Connect with us

Gulf

പരിശീലന കാലത്ത് ജോലി മാറിയാൽ സ്പോൺസറെ അറിയിക്കണം: യുഎഇ

Published

on

യുഎഇ: തൊഴിൽ പരിശീലനകാലത്ത് ജോലി മാറുന്നവർ നിലവിലുള്ള സ്പോൺസറെ രേഖാമൂലം അറിയിക്കണമെന്ന് യുഎഇ. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. തൊഴിൽ മാറുന്നത് സ്പോൺസറെ രേഖാമൂലം ഒരുമാസം മുമ്പ് തന്നെ അറിയിക്കണം. യുഎഇയിൽ തൊഴിലാളികളുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്നാണ് നിയമം. ഒരു സ്പോൺസറിന് കീഴിൽ ഒരു തവണ മാത്രമാണ് തൊഴിൽ പരിശീലന കാലം അനുവദിക്കുകയുള്ളു.

തൊഴിലുടമക്ക് തൊഴിലാളിയുടെ സേവനം ബോധ്യപ്പെട്ടാൽ ഈ കാലം വിജയകരമായി പൂർത്തിയാക്കിയാൽ പ്രബേഷനും സേവന കാലമായി കണക്കാക്കും. പ്രബേഷൻ കാലയളവിൽ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ തൊഴിലാളിയെ ജോലിക്ക് നിയമിക്കാതെ പിരിച്ചുവിടാം. ഈ കാര്യം ജീവനക്കാരെ അറിയിക്കണം. വിസ റദ്ദാക്കുന്നതിന് മുമ്പ് തന്നെ വിവരം ജീവനക്കാരനെ അറിയിക്കണം. 14 ദിവസം മുൻപ് ആയിരിക്കണം ഇക്കാര്യം ജീവനക്കാരെ അറിയിക്കേണ്ടത്. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

പരിശീലന കാലത്തിനിടെ തൊഴിൽ മാറുന്നവർ ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. തൊഴിലാളി തൊഴിൽ മാറുമ്പോൾ സ്പോൺസർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പുതിയ തൊഴിലുടമയെക്കൊണ്ട് നികത്തണം. ഒരു വിദേശിയ പുതിയ തൊഴിൽ വിസയിൽ കൊണ്ടുവരുമ്പോൾ അതിനു വരുന്ന ചെലവുകൾ വഹിക്കണം. നിയമനത്തോട് അനുബന്ധിച്ചുള്ള മറ്റു ചെലവുകളും വഹിക്കേണ്ടി വരും. തൊഴിലിൽ തുടരാൻ അല്ല തീരുമാനം എങ്കിൽ തൊഴിൽ കരാർ റദ്ദാക്കുന്നതിന്റെ 14 ദിവസം മുൻപ് തൊഴിൽ ഉടമയെ തൊഴിലാളി ഇക്കാര്യം അറിയിക്കണം. മന്ത്രാലയധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിൽ പരിശീലന കാലത്തുള്ള ജോലി മാറ്റം വ്യവസ്ഥകളോടെ ആയിരിക്കും. ഇപ്പോഴുള്ള സ്പോൺസർ അറിയാതെ പുതിയ തൊഴിൽ നേടാൻ സാധിക്കില്ല. വ്യവസ്ഥകൾ പാലിക്കാനാകാതെ തൊഴിൽ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ നഷ്ട പരിഹാരം നൽകേണ്ടി വരും. ഇപ്പോഴുള്ള സ്പോൺസർ അറിയിക്കാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല.

റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ച ഗാർഹിക തൊഴിലാളികൾ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അവരെ നാട്ടിലേക്ക് പറഞ്ഞു വിടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് റിക്രൂട്ടിങ് ഏജൻസികൾ ആയിരിക്കും. ഗാർഹിക തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള മടക്ക ചെലവുകൾ എല്ലാം വഹിക്കേണ്ടത് ഏജൻസികൾ തന്നെയായിരിക്കും. സ്വന്തം നാട്ടിലേക്ക് ഇവർ പോകുന്നത് വരെ ഇവർക്ക് താമസിക്കുന്നതിനുള്ള സ്ഥലം റിക്രൂട്ടിങ് സ്ഥാപനങ്ങൾ നൽകിയിരിക്കണം. ഇനി പ്രബേഷൻ പൂർത്തിയാക്കിയ ഉടൻ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ ജീവനക്കാർ തന്നെ മടക്കയാത്ര ചെലവ് വഹിക്കേണ്ടി വരും. കൂടാതെ തൊഴിൽ പരമായി എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടി ചെലവായ പണം തിരികെ നൽകണം. ഗാർഹിക തൊഴിലാളിക്ക് തിരിച്ച് പോകൻ കെെവശം പണം ഇല്ലെങ്കിൽ ചെലവ് വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്പോൺസർ തന്നെ മുന്നോട്ടു വരണം ആവശ്യമായ നടപടികൾ സ്വീകരിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യുവാവിനെതിരെ യുവതി കോടതിയെ സമീപിക്കുകയും 51,000 ദിര്‍ഹം നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്. അതേസമയം, യുവതിയാണ് തന്‍റെ കക്ഷിയെ ആദ്യം വാട്‌സ്ആപ്പിലൂടെ അവഹേളിച്ചതെന്നും യുവതിയുടെ പ്രകോപന സന്ദേശത്തിന് മറുപടി അയക്കുക മാത്രമാണ് ചെയ്തതെന്നും യുവാവിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, രേഖകള്‍ പരിശോധിച്ച കോടതി യുവാവാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. യുവതിയുടെ അന്തസിനും മാന്യതക്കും കോട്ടംതട്ടുന്ന രീതിയുള്ള സന്ദേശങ്ങളാണ് പ്രതി അയച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.