Connect with us

Gulf

ഇന്ത്യ ദൈവത്തിന് നൽകിയ ലോകകപ്പ്; 2011ൽ കിരീടം ഉയർത്തിയ നീലപ്പട

Published

on

2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ ചില മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വന്നു. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ നിരയായി ഇന്ത്യൻ ടീം. രാഹുൽ ദ്രാവിഡും സൗരവ് ​ഗാം​ഗുലിയും ഇന്ത്യൻ ടീമിന് പുറത്തായി. 2011ലെ ലോകകപ്പിനെ മുന്നിൽ കാണണമെന്നായിരുന്നു മാറ്റങ്ങളോട് ധോണിയുടെ പ്രതികരണം. നാല് വർഷത്തിനിടയിൽ ഐസിസി ടൂർണമെ‍ന്റുകൾ പലത് വന്നു. ഒരിടത്തും ഇന്ത്യ സെമിയിലേക്ക് കടന്നില്ല.

അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.

ഇന്ത്യയുടെ ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെയായിരുന്നു. 2007ലെ ദുരന്തം ആവർത്തിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മനസിലുണ്ടായിരുന്നു. ആദ്യ മത്സരത്തിന് വേദിയായതും ബംഗ്ലാദേശിലെ മിർപൂരായിരുന്നു. സേവാ​ഗ് ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. സച്ചിനും ​ഗംഭീറും പിന്തുണ നൽകി. 23.2 ഓവറിൽ ഇന്ത്യ 2ന് 152. നാലമാനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി എത്തിയതോടെ കഥ മാറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 203 റൺസ് കൂട്ടിച്ചേർത്തു. സേവാ​ഗ് 175ഉം കോഹ്‌ലി പുറത്താകാതെ 100 റൺസുമെടുത്തു. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റിന് 370 റൺസ്.

ബം​ഗ്ലാദേശ് തിരിച്ചടിച്ചതോടെ ഇന്ത്യൻ ആരാധകർ ഭയന്നു. തമിം ഇക്ബാൽ 70ഉം ഷക്കീബ് അൽ ഹസൻ 55ഉം റൺസുമെടുത്തു. ആദ്യ ആറ് ബാറ്ററുമാർ നന്നായി കളിച്ചു. 39 ഓവറിൽ 3ന് 234 റൺസെന്ന ശക്തമായ നിലയിൽ ബം​ഗ്ലാദേശ് എത്തി. എന്നാൽ പിന്നീട് 9ന് 283ൽ എത്താനെ ബം​ഗ്ലാദേശിന് സാധിച്ചൊള്ളു. 87 റൺസിന്റെ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇന്ത്യ നേടിയത്.

ഇം​ഗ്ലണ്ടിനെതിരെ 338 റൺസെടുത്തിട്ടും മത്സരം ടൈയിൽ അവസാനിച്ചു. സച്ചിൻ സെഞ്ചുറിയും ​ഗംഭീറും യുവരാജും അർദ്ധ സെഞ്ചുറിയും നേടി. പക്ഷേ 327ന് 5 എന്ന നിലയിൽ നിന്ന് ഇന്ത്യ 338 റൺസിന് ഓൾ ഔട്ടായി. ആൻഡ്രൂ സ്ട്രോസിന്റെ 158ഉം ഇയാൻ ബെല്ലിന്റെ 69ഉം ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന് കരുത്തായി. മത്സരം ടൈയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരാശരായി സ്റ്റേഡിയം വിട്ടു.

അയർലൻഡിനെതിരായ മത്സരം മുതൽ യുവരാജായിരുന്നു താരം. അഞ്ച് വിക്കറ്റും അർദ്ധ സെഞ്ചുറിയും നേടി യുവരാജിന്റെ പോരാട്ടം. പക്ഷേ 208 എന്ന ചെറിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് 46 ഓവർ വേണ്ടിവന്നു. നെതർലാൻഡ്സിനോടും വിറച്ച് ജയിച്ചു. ഇത്തവണയും യുവരാജ് സിം​ഗ് അർദ്ധ സെഞ്ചുറി നേടി. നെതർലാൻഡ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തകർത്തടിച്ചു. സേവാ​ഗ് 73, സച്ചിൻ 111, ​ഗംഭീർ 69 തുടങ്ങി ആദ്യ മൂന്ന് താരങ്ങൾ തകർത്തടിച്ചു. പക്ഷേ പിന്നാലെ വന്നവർക്കാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ രണ്ടക്കം കടന്നില്ല. 48.4 ഓവറിൽ ഇന്ത്യ 296 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ ജയം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി.

