Connect with us

Gulf

ഇന്ത്യയില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ ഗള്‍ഫിലെത്താം. സമുദ്രാന്തര്‍ പാതയെന്ന ആശയം പരിഗണനയില്‍

Published

on

ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം അതിവിദൂരമല്ല. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സമുദ്രാന്തര്‍ പാതയൊരുക്കുന്നത് സജീവ പരിഗണനയിലാണ്.

അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ സര്‍വീസ് എന്ന ആശയം അത്ര പുതിയതല്ല. കഴിഞ്ഞ ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഹുഗ്ലി നദിയിലെ അഞ്ച് കിലോ മീറ്റര്‍ തുരങ്കത്തിലൂടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ആയിരിക്കും ഇത്. കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കാന്‍ ചൈനയും ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസാണ് ചൈന ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്ന് കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കിയാല്‍ അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഗള്‍ഫില്‍ എത്തിച്ചേരാനാവും. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് അറബിക്കടലിനു അടിയിലൂടെ സഞ്ചരിക്കേണ്ട ദൂരം 1826 കിലോമീറ്ററാണ്. ഈ ദൂരം ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാവും. അതിവേഗ പാതയിലൂടെ മണിക്കൂറില്‍ 600 മുതല്‍ 1000 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ചാല്‍ റെക്കോഡ് സമയത്തിനുള്ളില്‍ ജിസിസി-ഇന്ത്യ യാത്ര സാധ്യമാവും.

യുഎഇയാണ് ഇന്ത്യയിലേക്ക് 2,000 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍വാട്ടര്‍ റെയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ആദ്യമായി രംഗത്തെത്തിയിരുന്നത്. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ പദ്ധതിയെ കുറിച്ച് ഗൗരവമായ ആലോചനകള്‍ നടന്നു. സമുദ്രത്തിന് അടിയിലൂടെ തുരങ്കപാതയുണ്ടാക്കി അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.

ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം എത്തിക്കുന്നതിനും ഈ തുരങ്കത്തിലെ പൈപ്പ് ലൈനുകളിലൂടെ സാധിക്കും. ചരക്ക് നീക്കത്തിനുള്ള തീവണ്ടിപ്പാതയും
ജലവിതരണത്തിനുള്ള പൈപ് ലൈനുകളും സ്ഥാപിക്കാനാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര രംഗത്ത് വലിയ വിപ്ലവമായിരിക്കും ഇത്. പദ്ധതി സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും സാധ്യതാപഠനം നടത്തുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ സംസാരിക്കവെ യുഎഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

ചരക്ക് കൈമാറ്റത്തിന് ഈ പാത വളരെയധികം സഹായിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും. ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. 2,000 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയില്‍ എണ്ണ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ കൈമാറ്റം എളുപ്പമാവും. ചെലവും കുറയും. തുരങ്കപാതയില്‍ ചരക്ക് നീക്കത്തിനായി പ്രത്യേക തീവണ്ടിപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട് എന്നതിനാല്‍ യാത്രാ തീവണ്ടികളുടെ വേഗത്തെ ഇത് ബാധിക്കില്ല. നര്‍മ്മദാ നദിയില്‍ നിന്ന് ശുദ്ധജലം പൈപ്പ് ലൈനുകള്‍ വഴി ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കും ഈ പാത പ്രയോജനപ്പെടുത്താനാവും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും നാണ്യവിളകളും കയറ്റിഅയക്കുന്നതും സുഗമമാവും.

ഇന്ത്യക്ക് യുഎഇയുമായി റെയില്‍ കണക്റ്റിവിറ്റി ഉണ്ടായാല്‍ ഇത് ഉപയോഗിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചരക്ക് കൈമാറ്റം നടത്താനും സാധിക്കും. കയറ്റുമതി ഇറക്കുമതി വ്യാപാരങ്ങളും മെച്ചപ്പെടും. കടലിന് വളരെ അടിയിലൂടെ സ്ഥാപിക്കുന്ന തുരങ്കം കപ്പല്‍ ഗതാഗതത്തെ ബാധിക്കില്ല. നിലവിലുള്ള ചരക്ക് കപ്പല്‍ ഗതാഗത മാര്‍ഗങ്ങളെ കാര്യമായി ഇത് ബാധിക്കാനും ഇടയില്ലെന്നാണ് വിലയിരുത്തല്‍. തീവണ്ടിപ്പാതയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ വലിയ കപ്പലുകള്‍ക്ക് സാധിക്കുമെന്നതിനാലാണിത്. വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതായിരിക്കും തുരങ്കപാതയുടെ പ്രത്യേകത.

ഹൈ സ്പീഡ് അണ്ടര്‍ സീ റെയില്‍ എന്ന ആശയം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായിലെത്തുന്ന ആളുകളെ ഇന്ത്യയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ തുരങ്കപാതയ്ക്ക് കഴിയും. യുഎഇയിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ യാത്രാമാര്‍ഗങ്ങളും കൂടുതല്‍ ആയാസരഹിതവും ചെലവുകുറഞ്ഞതുമാവും. എന്നാല്‍ ഈ ബൃഹത് പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കോടികളുടെ മുതല്‍മുടക്ക് ആവശ്യമാണ്.

ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപകരില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് യുഎഇ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3.35 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ യുഎഇ നടത്തിയത്. ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ കൂടി വന്നതോടെ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചു. ഈ സാഹചര്യങ്ങളെല്ലാം സമുദ്രാന്തര്‍ റെയില്‍പാതയുടെ സാധ്യതയും പ്രധാന്യവും വ്യക്തമാക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.