Connect with us

Gulf

ഇന്ത്യയില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ ഗള്‍ഫിലെത്താം. സമുദ്രാന്തര്‍ പാതയെന്ന ആശയം പരിഗണനയില്‍

Published

on

ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം അതിവിദൂരമല്ല. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സമുദ്രാന്തര്‍ പാതയൊരുക്കുന്നത് സജീവ പരിഗണനയിലാണ്.

അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ സര്‍വീസ് എന്ന ആശയം അത്ര പുതിയതല്ല. കഴിഞ്ഞ ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഹുഗ്ലി നദിയിലെ അഞ്ച് കിലോ മീറ്റര്‍ തുരങ്കത്തിലൂടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ആയിരിക്കും ഇത്. കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കാന്‍ ചൈനയും ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസാണ് ചൈന ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്ന് കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കിയാല്‍ അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഗള്‍ഫില്‍ എത്തിച്ചേരാനാവും. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് അറബിക്കടലിനു അടിയിലൂടെ സഞ്ചരിക്കേണ്ട ദൂരം 1826 കിലോമീറ്ററാണ്. ഈ ദൂരം ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാവും. അതിവേഗ പാതയിലൂടെ മണിക്കൂറില്‍ 600 മുതല്‍ 1000 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ചാല്‍ റെക്കോഡ് സമയത്തിനുള്ളില്‍ ജിസിസി-ഇന്ത്യ യാത്ര സാധ്യമാവും.

യുഎഇയാണ് ഇന്ത്യയിലേക്ക് 2,000 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍വാട്ടര്‍ റെയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ആദ്യമായി രംഗത്തെത്തിയിരുന്നത്. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ പദ്ധതിയെ കുറിച്ച് ഗൗരവമായ ആലോചനകള്‍ നടന്നു. സമുദ്രത്തിന് അടിയിലൂടെ തുരങ്കപാതയുണ്ടാക്കി അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.

ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം എത്തിക്കുന്നതിനും ഈ തുരങ്കത്തിലെ പൈപ്പ് ലൈനുകളിലൂടെ സാധിക്കും. ചരക്ക് നീക്കത്തിനുള്ള തീവണ്ടിപ്പാതയും
ജലവിതരണത്തിനുള്ള പൈപ് ലൈനുകളും സ്ഥാപിക്കാനാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര രംഗത്ത് വലിയ വിപ്ലവമായിരിക്കും ഇത്. പദ്ധതി സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും സാധ്യതാപഠനം നടത്തുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ സംസാരിക്കവെ യുഎഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

ചരക്ക് കൈമാറ്റത്തിന് ഈ പാത വളരെയധികം സഹായിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും. ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. 2,000 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയില്‍ എണ്ണ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ കൈമാറ്റം എളുപ്പമാവും. ചെലവും കുറയും. തുരങ്കപാതയില്‍ ചരക്ക് നീക്കത്തിനായി പ്രത്യേക തീവണ്ടിപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട് എന്നതിനാല്‍ യാത്രാ തീവണ്ടികളുടെ വേഗത്തെ ഇത് ബാധിക്കില്ല. നര്‍മ്മദാ നദിയില്‍ നിന്ന് ശുദ്ധജലം പൈപ്പ് ലൈനുകള്‍ വഴി ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കും ഈ പാത പ്രയോജനപ്പെടുത്താനാവും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും നാണ്യവിളകളും കയറ്റിഅയക്കുന്നതും സുഗമമാവും.

ഇന്ത്യക്ക് യുഎഇയുമായി റെയില്‍ കണക്റ്റിവിറ്റി ഉണ്ടായാല്‍ ഇത് ഉപയോഗിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചരക്ക് കൈമാറ്റം നടത്താനും സാധിക്കും. കയറ്റുമതി ഇറക്കുമതി വ്യാപാരങ്ങളും മെച്ചപ്പെടും. കടലിന് വളരെ അടിയിലൂടെ സ്ഥാപിക്കുന്ന തുരങ്കം കപ്പല്‍ ഗതാഗതത്തെ ബാധിക്കില്ല. നിലവിലുള്ള ചരക്ക് കപ്പല്‍ ഗതാഗത മാര്‍ഗങ്ങളെ കാര്യമായി ഇത് ബാധിക്കാനും ഇടയില്ലെന്നാണ് വിലയിരുത്തല്‍. തീവണ്ടിപ്പാതയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ വലിയ കപ്പലുകള്‍ക്ക് സാധിക്കുമെന്നതിനാലാണിത്. വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതായിരിക്കും തുരങ്കപാതയുടെ പ്രത്യേകത.

ഹൈ സ്പീഡ് അണ്ടര്‍ സീ റെയില്‍ എന്ന ആശയം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായിലെത്തുന്ന ആളുകളെ ഇന്ത്യയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ തുരങ്കപാതയ്ക്ക് കഴിയും. യുഎഇയിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ യാത്രാമാര്‍ഗങ്ങളും കൂടുതല്‍ ആയാസരഹിതവും ചെലവുകുറഞ്ഞതുമാവും. എന്നാല്‍ ഈ ബൃഹത് പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കോടികളുടെ മുതല്‍മുടക്ക് ആവശ്യമാണ്.

ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപകരില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് യുഎഇ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3.35 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ യുഎഇ നടത്തിയത്. ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ കൂടി വന്നതോടെ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചു. ഈ സാഹചര്യങ്ങളെല്ലാം സമുദ്രാന്തര്‍ റെയില്‍പാതയുടെ സാധ്യതയും പ്രധാന്യവും വ്യക്തമാക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.