Gulf
ഓണത്തിന് ഉത്സവ ചൈതന്യം പകർന്ന് വിസ്മയിപ്പിക്കുന്ന കളക് ഷനുമായി തനിഷ്ക്
ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് എക്സ്ക്ലൂസീവ് ഒാണം കളക് ഷൻസ് പുറത്തിറക്കി. കേരളത്തിൻ്റെ പ്രിയപ്പെട്ട ഉത്സവത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉൾക്കൊണ്ട് അതിസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന ഇൗ ശേഖരം പ്രത്യേക ഒാഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രമാണ് ഉത്സവകാലത്ത് ലഭ്യമാകുക. വള്ളംകളി, മോഹിനിയാട്ടം, ഹൗസ്ബോട്ടുകൾ, ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകൾ തുടങ്ങിയവയാൽ ഓണക്കാലത്ത് സജീവമാകുന്ന പരമ്പരാഗത കാഴ്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇൗ ശേഖരം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഓരോ വിഭാഗവും കുറ്റമറ്റ കരകൗശലത്തോടെ ഏറെ സൂക്ഷ്മമായിതയ്യാറാക്കിയ നൂതന ഉൽപന്നങ്ങളോടുള്ള തനിഷ്ക്കിൻ്റെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്.

തനിഷ്കിൻ്റെ ഒാണം എക്സ്ക്ലൂസീവ് ശേഖരം കേരളത്തിൻ്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണെന്ന് ടൈറ്റാൻ ഇൻ്റർനാഷനൽ സിഇഒ ശ്രീ. കുരുവിള മാർകോസ് പറഞ്ഞു. വളരെ സൂക്ഷ്മതയോടെ നിർമിച്ച ഇൗ ശേഖരത്തിലെ ഒാരോ ഡിസൈനിനും ഒാണത്തിൻ്റെ സത്തയെക്കുറിച്ചുള്ള തനതായ കഥകൾ പറയാനുണ്ട്. കേരളത്തിൻ്റെ പരമ്പരാഗത കലാവൈഭവത്തിനും ഉത്സവചൈതന്യത്തിനും തനിഷ്കിൻ്റെ ആദരവാണ് ഇൗ വ്യത്യസ്ത ആഭരണ ശേഖരം. വിപണിയിൽ വേറിട്ടുനിൽക്കുന്ന ആകർഷകമായ ഡിസൈനുകളുടെ ഒരു ശ്രേണിയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇത് വെറും ജ്വല്ലറി മാത്രമല്ല; ഇത് പാരമ്പര്യം, സംസ്കാരം, കരകൗശലം എന്നിവയുടെ ആഘോഷമാണ്. യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഓണം ശേഖരം. ഉയർന്ന നിലവാരമുള്ള കരകൗശലത്തോടുകൂടിയ ഇന്ത്യൻ പാരമ്പര്യങ്ങളെ ബഹുമാനിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഓണത്തിൻ്റെ സാംസ്കാരിക പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഞങ്ങളുടെ ഉൽപന്ന ശ്രേണി വർധിപ്പിക്കുക മാത്രമല്ല, ഈ സുപ്രധാന വിപണിയിൽ ഞങ്ങളുടെ ബ്രാൻഡിൻ്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ശ്രീ. കുരുവിള മാർകോസ് കൂട്ടിച്ചേർത്തു.
ഓണം ശേഖരത്തിൻ്റെ പ്രധാന ഹൈലൈറ്റുകൾ:
1. മോഹിനിയാട്ടം ഹരം: കേരളത്തിലെ പരമ്പരാഗത നൃത്തരൂപമായ മോഹിനിയാട്ടം മനോഹരമായ ചലനങ്ങൾക്കും വികാരനിർഭരമായ ഭാവപ്രകടനങ്ങൾക്കും ഖ്യാതി കേട്ടതാണ്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഹരം. പദ്മമുദ്ര പ്രദർശിപ്പിച്ച് നർത്തകി താമരപ്പൂവിൻ്റെ പ്രതീകമായി കേന്ദ്ര സ്റ്റേജിൽ എത്തുന്നു. ഒാണാഘോഷ വേളയിൽ ഇതൊരു ഊഞ്ഞാലാട്ടം പോലെ കണ്ട് ഹരമിൻ്റെ ശൃംഖല പ്രദർശിപ്പിക്കുന്നു.
