സ്വദേശികളും പ്രവാസികളുമടങ്ങുന്ന രാജ്യമൊന്നടങ്കം ബലിപെരുന്നാൾ ആഘോഷ നിറവിൽ. വെള്ളിയാഴ്ച അതിരവിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് പെരുന്നാൾ ദിനത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് സുഹൃദ്, കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും നടക്കും. സുരക്ഷിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ ആഘോഷം പൂർത്തിയാക്കാൻ എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. പള്ളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ സജ്ജീകരണങ്ങൾ നേരത്തേ തന്നെ പൂർത്തിയായിരുന്നു. ബലിയറുക്കാനുള്ള സംവിധാനങ്ങളും മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ദുബൈയിൽ ആറിടങ്ങളിൽ പീരങ്കി മുഴക്കുന്നുണ്ട്. ചൂട് കഠിനമായതിനാൽ വൈകുന്നേരത്തോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കൂടുതൽ പേർ എത്തിച്ചേരുക. വിവിധ എമിറേറ്റുകളിൽ കരിമരുന്ന് പ്രയോഗം അടക്കമുള്ള ആഘോഷപരിപാടികൾ നടക്കും