Connect with us

Gulf

ഇസ്രായേലിൻ്റെ 3 വിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു

Published

on

ഇസ്രായേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍റെ വ്യോമ പ്രതിരോധ സേന.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം കള്ളമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ, ഇറാന്‍റെ വ്യോമ മേഖലയിൽ കടന്ന രണ്ട് എഫ്–35 യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായും വനിത പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു.

ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തലസ്ഥാനമായ തെൽഅവീവിൽ ഉൾപ്പെടെ വൻ നാശമാണ് ഉണ്ടായത്. മൂന്നുപേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നു. ജറൂസലേമിലും റിഷോൺ ലെസിയോൺ, റമത് ഗാൻ തുടങ്ങിയ സ്ഥലങ്ങളിലും ഇറാന്റെ മിസൈലുകൾ നാശം വിതച്ചു. മധ്യ ഇസ്രായേലിൽ രണ്ടുപേരും തെൽ അവീവിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചയുമായിരുന്നു ഇറാന്റെ ആക്രമണം. ഇതിന് പിന്നാലെ ഇസ്രായേൽ വീണ്ടും ഇറാൻ തലസ്ഥാനമായ തെഹ്റാനിലും ബുറൂജർദ്, ആബാദാൻ, കിർമാൻഷാ എന്നിവിടങ്ങളിലും വ്യോമാക്രമണം നടത്തി. ഇസ്രായേലിന്റെ അയേൺ ഡോം പ്രതിരോധ സംവിധാനം ഭേദിച്ചാണ് ഇറാൻ മിസൈലുകൾ പതിച്ചത്. നാലു ഘട്ടങ്ങളിലായി 200ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായാണ് റിപ്പോർട്ട്. മധ്യ തെൽഅവീവിൽ ബഹുനില കെട്ടിടം ഇറാൻ ആക്രമണത്തിൽ തകർന്നു. റമത് ഗാനിൽ ഒമ്പത് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

വെള്ളിയാഴ്ച ഇസ്രായേൽ ഇറാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 104 പേർ കൊല്ലപ്പെട്ടതായും 380ലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല; ജിയോ സേവനങ്ങള്‍ തടസപ്പെട്ടു

Published

on

By

കോഴിക്കോട്: പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്.

ഡൗണ്‍ ഡിറ്റക്ടറില്‍ നിരവധി ഉപഭോക്താക്കളാണ് ജിയോ സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടതായാണ് ഭൂരിഭാഗം പേരും അറിയിച്ചത്. ജിയോ ഫൈബര്‍ സേവനം തടസപ്പെട്ടതായും പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് സംഭവിച്ചത് എന്നറിയാതെ പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്ക്, എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. അതേസമയം നെറ്റ്‌വര്‍ക്കിലെ തടസത്തെ കുറിച്ച് ജിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

Gulf

ചാലക്കുടിയില്‍ പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; അണയ്ക്കാൻ ശ്രമം

Published

on

By

നോര്‍ത്ത് ചാലക്കുടിയില്‍ വന്‍ തീപ്പിടിത്തം. പെയിന്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ അകത്താണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കെട്ടിടത്തിൽ വലിയതോതില്‍ തീപടര്‍ന്നിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് ഒരു ഗ്യാസ് ഗോഡൗണും മറ്റു കടകളുമുണ്ട്. മറ്റുകടകളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ല.

Continue Reading

Gulf

ദുബായ് ഹിൽസ് മാളിൽ ജി ഡി ആർ എഫ് എയുടെ ബോധവൽക്കരണ ക്യാമ്പിന് ഇന്ന് മുതൽ തുടക്കമാകും.

Published

on

By

ഫോട്ടോ : ജി ഡി ആർ എഫ് എ ദുബായ് പുറത്തിറക്കിയ ബ്രോഷർ

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി
ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പ് “For You, We Are Here” തിങ്കളാഴ്ച മുതൽ (2025 ജൂൺ 16) ദുബായ് ഹിൽസ് മാളിൽ ആരംഭിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഈ ക്യാമ്പ്, പൊതുജനങ്ങൾക്ക് വിവിധ വിസാ, ഐഡന്റിറ്റി, നാഷണാലിറ്റി, ഗോൾഡൻ റെസിഡൻസി, “അമർ അസിസ്റ്റന്റ്” പ്ലാറ്റ്‌ഫോം, സെന്റിമെന്റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാനുള്ള മികച്ച അവസരമാകും. സമൂഹത്തിൽ കൂടുതൽ ആളുകളെ ജിഡിആർഎഫ്‌എയുടെ സേവനങ്ങളെക്കുറിച്ച് അവബോധവാന്മാരാക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ്. “കസ്റ്റമർ ഫസ്റ്റ്” എന്ന തത്വം അടിസ്ഥാനമാക്കിയുള്ള പരിപാടി, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ വർഷങ്ങളിലുണ്ടായ വലിയ വിജയത്തിന്റെ തുടർച്ചയായാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരിട്ട് ഉപഭോക്താക്കളുമായി സംവദിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. സന്ദർശകർക്ക് വ്യക്തിഗതമായി സേവനങ്ങൾക്കുറിച്ച് അറിയാൻ, സംശയങ്ങൾ തീർക്കാൻ, ഫീഡ്ബാക്ക് നൽകാൻ തുടങ്ങിയവക്ക് കഴിയുന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.

കുട്ടികൾക്കായി “സലേം”, “സലാമ” എന്നീ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഒരു പ്രത്യേക വിനോദമേഖലയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സമ്മാനങ്ങളും സന്ദർശകർക്ക് ലഭ്യമാക്കുന്നതാണ്.

“ഒരു ഉപഭോക്താവിന്റെ സേവനയാത്രയെ വിജ്ഞാനപരവും വിനോദപരവും ആക്കുന്നതിനുള്ള നവീനമായ സമീപനമാണ് ജിഡിആർഎഫ്‌എ സ്വീകരിച്ചിരിക്കുന്നത്” എന്ന് ഫോർസൈറ്റ് ആൻഡ് ലീഡർഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി പറഞ്ഞു.

“മാളുകൾ പോലുള്ള പ്രധാനയിടങ്ങളിലൂടെയുള്ള ഫീൽഡ് സാന്നിധ്യം, സുതാര്യതയും ഇടപെടലും ഉറപ്പാക്കുന്നു. സമയോചിതമായ സേവനങ്ങൾ പൗരന്മാരെയും താമസക്കാർക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടി ജൂൺ 20 വെള്ളിയാഴ്ച സമാപിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.