Connect with us

Gulf

ബലി പെരുന്നാൾ: മലയാളി ഈദ് ഗാഹ് ദുബായ് ഖിസൈസിൽ

Published

on

ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിലെ വുഡ് ലം പാർക്ക് സ്കൂളിൽ നടക്കും. ദുബായ് മതകാര്യ വകുപ്പിന്‍റെ കീഴിൽ നടത്തുന്ന ഈദ് നമസ്കാരത്തിന് മസ്‌ജിദ്‌ അൽ അൻസാർ (ജബൽ അലി) ഇമാം സാജിദ് ബിൻ ഷരീഫ് നേതൃത്വം നൽകും.

ഈദ് ഗാഹിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ ലഘു ഭക്ഷണം, പാർക്കിങ് അടക്കമുള്ള പ്രത്യേക സൗകര്യങ്ങൾ കൂടി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

പുലർച്ചെ 05:45 നാണ് ഈദ് നിസ്കാരം ആരംഭിക്കുക. പ്രാർഥനക്ക് എത്തുന്നവർ മുസല്ല കൈയിൽ കരുതി വുദു എടുത്ത് കൃത്യ സമയത്ത് എത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ ‪+971 551828616

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഹജ് പുണ്യത്തിൽ തീർഥാടകർ

Published

on

By

ഹജ് കർമത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി ഒത്തുകൂടിയ തീർഥാടകർ കാരുണ്യത്തിന്റെ മലയെന്ന് അറിയപ്പെടുന്ന ജബലുറഹ്മയിൽ.
മിനാ (സൗദി) ∙ കടുത്തചൂടിലും അറഫയിലെ കാരുണ്യത്തിന്റെ മലയിൽ നനവായിരുന്നു; 20 ലക്ഷത്തോളം ഹജ് തീർഥാടകരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകിയ പ്രാർഥനകളുടെ, പശ്ചാത്താപത്തിന്റെ നനവ്. ഓരോ പ്രാർഥനയും കണ്ണീരും അറഫ ഏറ്റുവാങ്ങി; പകരം തീർഥാടകർക്ക് ഹജ്ജിന്റെ വിശുദ്ധി സമ്മാനിച്ചു.

ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫ സംഗമം സമത്വത്തിന്റെ തുടിക്കുന്ന സന്ദേശം കൂടിയായി. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ലളിതമായ വെളുത്തവസ്ത്രത്തിൽ ദൈവത്തിനു മുന്നിൽ ഹൃദയം തുറക്കുന്ന കാഴ്ച. ജബലുറഹ്മയിൽ (കാരുണ്യത്തിന്റെ മല) ഇരുന്ന് അവർ തെറ്റുകൾ ഏറ്റുപറഞ്ഞു, ആവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. അറഫ, പശ്ചാത്താപത്തിന്റെ ആൾക്കടലായി.

ജീവിതത്തിലെ സകലഭാരവും ഇറക്കിവച്ച്, പുതിയ മനുഷ്യരായി തീർഥാടകർ സന്ധ്യയോടെ അറഫയോടു വിടചൊല്ലി. തുടർന്ന് 6 കിലോമീറ്റർ അകലെ മുസ്ദലിഫയിൽ വഴിയോരത്ത് പായവിരിച്ച് അൽപം ഉറക്കം. സാത്താന്റെ പ്രതീകമായ ജംറയിൽ എറിയാനുള്ള ചെറുകൽമണികൾ ഇവിടെനിന്നു ശേഖരിച്ച് പുലർച്ചയോടെ മിനായിലേക്കു നീങ്ങും.

Continue Reading

Gulf

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം

Published

on

By

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 498 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്
രണ്ട് മരണം കേരളത്തിലാണ്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 192 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ്
സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഓക്സിജൻ, ഐസോലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്.

Continue Reading

Gulf

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കോൺഗ്രസിലെ സൗമ്യമുഖം

Published

on

By

കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബിഎസ്‌സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി.1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകൾ: നീത.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.