Gulf
ഇന്ത്യ ദൈവത്തിന് നൽകിയ ലോകകപ്പ്; 2011ൽ കിരീടം ഉയർത്തിയ നീലപ്പട
2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ ചില മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വന്നു. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ നിരയായി ഇന്ത്യൻ ടീം. രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യൻ ടീമിന് പുറത്തായി. 2011ലെ ലോകകപ്പിനെ മുന്നിൽ കാണണമെന്നായിരുന്നു മാറ്റങ്ങളോട് ധോണിയുടെ പ്രതികരണം. നാല് വർഷത്തിനിടയിൽ ഐസിസി ടൂർണമെന്റുകൾ പലത് വന്നു. ഒരിടത്തും ഇന്ത്യ സെമിയിലേക്ക് കടന്നില്ല.
അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.
ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെയായിരുന്നു. 2007ലെ ദുരന്തം ആവർത്തിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മനസിലുണ്ടായിരുന്നു. ആദ്യ മത്സരത്തിന് വേദിയായതും ബംഗ്ലാദേശിലെ മിർപൂരായിരുന്നു. സേവാഗ് ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. സച്ചിനും ഗംഭീറും പിന്തുണ നൽകി. 23.2 ഓവറിൽ ഇന്ത്യ 2ന് 152. നാലമാനായി ക്രീസിലെത്തിയ വിരാട് കോഹ്ലി എത്തിയതോടെ കഥ മാറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 203 റൺസ് കൂട്ടിച്ചേർത്തു. സേവാഗ് 175ഉം കോഹ്ലി പുറത്താകാതെ 100 റൺസുമെടുത്തു. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റിന് 370 റൺസ്.

ബംഗ്ലാദേശ് തിരിച്ചടിച്ചതോടെ ഇന്ത്യൻ ആരാധകർ ഭയന്നു. തമിം ഇക്ബാൽ 70ഉം ഷക്കീബ് അൽ ഹസൻ 55ഉം റൺസുമെടുത്തു. ആദ്യ ആറ് ബാറ്ററുമാർ നന്നായി കളിച്ചു. 39 ഓവറിൽ 3ന് 234 റൺസെന്ന ശക്തമായ നിലയിൽ ബംഗ്ലാദേശ് എത്തി. എന്നാൽ പിന്നീട് 9ന് 283ൽ എത്താനെ ബംഗ്ലാദേശിന് സാധിച്ചൊള്ളു. 87 റൺസിന്റെ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇന്ത്യ നേടിയത്.
ഇംഗ്ലണ്ടിനെതിരെ 338 റൺസെടുത്തിട്ടും മത്സരം ടൈയിൽ അവസാനിച്ചു. സച്ചിൻ സെഞ്ചുറിയും ഗംഭീറും യുവരാജും അർദ്ധ സെഞ്ചുറിയും നേടി. പക്ഷേ 327ന് 5 എന്ന നിലയിൽ നിന്ന് ഇന്ത്യ 338 റൺസിന് ഓൾ ഔട്ടായി. ആൻഡ്രൂ സ്ട്രോസിന്റെ 158ഉം ഇയാൻ ബെല്ലിന്റെ 69ഉം ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്തായി. മത്സരം ടൈയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരാശരായി സ്റ്റേഡിയം വിട്ടു.

