Connect with us

Gulf

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

on

മുംബൈ മെട്രോപൊളിറ്റൻ മേഖലയെ ആഗോള മൾട്ടി എയർപോർട്ട് നഗരമാക്കി മാറ്റാൻ 19,650 കോടി രൂപയുടെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ ‘നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ തയാറായിക്കഴിഞ്ഞു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. നിലവിലുള്ള ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിനുമാണ് പുതിയ വിമാനത്താവളം ഒരുങ്ങുന്നത്.

നാല് ടെര്‍മിനലുള്ള പദ്ധതിയുടെ ആദ്യ ടെര്‍മിനലാണ് ഇന്ന് തുറക്കുന്നത്. ഡിസംബറോടെ വിമാന സര്‍വീസ് തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെനിന്ന് യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുക. എൻ.എം.ഐ എന്നാണ് പുതിയ വിമാനത്താവളത്തിന്റെ കോഡ്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണ് വിമാനത്താവളത്തിനുള്ളത്. ​പ്രാരംഭ ഘട്ടത്തിൽ ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണ് തുറക്കുന്നത്.

ലഗേജ് ക്ലിയറന്‍സിനും സുരക്ഷാപരിശോധനയ്ക്കും അത്യാധുനികസംവിധാനങ്ങളുള്ള വിമാനത്താവളത്തിന് നിരവധി പ്രത്യേകതകളുണ്ട്.

1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വിമാനത്താവളം: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. പൂർണമായും ഡിജിറ്റലായാണ് യാത്രാ നടപടി​ക്രമങ്ങൾ. തടസ്സമില്ലാത്തതും പേപ്പർ രഹിതവുമായ പ്രവർത്തനത്തിന് ഓട്ടോമേറ്റഡ്, എ​.ഐ പ്രാപ്തമാക്കിയ ടെർമിനൽ സംവിധാനങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.

2. ഉൾക്കൊള്ളാവുന്ന ശേഷി: ആദ്യ ഘട്ടത്തിൽ ടെർമിനൽ ഒന്നിൽ പ്രതിവർഷം രണ്ടു കോടി യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയും. 2035ൽ നാലു ടെർമിനലുകളും തുറക്കുന്നതോടെ വർഷം ഒമ്പതു കോടി യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ പ്രതിവർഷം 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുനീക്കവും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3. മൾട്ടി-മോഡൽ കണക്റ്റിവിറ്റി: എക്സ്പ്രസ് വേ, മെട്രോ ലൈനുകൾ, സബർബൻ റെയിൽ, വാട്ടർ ടാക്സി സർവീസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായിരിക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.

4. സുസ്ഥിര ഹരിത വിമാനത്താവളം: സുസ്ഥിരതക്ക് ഊന്നൽ നൽകി നിർമിച്ച വിമാനത്താവളത്തിൽ 47 മെഗാവാട്ട് സൗരോർജ്ജ ഉൽപാദന ശേഷി, സുസ്ഥിര വ്യോമയാന ഇന്ധനത്തിനായി പ്രത്യേക സംഭരണം, ഇ.വി ബസ് സർവീസുകളുടെ ഉപയോഗം എന്നിവ ഉണ്ടായിരിക്കും.

5. യാത്രക്കാരുടെ ഒഴുക്ക്: കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ടെർമിനലിൽ 66 ചെക്ക്-ഇൻ കൗണ്ടറുകളും 22 സെൽഫ്-ബാഗേജ് ഡ്രോപ്പ് പോയിന്റുകളും ഉണ്ട്. ഭാവിയിലെ നാല് ടെർമിനലുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

6. സാമ്പത്തിക വളർച്ച പരിപോഷിപ്പിക്കും: വ്യോമയാനം, ലോജിസ്റ്റിക്സ്, ഐ.ടി, റിയൽ എസ്റ്റേറ്റ് മേഖലകളിലായി രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പുതിയ വ്യാവസായിക വികസനം സാധ്യമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

7. അഡ്വാൻസ്ഡ് ലാൻഡിങ് സിസ്റ്റം: റൺവേയിൽ കാറ്റഗറി 2 ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇത് സുരക്ഷിതമായ ലാൻഡിങ് സാധ്യമാക്കുന്നതോടൊപ്പം എല്ലാ കാലാവസ്ഥയിലും സുഗമമായി പ്രവർത്തിക്കാനും സഹായിക്കും.

8. കാർഗോ, എം.ആർ.ഒ ഹബ്: യാത്രയ്‌ക്കപ്പുറം പ്രധാന കാർഗോ ഹബായി കൂടി മാറാൻ ഒരുങ്ങുകയാണ് നവി മുംബൈ. പ്രതിവർഷം 3.25 ദശലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എം‌.ആർ‌.ഒ) സൗകര്യമാക്കി മാറ്റാനും പദ്ധതിയിട്ടിട്ടുണ്ട്.

9. വാണിജ്യ പ്രവർത്തനങ്ങൾ: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ 2025 ഡിസംബറിൽ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ആരംഭിക്കും. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ പ്രധാന ആഭ്യന്തര വിമാനക്കമ്പനികൾ സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

10.വിശാലമായ സൗകര്യങ്ങൾ: 1,160 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ തുടക്കത്തിൽ ഒരു റൺവേയും ടെർമിനലുമായി പ്രവർത്തനം തുടങ്ങുമ്പോൾ തന്നെ ​പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെത്തും. നാലു ടെർമിനലുകളും രണ്ടു റൺവേകളുമായി പൂർണ സജ്ജമാകുമ്പോൾ, വർഷം 155 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.