വെസ്റ്റ് ഇൻഡീസിനെതിരെ ​ഗ്രൂപ്പിലെ അവസാന മത്സരം. യുവരാജ് സിം​ഗ് 113ഉം വിരാട് കോഹ്‌ലി 59ഉം റൺസെടുത്തു. ഇന്ത്യൻ സ്കോർ 268 റൺസിൽ എത്തി. ബൗളർമാർ നന്നായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് 80 റൺസിന്റെ തകർപ്പൻ ജയം. ക്വാർട്ടർഫൈനൽ മാതൃകയിലുള്ള സൂപ്പർ എട്ടായിരുന്നു 2011ലേത്. ഇന്ത്യയുടെ എതിരാളികൾ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റൺസെടുത്തു. പോണ്ടിങിന്റെ 104ഉം ബ്രാഡ് ഹാഡിന്റെ 53ഉം ഓസീസ് നിരയിലെ മികച്ച പ്രകടനങ്ങൾ. ഓസ്ട്രേലിയ 6 വിക്കറ്റിന് 260 റൺസെടുത്തു.

ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ബ്രെറ്റ് ലിയും മിച്ചൽ ജോൺസണും ഷോൺ ടൊയറ്റും ഷെയ്ൻ വാട്സണും തീ തുപ്പുന്ന പന്തുകൾ എത്തി. സേവാ​ഗ് വാട്സണ് മുന്നിൽ വീണു. സച്ചിനും സേവാ​ഗും അർദ്ധ സെഞ്ചുറി നേടി. യുവരാജിന്റെ പുറത്താകാതെയുള്ള 57 കൂടിയായതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ബ്രെറ്റ് ലിയെ ബൗണ്ടറി കടത്തി ഇന്ത്യ വിജയം ആഘോഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഓസീസ് പടയോട്ടം അഹമ്മദാബാദിൽ ഇന്ത്യയുടെ നീലപ്പട അവസാനിപ്പിച്ചു. റിക്കി പോണ്ടിങ്ങ് എന്ന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ ദുഃഖഭാരത്തോടെ പടിയിറങ്ങി.

സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. സച്ചിൻ തെണ്ടുൽക്കർ 85 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. 25 പന്തിൽ ഒമ്പത് ഫോറടക്കം സേവാ​ഗ് 38 റൺസെടുത്തു. ഇന്ത്യ 9 വിക്കറ്റിന് 260 റൺസെടുത്തു. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. 29 റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തു.

കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരാളി ശ്രീലങ്ക ആയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. മഹേള ജയവർദ്ധനയുടെ സെഞ്ചുറി മികവിൽ ശ്രീലങ്ക 6ന് 274 റൺസെടുത്തു. ലോകകിരീടത്തിലേക്ക് ഇന്ത്യ പാഡണിഞ്ഞ് ഇറങ്ങി. രണ്ടാം പന്തിൽ സേവാ​ഗിനെ മടക്കി ലസീത് മലിം​ഗ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 31ൽ എത്തിയപ്പോഴേയ്ക്കും സച്ചിനും പുറത്ത്. രക്ഷകനായി എത്തിയത് ​ഗൗതം ​ഗംഭീർ. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ​ഗംഭീർ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്‌ലി പുറത്തായപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണി കളത്തിലിറങ്ങി. 97 റൺസെടുത്ത് ​ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യ 4ന് 223 റൺസിൽ എത്തിയിരുന്നു. യുവരാജ് ക്രീസിലെത്തി. 49-ാം ഓവറിൽ നുവാൻ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തി ധോണിയുടെ ഹെലികോപ്ടർ ഷോട്ട്. ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.

സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ ലോകകപ്പിന് എത്തിയത്. നായകൻ ധോണി വാക്കുപാലിച്ചു. ​യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ അർഹിച്ച സെഞ്ചുറിക്ക് മൂന്ന് റൺസകലെ ​ഗംഭീർ പുറത്തായി. 21 വിക്കറ്റുകളുമായി സഹീർ ഖാൻ. ഓരോത്തരും അവരവരുടെ റോളുകൾ ഭം​ഗിയാക്കി. 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.