അയർലൻഡിനെതിരായ മത്സരം മുതൽ യുവരാജായിരുന്നു താരം. അഞ്ച് വിക്കറ്റും അർദ്ധ സെഞ്ചുറിയും നേടി യുവരാജിന്റെ പോരാട്ടം. പക്ഷേ 208 എന്ന ചെറിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് 46 ഓവർ വേണ്ടിവന്നു. നെതർലാൻഡ്സിനോടും വിറച്ച് ജയിച്ചു. ഇത്തവണയും യുവരാജ് സിംഗ് അർദ്ധ സെഞ്ചുറി നേടി. നെതർലാൻഡ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തകർത്തടിച്ചു. സേവാഗ് 73, സച്ചിൻ 111, ഗംഭീർ 69 തുടങ്ങി ആദ്യ മൂന്ന് താരങ്ങൾ തകർത്തടിച്ചു. പക്ഷേ പിന്നാലെ വന്നവർക്കാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ രണ്ടക്കം കടന്നില്ല. 48.4 ഓവറിൽ ഇന്ത്യ 296 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ ജയം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി.
വെസ്റ്റ് ഇൻഡീസിനെതിരെ ഗ്രൂപ്പിലെ അവസാന മത്സരം. യുവരാജ് സിംഗ് 113ഉം വിരാട് കോഹ്ലി 59ഉം റൺസെടുത്തു. ഇന്ത്യൻ സ്കോർ 268 റൺസിൽ എത്തി. ബൗളർമാർ നന്നായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് 80 റൺസിന്റെ തകർപ്പൻ ജയം. ക്വാർട്ടർഫൈനൽ മാതൃകയിലുള്ള സൂപ്പർ എട്ടായിരുന്നു 2011ലേത്. ഇന്ത്യയുടെ എതിരാളികൾ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റൺസെടുത്തു. പോണ്ടിങിന്റെ 104ഉം ബ്രാഡ് ഹാഡിന്റെ 53ഉം ഓസീസ് നിരയിലെ മികച്ച പ്രകടനങ്ങൾ. ഓസ്ട്രേലിയ 6 വിക്കറ്റിന് 260 റൺസെടുത്തു.
ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ബ്രെറ്റ് ലിയും മിച്ചൽ ജോൺസണും ഷോൺ ടൊയറ്റും ഷെയ്ൻ വാട്സണും തീ തുപ്പുന്ന പന്തുകൾ എത്തി. സേവാഗ് വാട്സണ് മുന്നിൽ വീണു. സച്ചിനും സേവാഗും അർദ്ധ സെഞ്ചുറി നേടി. യുവരാജിന്റെ പുറത്താകാതെയുള്ള 57 കൂടിയായതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ബ്രെറ്റ് ലിയെ ബൗണ്ടറി കടത്തി ഇന്ത്യ വിജയം ആഘോഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഓസീസ് പടയോട്ടം അഹമ്മദാബാദിൽ ഇന്ത്യയുടെ നീലപ്പട അവസാനിപ്പിച്ചു. റിക്കി പോണ്ടിങ്ങ് എന്ന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ ദുഃഖഭാരത്തോടെ പടിയിറങ്ങി.

സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. സച്ചിൻ തെണ്ടുൽക്കർ 85 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. 25 പന്തിൽ ഒമ്പത് ഫോറടക്കം സേവാഗ് 38 റൺസെടുത്തു. ഇന്ത്യ 9 വിക്കറ്റിന് 260 റൺസെടുത്തു. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. 29 റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തു.
കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരാളി ശ്രീലങ്ക ആയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. മഹേള ജയവർദ്ധനയുടെ സെഞ്ചുറി മികവിൽ ശ്രീലങ്ക 6ന് 274 റൺസെടുത്തു. ലോകകിരീടത്തിലേക്ക് ഇന്ത്യ പാഡണിഞ്ഞ് ഇറങ്ങി. രണ്ടാം പന്തിൽ സേവാഗിനെ മടക്കി ലസീത് മലിംഗ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 31ൽ എത്തിയപ്പോഴേയ്ക്കും സച്ചിനും പുറത്ത്. രക്ഷകനായി എത്തിയത് ഗൗതം ഗംഭീർ. വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഗംഭീർ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്ലി പുറത്തായപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കളത്തിലിറങ്ങി. 97 റൺസെടുത്ത് ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യ 4ന് 223 റൺസിൽ എത്തിയിരുന്നു. യുവരാജ് ക്രീസിലെത്തി. 49-ാം ഓവറിൽ നുവാൻ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തി ധോണിയുടെ ഹെലികോപ്ടർ ഷോട്ട്. ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.

സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ ലോകകപ്പിന് എത്തിയത്. നായകൻ ധോണി വാക്കുപാലിച്ചു. യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ അർഹിച്ച സെഞ്ചുറിക്ക് മൂന്ന് റൺസകലെ ഗംഭീർ പുറത്തായി. 21 വിക്കറ്റുകളുമായി സഹീർ ഖാൻ. ഓരോത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി. 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തി.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റ്സ് (ജിഐഐ) ഹോട്ട്പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന് 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്ദിര് കല്പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
