Connect with us

Gulf

ഇന്ത്യ ദൈവത്തിന് നൽകിയ ലോകകപ്പ്; 2011ൽ കിരീടം ഉയർത്തിയ നീലപ്പട

Published

on

2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ ചില മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വന്നു. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ നിരയായി ഇന്ത്യൻ ടീം. രാഹുൽ ദ്രാവിഡും സൗരവ് ​ഗാം​ഗുലിയും ഇന്ത്യൻ ടീമിന് പുറത്തായി. 2011ലെ ലോകകപ്പിനെ മുന്നിൽ കാണണമെന്നായിരുന്നു മാറ്റങ്ങളോട് ധോണിയുടെ പ്രതികരണം. നാല് വർഷത്തിനിടയിൽ ഐസിസി ടൂർണമെ‍ന്റുകൾ പലത് വന്നു. ഒരിടത്തും ഇന്ത്യ സെമിയിലേക്ക് കടന്നില്ല.

അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.

ഇന്ത്യയുടെ ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെയായിരുന്നു. 2007ലെ ദുരന്തം ആവർത്തിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മനസിലുണ്ടായിരുന്നു. ആദ്യ മത്സരത്തിന് വേദിയായതും ബംഗ്ലാദേശിലെ മിർപൂരായിരുന്നു. സേവാ​ഗ് ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. സച്ചിനും ​ഗംഭീറും പിന്തുണ നൽകി. 23.2 ഓവറിൽ ഇന്ത്യ 2ന് 152. നാലമാനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി എത്തിയതോടെ കഥ മാറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 203 റൺസ് കൂട്ടിച്ചേർത്തു. സേവാ​ഗ് 175ഉം കോഹ്‌ലി പുറത്താകാതെ 100 റൺസുമെടുത്തു. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റിന് 370 റൺസ്.

ബം​ഗ്ലാദേശ് തിരിച്ചടിച്ചതോടെ ഇന്ത്യൻ ആരാധകർ ഭയന്നു. തമിം ഇക്ബാൽ 70ഉം ഷക്കീബ് അൽ ഹസൻ 55ഉം റൺസുമെടുത്തു. ആദ്യ ആറ് ബാറ്ററുമാർ നന്നായി കളിച്ചു. 39 ഓവറിൽ 3ന് 234 റൺസെന്ന ശക്തമായ നിലയിൽ ബം​ഗ്ലാദേശ് എത്തി. എന്നാൽ പിന്നീട് 9ന് 283ൽ എത്താനെ ബം​ഗ്ലാദേശിന് സാധിച്ചൊള്ളു. 87 റൺസിന്റെ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇന്ത്യ നേടിയത്.

ഇം​ഗ്ലണ്ടിനെതിരെ 338 റൺസെടുത്തിട്ടും മത്സരം ടൈയിൽ അവസാനിച്ചു. സച്ചിൻ സെഞ്ചുറിയും ​ഗംഭീറും യുവരാജും അർദ്ധ സെഞ്ചുറിയും നേടി. പക്ഷേ 327ന് 5 എന്ന നിലയിൽ നിന്ന് ഇന്ത്യ 338 റൺസിന് ഓൾ ഔട്ടായി. ആൻഡ്രൂ സ്ട്രോസിന്റെ 158ഉം ഇയാൻ ബെല്ലിന്റെ 69ഉം ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന് കരുത്തായി. മത്സരം ടൈയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരാശരായി സ്റ്റേഡിയം വിട്ടു.

അയർലൻഡിനെതിരായ മത്സരം മുതൽ യുവരാജായിരുന്നു താരം. അഞ്ച് വിക്കറ്റും അർദ്ധ സെഞ്ചുറിയും നേടി യുവരാജിന്റെ പോരാട്ടം. പക്ഷേ 208 എന്ന ചെറിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് 46 ഓവർ വേണ്ടിവന്നു. നെതർലാൻഡ്സിനോടും വിറച്ച് ജയിച്ചു. ഇത്തവണയും യുവരാജ് സിം​ഗ് അർദ്ധ സെഞ്ചുറി നേടി. നെതർലാൻഡ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തകർത്തടിച്ചു. സേവാ​ഗ് 73, സച്ചിൻ 111, ​ഗംഭീർ 69 തുടങ്ങി ആദ്യ മൂന്ന് താരങ്ങൾ തകർത്തടിച്ചു. പക്ഷേ പിന്നാലെ വന്നവർക്കാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ രണ്ടക്കം കടന്നില്ല. 48.4 ഓവറിൽ ഇന്ത്യ 296 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ ജയം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി.

