Bahrain
national day holidays bahrain: ദേശീയദിനം; രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ആണ് ഡിസംബർ 18ന് അവധി നൽകുമെന്ന് സർക്കുലറിൽ പറയുന്നുണ്ട്.
അതേസമയം, ബഹ്‌റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾചറൽ സൊസൈറ്റി വിവധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 16ന് അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളമുള്ള ബഹ്‌റൈൻ പതാക വഹിച്ചുള്ള വ്യത്യസ്തമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അദാരി പാർക്ക് ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ഇവന്റിൽ ബഹ്റൈൻ ഭരണാധികാരി പങ്കെടുക്കാൻ വേണ്ടിയെത്തുമെന്ന് ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ അറിയിച്ചു. 2023 സെപ്റ്റംബറിൽ എസ്‌എൻസിഎസ് സംഘടിപ്പിച്ച ട്രിബ്യൂട്ട് ടു ബഹ്‌റൈൻ പരിപാടിയുടെ തുടർച്ചയായാണ് വിപുലമായ ദേശീയദിന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ സർക്കാറിനും ജനങ്ങൾക്കുമുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും പ്രകടനമായാണ് ഒരു കിലോമീറ്റർ നീളമുള്ള ബഹ്‌റൈൻ പതാക കൈമാറുന്നത്. ബഹ്‌റൈൻ സമൂഹത്തെ പ്രതിനിധീകരിച്ചുള്ള ഏകത്വത്തിന്റെ ആഘോഷംകൂടിയാണ് ദേശീയദിനാഘോഷം. 1000ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തും. 16നു വൈകിട്ട് മൂന്നിന് ആരംഭിച്ച് അഞ്ചിന് ആഘോഷങ്ങൾ അവസാനിക്കും.
പൗരന്മാരുടെയും പ്രവാസികളുടെയും പങ്കാളിത്വം പരിപാടിയിൽ ഉറപ്പിക്കാൻ വേണ്ടിയാണ് വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ജനറൽ സെക്രട്ടറി വിആർ സജീവൻ, എസ്എൻസിഎസ് ചെയർമാൻ സുനീഷ് സുശീലൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കെകെ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് സുനീഷ് സുശീലൻ, ചെയർമാൻ: 3667 4139, വി.ആർ. സജീവൻ, ജനറൽ സെക്രട്ടറി: 3982 4914, കെ.കെ. പ്രശാന്ത്, ജനറൽ കൺവീനർ: 3940 2118 എന്നിവരുമായി ബന്ധപ്പെടാം.
Bahrain
ഖത്തര്‍- ബഹ്‌റൈന്‍ ‘സൗഹൃദ പാലം’ ചര്‍ച്ചകള്‍ വീണ്ടും സജീവം; യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും
ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.
ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യങ്ങളാണെങ്കിലും ഖത്തറിന് ബഹ്റൈനിലേക്ക് നേരിട്ട് കര അതിര്‍ത്തി ഇല്ല. അതുകൊണ്ടു തന്നെ ഖത്തറില്‍ നിന്ന് ഒരാള്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഖത്തര്‍ അതിര്‍ത്തിയായ അബൂസംറ ക്രോസിംഗ് വഴി റോഡ് മാര്‍ഗം ആദ്യം സൗദി അറേബ്യയിലേക്ക് പ്രവേശിക്കണം. അതിനുശേഷം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേയിലൂടെ വേണം ബഹ്റൈനില്‍ എത്തിച്ചേരാന്‍. ഇതിന് ഏകദേശം അഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും.
എന്നാല്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ 34 കിലോമീറ്റര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് വെറും 30 മിനുട്ടായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും. അതോടൊപ്പം ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിക്ഷേപകരുടെ താല്‍പര്യവും വലിയ തോതില്‍ വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവഴി ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ മൊത്തത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ഇത് ഉപകരിക്കും.
2006ലായിരുന്നു ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യമായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണ ധാരണയും ഉണ്ടാക്കിയിരുന്നു. 2008ല്‍ പാലം നിര്‍മാണം വേഗത്തിലും സുഗമമായും നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ബഹ്‌റൈന്‍- ഖത്തര്‍ ബ്രിഡ്ജ് ഫൗണ്ടേഷന് രൂപം നല്‍കുകയും ചെയ്തിരുന്നു. അതിനു പുറമെ, നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിനായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യവും രൂപീകരിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ വിന്‍സി, ജര്‍മന്‍ കമ്പനിയായ ഹോട്ടീഫ്, ഗ്രീക്ക് കമ്പനിയായ യുനൈറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതായിരുന്നു കണ്‍സോര്‍ഷ്യം.
2008ല്‍ പാലം നിര്‍മാണത്തിന് 230 കോടി ഡോളറാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടസ്സപ്പെടുകയായിരുന്നു. നിലവില്‍ ചുരുങ്ങിയത് 307 കോടി ഡോളര്‍ ചെലവാണ് കണക്കാക്കപ്പെടുന്നത്. പാലം നിര്‍മിക്കപ്പെടുന്നതോടെ പ്രതിദിനം 4000 വാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം അത് 5000 ആയും 2050ഓടെ വാഹനങ്ങളുടെ എണ്ണം 12,000ഉം ആയി ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു.
