Connect with us

Gulf

യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചു.

Published

on

ഹിജ്‌റ വർഷം 1447 ന്റെ ആരംഭം കുറിക്കുന്ന ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച യുഎഇ സർക്കാർ ഔദ്യോഗികമായി പൊതു അവധിയായി പ്രഖ്യാപിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപനം പൊതുമേഖലാ ജീവനക്കാർക്ക് ബാധകമാണ്, അവർക്ക് 3 ദിവസത്തെ നീണ്ട വാരാന്ത്യം അനുവദിച്ചു.

ജൂൺ 30 തിങ്കളാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസ്ലാമിക്, അല്ലെങ്കിൽ ഹിജ്രി, കലണ്ടർ ചാന്ദ്ര മാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിന്റെ ഒന്നാം ദിവസമാണ് പുതുവത്സരം ആരംഭിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം; പുറത്തുനിന്നുള്ള രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിടണം

Published

on

By

വീറും വാശിയും നിറഞ്ഞുനിന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. പുതിയ എംഎല്‍എയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും.

നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴുക. അതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദര്‍ശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടന്‍ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

 

Continue Reading

Gulf

ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍

Published

on

By

തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്കു നിസ്സാര പരുക്കേറ്റു. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു.

ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു. ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്ന് ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.

Continue Reading

Gulf

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ സംഭവം; അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യമെന്ന് ലിവിയ

Published

on

By

ലിവിയ ജോസ്, ഷീല സണ്ണി

തനിക്കെതിരെ സ്വഭാവദൂഷ്യ ആരോപണം പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണു ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നു പ്രതി ലിവിയയുടെ കുറ്റസമ്മത മൊഴി.സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരി സ്റ്റാംപുകൾ വച്ചതു താനാണെന്നും ലിവിയ ജോസ് (22) പൊലീസിനോടു സമ്മതിച്ചു. ഷീലയുടെ മരുമകളുടെ അനുജത്തിയാണ് കാലടി മറ്റൂർ വരയിലാൻ ലിവിയ.തന്റെ സഹോദരിക്കു കേസിൽ പങ്കില്ലെന്നാണു ലിവിയയുടെ നിലപാട്. ഈ വാദം വിശ്വസനീയമല്ലെന്നും ചേച്ചിയെ രക്ഷിക്കാൻ ലിവിയ കള്ളം പറയുന്നതാണെന്നും മരുമകൾക്കു പങ്കുണ്ടെന്നും ഷീല സണ്ണി പ്രതികരിച്ചു.

മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത ലിവിയയെ പ്രത്യേക അന്വേഷണ സംഘം കൊടുങ്ങല്ലൂരിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണു കേസിനു പിന്നിലെ ഉള്ളുകള്ളികൾ പുറത്തുവന്നത്.ബെംഗളൂരുവിൽ പഠിക്കുന്ന തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചു തന്റെ സഹോദരിയുടെ ഭർത്താവും ഷീലയുടെ മകനുമായ സംഗീതിനു ഷീല ശബ്ദസന്ദേശം അയച്ചെന്നും ഇതു തനിക്കു ലഭിച്ചെന്നും ലിവിയ പറയുന്നു.സംഗീത് തന്നെയാണു സന്ദേശം കൈമാറിയതെന്നും മൊഴിയിലുണ്ട്.

ബെംഗളൂരുവിൽ നിന്നു വിമാനമാർഗം നാട്ടിലെത്തുന്നതും വീട്ടുസാമഗ്രികൾ വാങ്ങിക്കൊണ്ടുവരുന്നതും ഷീല മോശമായി പരാമർശിച്ചു.  പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വ്യാജ ലഹരി സ്റ്റാംപ് സംഘടിപ്പിച്ചു സ്കൂട്ടറിലും ബാഗിലും വച്ചെന്നും മൊഴിയിലുണ്ട്.  2023 ഫെബ്രുവരി 25നു ചാലക്കുടിയിൽ ഷീല സണ്ണിയുടെ വീട്ടിലേക്കാണു ലിവിയ ആദ്യമെത്തിയത്. ഷീലയുടെ സ്കൂട്ടർ ഉപയോഗിച്ചു.26നു ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി സ്റ്റാംപ് ഒളിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ സുഹൃത്ത് തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണദാസിന് അയച്ചു നൽകി. വിവരം നാരായണദാസ് എക്സൈസിനു കൈമാറി. 27ന് ഷീലയെ എക്സൈസ് അറസ്റ്റ് ചെയ്തു.ലഹരി സ്റ്റാംപ് പിടികൂടുന്നതിനു മാസങ്ങൾക്കു മുൻപേ ഒന്നാം പ്രതി നാരായണദാസും ലിവിയയും ഗൂഢാലോചന ആരംഭിച്ചുവെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.  പൊലീസ് തിരയുന്നതു മനസ്സിലാക്കി ദുബായിലേക്കു കടന്ന ലിവിയ 13നു പുലർച്ചെ ആണു മുംബൈയിൽ എത്തിയത്.

റൂറൽ പൊലീസ് സംഘം ബാന്ദ്ര അഡീഷനൽ സിജെഎം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി ഇന്നലെ പുലർച്ചെ 2.30ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നാരായണ ദാസിനെയും ലിവിയ ജോസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ പൂർണ വിവരങ്ങൾ ലഭ്യമാകൂ എന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. രാസപരിശോധനയിൽ ലഹരി സ്റ്റാംപ് അല്ലെന്നു കണ്ടെത്തുന്നതു വരെ 72 ദിവസം ഷീലയ്ക്കു ജയിലിൽ കഴിയേണ്ടി വന്നു.  പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ സജി വർഗീസ്, എഎസ്ഐ ജിനി, സീനിയർ സിപിഒ മിഥുൻ ആർ.കൃഷ്ണ എന്നിവരാണു മുംബൈയിൽ നിന്നു ലിവിയയെ എത്തിച്ചത്. താൻ ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നു ലിവിയ ആരോപിക്കുന്നതു ശരിയല്ലെന്നും തങ്ങൾക്കിടയിൽ പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല സണ്ണി പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.