Connect with us

Gulf

ജി ഡി ആർ എഫ് എ-ദുബായ് ‘പുതിയ മാധ്യമ സംവിധാനത്തെ കുറിച്ചുള്ള’ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Published

on

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA ദുബായ്), യു.എ.ഇ. മീഡിയാ കൗൺസിലുമായി സഹകരിച്ച്, രാജ്യത്തെ ‘പുതിയ മീഡിയാ സിസ്റ്റം’ എന്ന വിഷയത്തിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ജി ഡി ആർ എഫ് എ -യുടെ മുഖ്യ ആസ്ഥാനത്തെ ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ചായിരുന്നു പരിപാടി.മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചും യു.എ.ഇ. നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുള്ള- അവബോധം നൽകുന്നതിന്റെ ഭാഗമായിരുന്നു ശില്പശാല നടന്നത്. സ്ഥാപനപരമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലും പങ്കാളികളിലും നല്ല രീതിയിൽ പ്രതിഫലിക്കുന്ന സന്ദേശങ്ങൾ നൽകുന്നതിനും പരിപാടി ലക്ഷ്യമിട്ടു.

ചടങ്ങിൽ ജി ഡി ആർ എഫ് എ – ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി,ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സി.ഇ.ഒ. അബ്ദുള്ള ബിൻ ദൽമൂക്ക്, യുഎഇ മീഡിയ കൗൺസിലിന്റെ ഉന്നത പ്രതിനിധികൾ,എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലെ വിവിധ മേധാവികൾ, ജീവനക്കാർ അടക്കം നിരവധിപേർ പരിപാടിയിൽ സംബന്ധിച്ചു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പ്രതിച്ഛായയും പൊതുജന വിശ്വാസവും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു തന്ത്രപ്രധാനമായ ഒരു മാർഗമായി മാധ്യമങ്ങളുടെ പ്രാധാന്യം ഈ പരിപാടി അടിവരയിട്ടു. യു.എ.ഇ. മീഡിയാ റെഗുലേഷൻ നിയമവും അതിലെ പ്രധാന വ്യവസ്ഥകളും, വിശ്വാസ്യതയും പ്രൊഫഷണലിസവും സ്ഥാപനങ്ങളിൽ പൊതുജന വിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളും ശില്പശാലയിലെ പ്രധാന ചർച്ചാ വിഷയങ്ങളായി.

ഏത് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ കൃത്യത ഉറപ്പാക്കേണ്ടത് ഏറ്റവും സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.യു.എ.ഇയുടെയും അവിടുത്തെ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പ്രതിച്ഛായ എന്നത് നിസാരമായി കാണാൻ കഴിയാത്ത ഒരു ദേശീയഉത്തരവാദിത്തമാണെന്നും,പ്രത്യേകിച്ച് ലോകത്തോടുള്ള രാജ്യത്തിന്റെ തുറന്ന സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പുതിയ മാധ്യമ സംവിധാനം എല്ലാത്തരം മാധ്യമ പ്രവർത്തനങ്ങൾക്കും, സോഷ്യൽ മീഡിയ പരസ്യങ്ങൾ ഉൾപ്പെടെ, പ്രാഥമിക റഫറൻസായി വർത്തിക്കും,”
.പുതിയ മാധ്യമ സംവിധാനത്തെക്കുറിച്ച് യു.എ.ഇ. മീഡിയാ കൗൺസിലുമായി സഹകരിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം ജി ഡി ആർ എഫ് ദുബായ് ആണെന്നും ഇത് ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യു.എ.ഇ. മീഡിയാ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയാ പോളിസി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മൈത അൽ സുവൈദി, യു.എ.ഇയുടെ മാധ്യമ മേഖലയുടെ പരിണാമത്തിൽ പുതിയ മാധ്യമ സംവിധാനം ഒരു നിർണ്ണായക മാറ്റമാണെന്നും, ഇത് ഡിജിറ്റൽ മുന്നേറ്റങ്ങളുമായി മുന്നോട്ട് പോകുകയും വികസന പങ്കാളിയായും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഒരു ചാലകമായി മാധ്യമങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.”മാധ്യമങ്ങൾ പരമ്പരാഗത സ്ഥാപനങ്ങളിൽ ഒതുങ്ങുന്നില്ല; അത് ഇപ്പോൾ ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.അതുകൊണ്ടാണ് പുതിയ മാധ്യമ നിയമനിർമ്മാണങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അവബോധം വളർത്തേണ്ടത് അത്യാവശ്യമായിരിക്കുന്നതും അവർ പ്രസ്താവിച്ചു.

2023-ൽ യു.എ.ഇ. മീഡിയാ കൗൺസിൽ സ്ഥാപിതമായതിനുശേഷം രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ ഫലമാണ് നിലവിലെ ചട്ടക്കൂട് എന്ന് അവർ ചൂണ്ടിക്കാട്ടി. മീഡിയാ റെഗുലേഷൻ നിയമം, അതിന്റെ എക്സിക്യൂട്ടീവ് ബൈലോ, മറ്റ് നിരവധി നിയന്ത്രണ തീരുമാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.വഴക്കമുള്ളതും, ഫലപ്രദവും, നിക്ഷേപ സൗഹൃദവുമായ ഒരു മാധ്യമ മേഖല കെട്ടിപ്പടുക്കാനും കഴിവുകൾ ആകർഷിക്കാനുമുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.സ്ഥാപനപരമായ സഹകരണത്തിന്റെയും നിയമനിർമ്മാണ അവബോധത്തിന്റെയും പ്രാധാന്യം അവർ ഓർമിപ്പിച്ചു.കൂടുതൽ സുതാര്യവും സുസ്ഥിരവുമായ മാധ്യമ അന്തരീക്ഷം വളർത്താൻ സഹായിക്കുന്ന ജി ഡി ആർ എഫ് എ ദുബായുടെ ഈ സംരംഭത്തെ ചടങ്ങിൽ പ്രശംസിച്ചു.യു.എ.ഇ. മീഡിയാ കൗൺസിലിലെ മീഡിയാ ലൈസൻസിംഗ് ഡയറക്ടർ ഇബ്രാഹിം ഖാദിമും പരിപാടിയിൽ സംസാരിച്ചു. പുതിയ മാധ്യമ സംവിധാനം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കിട്ട ഉത്തരവാദിത്തത്തിലും പങ്കാളികൾക്കിടയിലുള്ള ഏകോപനത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സുപ്രധാന ശില്പശാലയ്ക്ക് ആതിഥേയത്വം വഹിച്ച ജി ഡി ആർ എഫ് എ -ദുബായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ”

മാധ്യമ വെല്ലുവിളികൾ തിരിച്ചറിയുകയും അവ ഫലപ്രദമായി പരിഹരിക്കുകയുമാണ് ഞങ്ങളുടെ പങ്ക് – പ്രത്യേകിച്ച് വ്യാജവാർത്തകളെ നേരിടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങൾക്കുള്ള വ്യക്തമായ ചട്ടക്കൂട് പുതിയ സംവിധാനം നൽകുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.