വെസ്റ്റ് ഇൻഡീസിനെതിരെ ​ഗ്രൂപ്പിലെ അവസാന മത്സരം. യുവരാജ് സിം​ഗ് 113ഉം വിരാട് കോഹ്‌ലി 59ഉം റൺസെടുത്തു. ഇന്ത്യൻ സ്കോർ 268 റൺസിൽ എത്തി. ബൗളർമാർ നന്നായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് 80 റൺസിന്റെ തകർപ്പൻ ജയം. ക്വാർട്ടർഫൈനൽ മാതൃകയിലുള്ള സൂപ്പർ എട്ടായിരുന്നു 2011ലേത്. ഇന്ത്യയുടെ എതിരാളികൾ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റൺസെടുത്തു. പോണ്ടിങിന്റെ 104ഉം ബ്രാഡ് ഹാഡിന്റെ 53ഉം ഓസീസ് നിരയിലെ മികച്ച പ്രകടനങ്ങൾ. ഓസ്ട്രേലിയ 6 വിക്കറ്റിന് 260 റൺസെടുത്തു.

ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ബ്രെറ്റ് ലിയും മിച്ചൽ ജോൺസണും ഷോൺ ടൊയറ്റും ഷെയ്ൻ വാട്സണും തീ തുപ്പുന്ന പന്തുകൾ എത്തി. സേവാ​ഗ് വാട്സണ് മുന്നിൽ വീണു. സച്ചിനും സേവാ​ഗും അർദ്ധ സെഞ്ചുറി നേടി. യുവരാജിന്റെ പുറത്താകാതെയുള്ള 57 കൂടിയായതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ബ്രെറ്റ് ലിയെ ബൗണ്ടറി കടത്തി ഇന്ത്യ വിജയം ആഘോഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഓസീസ് പടയോട്ടം അഹമ്മദാബാദിൽ ഇന്ത്യയുടെ നീലപ്പട അവസാനിപ്പിച്ചു. റിക്കി പോണ്ടിങ്ങ് എന്ന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ ദുഃഖഭാരത്തോടെ പടിയിറങ്ങി.

സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. സച്ചിൻ തെണ്ടുൽക്കർ 85 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. 25 പന്തിൽ ഒമ്പത് ഫോറടക്കം സേവാ​ഗ് 38 റൺസെടുത്തു. ഇന്ത്യ 9 വിക്കറ്റിന് 260 റൺസെടുത്തു. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. 29 റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തു.

കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരാളി ശ്രീലങ്ക ആയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. മഹേള ജയവർദ്ധനയുടെ സെഞ്ചുറി മികവിൽ ശ്രീലങ്ക 6ന് 274 റൺസെടുത്തു. ലോകകിരീടത്തിലേക്ക് ഇന്ത്യ പാഡണിഞ്ഞ് ഇറങ്ങി. രണ്ടാം പന്തിൽ സേവാ​ഗിനെ മടക്കി ലസീത് മലിം​ഗ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 31ൽ എത്തിയപ്പോഴേയ്ക്കും സച്ചിനും പുറത്ത്. രക്ഷകനായി എത്തിയത് ​ഗൗതം ​ഗംഭീർ. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ​ഗംഭീർ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്‌ലി പുറത്തായപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണി കളത്തിലിറങ്ങി. 97 റൺസെടുത്ത് ​ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യ 4ന് 223 റൺസിൽ എത്തിയിരുന്നു. യുവരാജ് ക്രീസിലെത്തി. 49-ാം ഓവറിൽ നുവാൻ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തി ധോണിയുടെ ഹെലികോപ്ടർ ഷോട്ട്. ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.

സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ ലോകകപ്പിന് എത്തിയത്. നായകൻ ധോണി വാക്കുപാലിച്ചു. ​യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ അർഹിച്ച സെഞ്ചുറിക്ക് മൂന്ന് റൺസകലെ ​ഗംഭീർ പുറത്തായി. 21 വിക്കറ്റുകളുമായി സഹീർ ഖാൻ. ഓരോത്തരും അവരവരുടെ റോളുകൾ ഭം​ഗിയാക്കി. 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.