തുടരുകയും 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ 12 വരെ ഗ്രേഡുകളിലേക്കുള്ള പരീക്ഷകളുടെ സമയം നേരത്തേയാക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ശക്തമാവുന്നു.
ഈ ദിവസങ്ങളില്‍ പരീക്ഷയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന പൊതുവായ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റ് ഡെയിലി നടത്തിയ അഭിപ്രായ ശേഖരണത്തിലാണ് അധ്യാപകരും രക്ഷിതാക്കളും അവരുടെ ആശങ്കയും ആവശ്യവും പങ്കുവച്ചത്. പരീക്ഷയിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ഈ കൊടുംചൂടിലുള്ള പരീക്ഷ സാരമായി ബാധിക്കുമെന്നാണ് സുവൈഖിലെ അദ്ധ്യാപകനായ അലി അല്‍ ഷയാദിയുടെ പക്ഷം. പരീക്ഷാ സീസണിലെ ഈ കടുത്ത ചൂട് വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദവും ക്ഷീണവും വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ് മാസത്തിന്റെ ആരംഭത്തില്‍ തന്നെ പരീക്ഷ തുടങ്ങി ജൂണിന് മുമ്പ് അവസാനിപ്പിക്കുന്ന രീതിയില്‍ പരീക്ഷാ സമയം പുനക്രമീകരിച്ചാല്‍ വലിയൊരുളവില്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാസമയത്ത് കുട്ടികളുടെ ഏകാഗ്രതയെയും ആരോഗ്യത്തെയും ചൂട് പ്രതികൂലമായി ബാധിക്കുന്നതായി രക്ഷിതാക്കളിലൊരാളായ നാസര്‍ അല്‍ ഹുസൈനി അഭിപ്രായപ്പെട്ടു. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ സമയത്ത്, പ്രത്യേകിച്ച് ഒരു ദിവസം ഒന്നിലധികം പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് കുട്ടികള്‍ക്ക് താങ്ങാനാവുന്നതില്‍ അപ്പുറമാണ്. ചൂട് ശക്തിയാര്‍ജ്ജിക്കുന്നതിന് മുമ്പ് പരീക്ഷ അവസാനിപ്പിച്ചാല്‍ നല്ല രീതിയില്‍ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാനും മികച്ച രീതിയില്‍ പരീക്ഷ എഴുതാനും കുട്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് മാസത്തില്‍ തന്നെ പരീക്ഷകള്‍ തീര്‍ക്കുകയും സ്‌കൂളുകള്‍ നേരത്തേ അടയ്ക്കുകയും ചെയ്താല്‍ കൊടും ചൂടില്‍ സ്‌കൂളില്‍ വരുന്നതും പരീക്ഷ എഴുതുന്നതും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് മുതിര്‍ന്ന അധ്യാപകനായ അബ്ദുള്‍ ഹാദി മുസ്തഫയുടെ അഭിപ്രായം. പകരം കുട്ടികള്‍ക്ക് പഠന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഓഗസ്റ്റ് പകുതി മുതല്‍ അധ്യയന വര്‍ഷം ആരംഭിക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചൂടേറിയ സമയത്ത് നേരിട്ടുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി പകരം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാവുന്നതാണെന്നും രക്ഷിതാക്കളിലൊരാളായ ലോജിസ്റ്റിക്സ് മാനേജര്‍ ആദര്‍ശ് ജോയ്, വീട്ടമ്മയായ സീന ലിജോയ്സ് എന്നിവര്‍ അഭിപ്രായപ്പെടുകയുണ്ടായി. അടുത്ത അധ്യയന വര്‍ഷം മുതില്‍ ഈ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് അധികൃതര്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും അവരോടൊപ്പം വിദ്യാര്‍ഥികളും.
Gulf
ഒമാനില്‍ കോസ്‌മെറ്റിക് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; ആയിരക്കണക്കിന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മസ്‌ക്കറ്റ്: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കെസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം ബൗഷര്‍, സീബ് വിലായത്തുകളില്‍ നടത്തിയ വ്യാപക പരിശോധനകളിലാണിത്.
നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് അപ്പാര്‍ട്ടുമെന്റുകളും ഒരു ബ്യൂട്ടി സലൂണും അധികൃതര്‍ അടച്ചുപൂട്ടി. ഇവിടങ്ങളില്‍ നിന്നുള്‍പ്പെടെ 4,600-ലധികം അനധികൃത മെഡിക്കല്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളാണ് റെയിഡുകളില്‍ പിടിച്ചെടുത്തത്. ഇത്തരം സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
ആരോഗ്യ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, റോയല്‍ ഒമാന്‍ പോലീസ് എന്നിവയുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലുള്ള റെയിഡുകള്‍ കോസ്‌മെറ്റിക് രംഗത്തെ അനധികൃത സ്ഥാപങ്ങള്‍ കണ്ടെത്തുന്നതിലും ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്തി ജനങ്ങളെ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ ഡോ. സൈദ് ബിന്‍ മുഹമ്മദ് അല്‍ മുഗൈരി വിലയിരുത്തി.
സൗന്ദര്യവര്‍ദ്ധക സേവനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആരോഗ്യ അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസന്‍സില്ലാത്ത കേന്ദ്രങ്ങളില്‍ കാലഹരണപ്പെട്ടവയോ മായം കലര്‍ന്നതോ ആയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇവിടങ്ങളില്‍ സേവനം തേടി എത്തുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്നതും നിയമവിരുദ്ധ വസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നതും ഗൗരവമായാണ് അധികൃതര്‍ കാണുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലൈസന്‍സില്ലാത്ത സൗന്ദര്യവര്‍ധക ശസ്ത്രിക്രിയകള്‍ നടത്തുന്ന നാലു സ്ത്രീ തൊഴിലാളികളെയാണ് സംയുക്ത പരിശോധനാ സംഘം അറസ്റ്റ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയിലെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വിഭാഗം ഡയറക്ടര്‍ ഖാലിദ് ബിന്‍ സാലിം അല്‍ സിയാബി പറഞ്ഞു. തൊലിയിലെ ചുളിവുകളും പാടുകളും മാറ്റുന്നതിനുള്ള ബോട്ടോക്‌സും ഫില്ലര്‍ കുത്തിവയ്പ്പുകളും ഇവര്‍ നല്‍കി വന്നിരുന്നതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതാും അദ്ദേഹം അറിയിച്ചു. ഗുരുതരമായ മെഡിക്കല്‍ സങ്കീര്‍ണതകളും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് സൗന്ദര്യവര്‍ദ്ധക സേവനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
