ദുബൈ: യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് ദുബൈയിലേക്ക് ലഹരി മിഠായി കടത്താൻ ശ്രമിച്ച 15 പേർ പൊലീസ് പിടിയിലായി. പ്രതികളിൽ അഞ്ചുപേർ വനിതകളാണ്. 48 കിലോ മയക്കുമരുന്നും 1100 ലഹരി മിഠായികളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഇവക്ക് വിപണിയിൽ ഏതാണ്ട് 24 ലക്ഷം ദിർഹം വിലവരും. മിഠായി വിൽപനയുടെ മറവിൽ മയക്കുമരുന്ന് കലർത്തിയ മധുരപലഹാരങ്ങളും ച്യൂയിംഗവും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കൾക്കും കുട്ടികൾക്കുമാണ് ലഹരി മിഠായികൾ വിൽപന നടത്തിയിരുന്നതെന്നാണ് സംശയം.
രാജ്യത്തിന് പുറത്തുനിന്നാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും പക്ഷേ, ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സിലെ ഇന്റർനാഷനൽ പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുറഹ്മാൻ ഷറഫ് അൽ മാമരി പറഞ്ഞു. വ്യത്യസ്തമായ മിഠായികളിലാണ് ലഹരി കലർത്തിയിരുന്ന