Top News
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
ഡൽഹി: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കും. ഈ നഗരങ്ങളിലേക്ക് എയർ ഇന്ത്യ പറന്നു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾ മാത്രമല്ല ഉണ്ടായിരിക്കുക. ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളിലേക്കും എയർ ഇന്ത്യ പറക്കും.
എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുള്ള ബോയിങ് 777- 300 ER, എയർബസ്സിന്റെ A 350 എയർക്രാഫ്റ്റുകൾ എന്നിവയെല്ലാം എത്തും. പുതിയ സമ്മർ ഷെഡ്യുൾ റൂട്ടുകളുടെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും. വരുന്ന വിമാനങ്ങൾ എല്ലാം ഡൽയിൽ നിന്നാകും യാത്ര തുടങ്ങുന്നത്. കൂടാതെ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്കും ഇവിടെ നിന്നും കണക്ഷൻ വിമാനങ്ങൾ ഉണ്ടായിരിക്കും. മറ്റു സ്ഥലങ്ങളെക്കാളും ഡൽഹിയിൽ നിന്നും യാത്ര തുടങ്ങാൻ ആണ് ഏറ്റവും സുഖം അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഡൽഹിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ സർവീസ് നടത്തി നിർത്തിയ റൂട്ടുകളിൽ ആണ് എയർ ഇന്ത്യ ഇപ്പോൾ സർവീസ് തുടങ്ങുന്നത്. റോമിലേക്ക് 2021 വരെയും, സൂറിക്കിലേക്ക് 2004 വരെയും എയർ ഇന്ത്യ കൃത്യമായി സർവീസ് നടത്തിയിരുന്നു. പിന്നീട് ഈ സർവീസുകൾ എല്ലാം എയർ ഇന്ത്യ നിർത്തി. പിന്നീട് ഇപ്പോൾ ആണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റവർക്ക് വിപുലീകരണങ്ങളുടെ ഭാഗമാണ് പുതിയ സർവീസുകൾക്ക് തുടക്കം എന്നാണ് സൂചന. വിമാനങ്ങളുടെ കുറവ് മൂലം തന്നെ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതൽ ആണ്. പുതിയ സർവീസുകൾ എയർ ഇന്ത്യ നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകും എന്നാണ് പ്രതീക്ഷ.
ബെംഗളൂരു – സാൻഫ്രാൻസിസ്കോ, മുംബായ് – സാൻഫ്രാൻസിസ്കോ തുടങ്ങിയ ദെെർഘ്യമേറിയ പറക്കലിന് പിന്നാലെയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഡാലസിലേക്കുള്ള എയർ ഇന്ത്യയുടെ പുതിയ സർവീസ് വലിയ മാറ്റം യാത്രയിൽ ഉണ്ടാക്കും. നിലവിൽ യൂറോപ്പിൽ ആംസ്റ്റർഡാം, ബെർമിങ്‌ഹാം, കോപ്പൻഹാഗൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, മിലാൻ, പാരീസ്, വിയന്ന എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.
Top News
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ; ഉദ്ഘാടന മത്സരം ജൂൺ ഒന്നിന്
ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. ഗ്രൂപ്പ് എ യിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം അയർലൻഡ്, കാനഡ, അമേരിക്ക ടീമുകളുമുണ്ട്. ജൂൺ ഒമ്പതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ന്യൂയോർക്ക് വേദിയാകും. ജൂൺ ഒന്നിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരം കാനഡയും അമേരിക്കയും തമ്മിലാണ്.
ജൂൺ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂയോർക്കിൽ നടക്കുന്ന പോരാട്ടത്തിൽ അയർലൻഡ് എതിരാളികളാകും. ജൂൺ 12ന് ന്യൂയോർക്കിൽ വെച്ച് ഇന്ത്യ അമേരിക്കയെ നേരിടും. ജൂൺ 15ന് കാനഡയ്ക്കെതിരായ മത്സരത്തിന് ഫ്ലോറിഡ വേദിയാകും.
ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ സ്ഥാനം. ഓസ്ട്രേലിയ, സ്കോട്ലാൻഡ്, നമീബിയ, ഒമാൻ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ഒപ്പമുണ്ട്. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാനെയും പാപ്പുവ ന്യൂ ഗുനിയയെയും ഉഗാണ്ടയെയും നേരിടും. ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലാൻഡ്സ്, നേപ്പാൾ എന്നീ ടീമുകളുണ്ട്.
India
ഹരിയാനയിൽ കലാപം: കടകൾ തല്ലിത്തകർത്തു, തീവെപ്പും സംഘർഷവും തുടരുന്നു
ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ ഇന്നും വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുനൂറോളം വരുന്ന ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. മാംസം വിൽക്കുന്ന കടകളും ഭക്ഷണശാലകളും നശിപ്പിക്കുകയും തീവെക്കുകയും ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 70ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഘർഷം തുടരുന്നതിനാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നൂഹിലടക്കം പോലീസ് സുരക്ഷ ശക്തമാക്കി. നൂഹിലും ഗുരുഗ്രാമിലും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വീടുകൾകൾക്കും കടകൾക്കും തീയിട്ടു.
നുഹിൽ ഇന്നലെ നടന്ന ഒരു മതപരമായ ഘോഷയാത്രയിലേക്ക് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. വൈകിട്ടോടെ വിവിധ ഭാഗങ്ങളിൽ സംഘർഷവും ഏറ്റുമുട്ടലും ആരംഭിച്ചു. ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിക്ക് നേരെ ആക്രമം ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം ഉപയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
പ്രതിഷേധകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘർഷം തുടരുന്നതിനാൽ ഗുരുഗ്രാമിലെ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടന്നു. പരീക്ഷകൾ മാറ്റിവച്ചു. ഗുഡ്ഗാവിലെ സോഹ്ന സബ് ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
India
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി
ലഖ്നൗ: 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിനുള്ള റിലീസിങ് ഓർഡർ ലഖ്നൗ ജില്ലാ കോടതി ജയിൽ അധികൃതർക്ക് ഇന്നലെ അയച്ചിരുന്നു. മോചനത്തിനുള്ള മറ്റുനടപടികളും പൂർത്തിയായതോടെയാണ് അദ്ദേഹം രാവിലെ പുറത്തിറങ്ങിയത്. നീതി പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
‘നീതി പൂർണ്ണമായും ലഭിച്ചിട്ടില്ല. കൂടെയുള്ള പലരും കള്ളക്കേസിൽ ജയിലിലാണല്ലോ. ഞാൻ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നത്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ആരോപണങ്ങളോട് എന്ത് മറുപടി പറയാനാണ്, ഒന്നുമില്ല. പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടുമാണ് നന്ദി പറയാനുള്ളത്.’ സിദ്ദിഖ് കാപ്പൻ പറഞ്ഞു.
ലഖ്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്കാണ് പോവുക. ആറാഴ്ച ഡൽഹിയിലായിരിക്കും സിദ്ദിഖ് കാപ്പൻ കഴിയുക. അതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക. ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 27 മാസം പൂർത്തിയാകുമ്പോഴാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
-
News Clips3 years ago
കോസ്മോസ് സ്പോർട്ട്സിന്റെ പുതിയ സംരംഭം ബീഫർബിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