Bahrain
ബഹ്‌റൈന്‍ നിശാക്ലബ്ബില്‍ രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മില്‍ അടിപിടി; ചെറുവിരല്‍ കടിച്ചു തുപ്പി
മനാമ: ബഹ്‌റൈനിലെ നിശാക്ലബ്ബില്‍ വച്ച് രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മറ്റൊരാളുടെ ചെറുവിരല്‍ കടിച്ചുമുറിച്ചതായി കേസ്. രണ്ട് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.
എന്നാല്‍ ആരോപണം നിഷേധിച്ച യുവതി, ഇരുവരും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയാണെന്നും എന്നാല്‍ കൈവരില്‍ കടിച്ചു മുറിച്ചിട്ടില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെയുണ്ടായ സംഭവത്തിന്റെ തെളിവുകളും ആശുപത്രി രേഖകളു ഉള്‍പ്പെടെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. അവര്‍ സമര്‍പ്പിച്ച ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി ചെറുവിരല്‍ കടിച്ചുമുറിച്ചത് കാരണം തനിക്ക് രണ്ട് ശതമാനം സ്ഥിരം അംഗപരിമിതി സംഭവിച്ചതായി ചൂണ്ടിക്കാട്ടി.
നിശാക്ലബ്ബില്‍ വച്ചുണ്ടായ ചെറിയ വാക്കു തര്‍ക്കം അടിപിടിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ചുള്ള പോലിസ് റിപ്പോര്‍ട്ട്. വാക്കേറ്റത്തിനിടെ പ്രതിയായ യുവതി പരാതിക്കാരിയുടെ മുടിപിടിച്ചുവലിക്കുകയും മുഖത്ത് മാന്തുകയും ചെയ്യുകയായിരുന്നു. അവര്‍ തിരിച്ചും മുഖത്ത് മാന്തി. ഇരുവരെയും പിടിച്ചു മാറ്റാന്‍ സുഹൃത്തായ മറ്റൊരു യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ പെട്ടെന്ന് കൈയില്‍ പിടിച്ച് വിരല്‍ കടിച്ചു മുറിച്ച് തുപ്പുകയായിരുന്നു. വിഭ്രാന്തി ബാധിച്ച വ്യക്തിയെ പോലെയായിരുന്നു ആ സമയത്ത് യുവതി പെരുമാറിയത്. തറയില്‍ തന്റെ വിരലിന്റെ ഒരു ഭാഗം തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ കിടക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ 28കാരി ശ്രമിച്ചെങ്കിലും താന്‍ നിലവിളിച്ച് ആളെ കൂട്ടുകയും പോലിസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടന്‍തന്നെ വിരലിന്റെ കഷ്ണവുമായി ആശുപത്രിയിലെത്തുകയും അത് തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ഇതിന് തെളിവായി ആശുപത്രി ചികിത്സയുടെ രേഖകളും അവര്‍ കോടതിയില്‍ ഹാജരാക്കി. കോടതി വിസ്തരിച്ച ഹോട്ടല്‍ മാനേജറും ഇരുവരും തമ്മില്‍ അടിപിടിയും ബഹളവും ഉണ്ടായ കാര്യം അറിയിച്ചു. അറബ് യുവതികളിലൊരാള്‍ മുറിഞ്ഞ വിരലിന്റെ കഷ്ണവുമായി റിസെപ്ഷന്‍ ഏരിയയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പ്രതിയായ യുവതി ഹോട്ടലില്‍ സ്ഥിരം വരുന്നയാളാണെന്നും ഇതിനു മുമ്പ് മറ്റൊരാളുടെ ചെവി കടിച്ചുമുറിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും മാനേജര്‍ മൊഴി നല്‍കി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും മാനേജര്‍ കോടതിക്ക് കൈമാറി.
സംഭവ സമയത്ത് യുവതികള്‍ ഹോട്ടലിന്റെ റെസ്റ്റ് റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി കോടതിയില്‍ നല്‍കി. ഇവരെ കുറിച്ചുള്ള ക്രിമിനല്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍ നിന്ന് നേരത്തേ മറ്റൊരാളെ കടിച്ചതായി യുവതിക്കെതിരേ പരാതിയുണ്ടായിരുന്നതായും വ്യക്തമായി. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം വന്‍ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Bahrain
പിടികൂടിയത് മൂന്ന് കിലോ ലഹരിമരുന്ന്, വില ലക്ഷങ്ങള്‍; ബഹ്റൈനില്‍ ഒരു സ്ത്രീയടക്കം അറസ്റ്റിൽ
മനാമ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദിനാർ വിലവരുന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് പ്രതികൾ പിടിയിലായാത്. ഇവരിൽ നിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദിനാറോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളെ കണ്ടെത്തി ഇവ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
