Gulf
മീന്‍ തല ചവക്കാന്‍ വലിയ ഇഷ്ടം, പക്ഷെ മുള്ള് തൊണ്ടയില്‍ കുടുങ്ങി; 91 കാരിയെ രക്ഷപ്പെടുത്തി
യുഎഇയില്‍ താമസിക്കുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്സിന് മീൻ തല ചവയ്ക്കുന്നത് വലിയ ഇഷ്ടമാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില അസ്വസ്ഥതകളെ തുടർന്ന് ഇനെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തണെമന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
തൊണ്ടയില്‍ അസ്വസ്ഥതയുണ്ടായി, അടുത്ത ദിവസം തന്നെ ഭക്ഷണം ഇറക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മത്സ്യത്തിന്റെ മുള്ളിന്റെ വലിപ്പം എത്രത്തോളമാണെന്ന് അറിയാത്തതിനാല്‍ ബ്രെഡും മറ്റ് ഭക്ഷണവും മാത്രമാണ് കൊടുത്തിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ലെന്ന് ഇനെസിന്റെ മകള്‍ സാന്‍ഡി സക്സേന പറഞ്ഞു . അമ്മയ്ക്ക് സഹിക്കാനാവാത്ത വേദന അനുഭവപ്പെടുന്നതെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഇനെസിന്റെ മകള്‍ പറഞ്ഞു.
അഞ്ച് ദിവസത്തെ അസ്വസ്ഥതകള്‍ക്ക് ശേഷം ദുബായിലെ മെദിയോര്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായി സംസാരിച്ചു. കാലതാമസം കൂടാതെ മത്സ്യത്തിന്റെ മുള്ള് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അമ്മയക്ക് ഭയവും വേദനയും ഉണ്ടായിരുന്നുവെന്നും സാന്‍ഡി പറഞ്ഞു. മുള്ള് നീക്കം ചെയ്യാൻ ശസ്ത്രക്രിയയാണ് ഏക പോംവഴിയുണ്ടായിരുന്നതെന്ന് ഓട്ടോളറിംഗോളജിസ്റ്റും തല, കഴുത്ത് ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ കിഷോര്‍ ചന്ദ്ര പ്രസാദ് പറഞ്ഞു.
‘സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം അവർ ആശുപത്രിയിൽ വന്ന് തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ നടത്തി. ശേഷം ഇനെസിൻ്റെ അവസ്ഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. വാർദ്ധക്യവും ആരോഗ്യ വെല്ലുവിളികളും പരിഗണിക്കേണ്ടതുണ്ടായിരുന്നു. ഭക്ഷണ കുഴലിൽ കുടുങ്ങിയ മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ചികിത്സയിലുടനീളം ഇനെസ് സഹകരിച്ചു’, ഡോ. പ്രസാദ് പറഞ്ഞു.
നാസൽ ട്യൂബ് വഴിയാണ് ഇനെസിന് ഭക്ഷണം നൽകിയത്. ട്യൂബ് പുറത്തെടുത്ത ഉടനെ ഇനെസ് ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു. നിലവിൽ ഇനെസ് പൂർണ്ണമായും സുഖമായിട്ടുണ്ട്. നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് മകൾ അറിയിച്ചു.
സാധാരണവും എന്നാൽ അപകടകരവുമാണ്
ഭക്ഷണവും മറ്റ് വസ്തുക്കളും വിഴുങ്ങുന്നത് കുട്ടികളിലും മുതിർന്നവരിലും സാധാരണമാണെങ്കിലും, ഇത് ഉയർന്ന അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ കേസുകൾ താൻ കാണുന്നുണ്ടെന്ന് അബുദബി എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗം മേധാവിയും ഓട്ടോളറിംഗോളജി കൺസൾട്ടൻ്റുമായ ഡോ.പത്മനാഭൻ പറഞ്ഞു.
അടുത്തിടെ ഉച്ചഭക്ഷണം കഴിച്ച് തൊണ്ടവേദനയുമായി ആശുപത്രിയിൽ 14 വയസ്സുകാരനെത്തിയിരുന്നു. തൊണ്ടയിൽ എന്തോ കുടുങ്ങിയതായി തോന്നി, പിന്നീട് ചുമ തുടങ്ങി. വിരലുകൾ കൊണ്ട് അത് നീക്കം ചെയ്യാൻ ശ്രമിച്ച് പരിക്ക് ഉണ്ടായി. ആശുപത്രിയിലെത്തി കുട്ടി ചികിത്സ തേടിയപ്പോൾ പരിശോധനയ്ക്കിടയിൽ തൊണ്ടയിൽ രക്തം കണ്ടു.
‘ഞാൻ എൻഡോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭക്ഷണ കുഴലിൻ്റെ തുടക്കത്തിൽ കുറച്ച് രക്തക്കറകൾ ഉണ്ടായിരുന്നു. സൂക്ഷ്മപരിശോധനയിൽ മീൻ മുള്ളിൻ്റെ അറ്റം കണ്ടെത്തി’, ഡോ പത്മനാഭൻ പറഞ്ഞു.
കുട്ടി സഹകരിക്കാത്തതിനാൽ അനസ്തേഷ്യ നൽകേണ്ടി വന്നു. എൻഡോസ്കോപ്പ്, ക്യാമറ, പ്രത്യേക ഫോഴ്സ്പ്സ് എന്നിവ ഉപയോഗിച്ചാണ് മുള്ള് നീക്കം ചെയ്തത്. പുറത്തെടുത്ത മീൻ മുള്ളിൻ്റെ നീളം ഏകദേശം 4-5 സെൻ്റീമീറ്റർ ആയിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഗൗരവമായി തന്നെ കാണണമെന്ന് ഡോ.കിഷോർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുമ്പോൾ കുടുങ്ങുന്ന മുള്ള് താഴേക്ക് പോകുമെന്ന് കരുതിയേക്കാം. പക്ഷേ വിഴുങ്ങുമ്പോൾ മൂർച്ചയുള്ള അറ്റം ഭക്ഷണ കുഴലിൽ തുളച്ചുകയറുകയും നെഞ്ച് പോലുള്ള ഭാഗങ്ങളിലേക്ക് നീങ്ങുകയും അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം
- എല്ലുകളോ മുള്ളോ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക.
- പ്രായമായവർ ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ നീക്കം ചെയ്യണം, കാരണം അവ ഭക്ഷണത്തോടൊപ്പം വിഴുങ്ങുകയും ഉള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്യും.
- നിങ്ങളുടെ ശിരോവസ്ത്രമോ വസ്ത്രമോ ക്രമീകരിക്കുമ്പോൾ പിൻ വായിൽ സൂക്ഷിക്കരുത്. അത് അകത്തേക്ക് പോയി ശ്വാസനാളത്തിൽ തുളച്ചുകയറിയേക്കാം.
- തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ വെള്ളം കുടിക്കുക. വിരൽ ഇടുകയോ ഭക്ഷണം വിഴുങ്ങുകയോ ചെയ്യരുത്. കാരണം അത് കൂടുതൽ ആഴത്തിൽ പോകാം.
- എത്രയും വേഗം ഒരു ഇഎൻടി ഡോക്ടറെ സമീപിക്കുക.
- കുട്ടികൾ കളിപ്പാട്ടങ്ങളിൽ നിന്ന് ബട്ടൺ ബാറ്ററികൾ വിഴുങ്ങുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ബാറ്ററിയിലെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഭക്ഷണ കുഴലിൻ്റെ പാളി നശിപ്പിക്കും.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റ്സ് (ജിഐഐ) ഹോട്ട്പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന് 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്ദിര് കല്പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