2–താമര വള: പരിശുദ്ധി, സമൃദ്ധി, ആത്മീയ വികാസം എന്നിവയെ പ്രതീകവത്കരിക്കുന്ന ഈ 22 കാരറ്റ് സ്വർണക്കടയിൽ കൈകൊണ്ട് വരച്ച താമരപ്പൂ പാറ്റേൺ ഉണ്ട്. പരമ്പരാഗത കലയുടെയും ചാരുതയാർന്ന കരകൗശലത്തിൻ്റെയും മിശ്രിതമാണ് വളയുടെ രൂപകൽപന. അതുല്യമായ കരകൗശല ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച സമ്മാനമായി മാറുന്നു.
3. സൺറേസ് ഗോൾഡ് കട: പരിശുദ്ധി, സൗന്ദര്യം, ദൈവികമായ പൂർണത എന്നിവയെ പ്രതിനിധീകരിക്കുന്ന സങ്കീർണമായ താമര ദളങ്ങൾ ഈ അതിശയകരമായ സ്വർണക്കടയുടെ മനോഹാരിത പ്രദർശിപ്പിക്കുന്നു. ഇതളുകൾ പ്രഭചൊരിയുന്ന മാണിക്യ മുത്തുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവയ്ക്ക് ഉത്സവവർണത്തിൻ്റെ സ്പർശം നൽകിയിട്ടുണ്ട്. ചിന്താപൂർവ്വം തിരഞ്ഞെടുത്ത ഒരു ആഭരണം മാത്രമല്ല, പാരമ്പര്യത്തിൻ്റെയും കലയുടെയും ആഘോഷം കൂടിയാണിത്.
4. പാലക്ക ലീഫ് പെൻഡൻ്റ്: കേരളത്തിൻ്റെ ഇലപ്പച്ചയും കാലാതീതമായ ചാരുതയും ഉൾക്കൊള്ളുന്ന ഒരു പാലക്ക ഇലയുടെ ഭംഗിപകരുന്നതാണ് ഈ വിശിഷ്ടമായ 22 കാരറ്റ് സ്വർണ പെൻഡൻ്റ് . ഇതിൻ്റെ രൂപകൽപന പ്ലെയിൻ സ്വർണത്തിൻ്റെയും പച്ച നിറത്തിലുള്ള ഗ്ലാസ് കല്ലിൻ്റെയും സമന്വയമാണ്. ഇത് ആധുനികവും പരമ്പരാഗതവുമായ വസ്ത്രങ്ങൾ ധരിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിത്തീരുന്നു.
ഓണത്തിന് പ്രത്യേക ഓഫറുകൾ:
ഓണം പ്രമാണിച്ച് തനിഷ്ക് ഉപയോക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങൾക്കും പണിക്കൂലിയിലും 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് എവിടെനിന്നും സൗകര്യപ്രദമായി ഷോപ്പിങ് നടത്താമെന്ന് ഉറപ്പ് നൽകുന്നു.
ലഭ്യത:
2024 ഓഗസ്റ്റ് 21 മുതൽ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഓണം കളക്ഷൻ ലഭ്യമാകും. ഈ ഡിസൈനുകളുടെ പ്രത്യേകത കണക്കിലെടുത്ത് ഉപയോക്താക്കളെ ആദ്യം തന്നെ മുഴുവൻ ശേഖരവും സന്ദർശിക്കാൻ ക്ഷണിക്കുന്നു.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റ്സ് (ജിഐഐ) ഹോട്ട്പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന് 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്ദിര് കല്പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
