Connect with us

Gulf

ലോകകപ്പിന് ശേഷം ഖത്തറില്‍ അന്താരാഷ്ട്ര ഇവന്റുകളുടെ പെരുമഴ; ഒക്ടോബറില്‍ മാത്രം പത്തിലേറെ മെഗാ ഇവന്റുകള്‍

Published

on

ദോഹ: വിജയകരമായ ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം അന്താരാഷ്ട്ര ഇവന്റുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഖത്തര്‍. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവോളം ആസ്വദിക്കാനായി ഒക്ടോബറില്‍ മാത്രം നിരവധി പരിപാടികളാണ് ഖത്തറില്‍ നടക്കുന്നത്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍, ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രീ 2023, എക്സ്പോ 2023 ദോഹ എന്നിവയാണ് ഒക്ടോബറില്‍ ഖത്തറില്‍ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടികളില്‍ പ്രധാനം.

പ്രധാന കായിക ഇവന്റുകള്‍ക്ക് പുറമേ, ഒക്ടോബറില്‍ അന്താരാഷ്ട്ര കലാ പ്രദര്‍ശനങ്ങള്‍, ശ്രദ്ധേയമായ വ്യാപാര മേളകള്‍, സംഗീത പ്രകടനങ്ങള്‍ എന്നിവയും ഖത്തറില്‍ അരങ്ങേറും. എല്ലാ പ്രായത്തിലും തരത്തിലുമുള്ള ആളുകളുടെയും അഭിരുചികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഖത്തറിന്റെ ഈ മാസത്തെ ടൂറിസം കലണ്ടര്‍.

ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 14 വരെ നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയാണ് കായിക ഇവന്റുകളില്‍ പ്രധാനം. 10,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എക്സിബിഷനില്‍ ടൊയോട്ട, ലെക്സസ്, പോര്‍ഷെ, ഫോക്സ്വാഗണ്‍, ലംബോര്‍ഗിനി, ബിഎംഡബ്ല്യു, കെഐഎ, ഓഡി, മക്ലാരന്‍, മെഴ്സിഡസ്-ബെന്‍സ്, വിന്‍സ്, വിന്‍ എന്നിവയുള്‍പ്പെടെ 31 പ്രശസ്ത ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ മ്യൂസിയത്തിലെ ‘ഫ്യൂച്ചര്‍ ഡിസൈന്‍ ഫോറം’, സീലൈനിലെ ഓഫ്റോഡ് അഡ്വഞ്ചേഴ്‌സ്, ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ റൈഡ്-ഡ്രൈവ്, ക്ലാസിക് ഓട്ടോമൊബൈലുകളുടെ അതിമനോഹരമായ ഗാലറി, ലുസൈല്‍ ബൊളിവാര്‍ഡില്‍ മികച്ച ഓട്ടോമൊബൈല്‍ ബ്രാന്റുകളുടെ പരേഡ് എന്നിവയും അരങ്ങേറും.

ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ മികച്ച പ്രകടനം നേരില്‍ കാണാന്‍ അവസരമൊരുക്കുന്ന ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രീ 2023 ഒക്ടോബര്‍ എട്ട് വരെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്. ഖത്തര്‍ ഗ്രാന്റ്പ്രീക്ക് കൊഴുപ്പേകാന്‍ ഈജിപ്ഷ്യന്‍ ഗായകന്‍ അംര്‍ ദിയാബ്, സ്വീഡിഷ് ഡിജെയും സംഗീതജ്ഞനുമായ അലെസ്സോ, പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സ് എന്നിവരുടെ ലൈവ് പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 16 മുതല്‍ 22 വരെ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടക്കുന്ന ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പാഡല്‍ ചാമ്പ്യന്‍ഷിപ്പ്, ഒക്ടോബര്‍ 26 മുതല്‍ 29 വരെ ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന 2023 സിബിക്യു മാസ്റ്റേഴ്‌സ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് മറ്റ് പ്രധാന സ്‌പോര്‍ട്‌സ് പരിപാടികള്‍.

എക്‌സിബിഷനുകള്‍, ഫെയറുകള്‍

എക്‌സിബിഷനുകള്‍, ഫെയറുകള്‍
ഇതിനു പുറമെ ഒട്ടേറെ ക്യൂറേറ്റഡ് എക്‌സിബിഷനുകളും ട്രേഡ് ഫെയറുകളും ഒക്ടോബര്‍ മാസത്തില്‍ ഖത്തറില്‍ നടക്കുന്നുണ്ട്. കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ കഴിഞ്ഞ മാസം ആരംഭിച്ച അല്‍ മറയ വ്യാപാര മേള ഇന്ന് ഒക്ടോബര്‍ ഏഴിന് സമാപിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ നീണ്ടു നില്‍ക്കുന്ന മിഡിലീസ്റ്റിലെ മേഖലയിലെ ആദ്യത്തെ എ1 അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയും ഖത്തറില്‍ നടന്നുവരുന്നുണ്ട്. ദോഹ അല്‍ ബിദ്ദ പാര്‍ക്കിന്റെ വിശാലമായ മൈതാനത്താണ് ആറു മാസം നീളുന്ന എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്.ആഗോള ഫിന്‍ടെക് മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന അറബ് ഫിന്‍ടെക് ഫോറം ദോഹയിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ദോഹ ഹോട്ടലില്‍ ഒക്ടോബര്‍ 10, 11 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 3 വരെ മിശൈരിബ് ഡൗണ്‍ടൗണില്‍ നടക്കുന്ന ഖത്തറിലെ ഈ വര്‍ഷത്തെ ആദ്യത്തെ പോപ്പ്-അപ്പ് ഇവന്റാണ് എം-7 പോപ്പ് അപ്പ്. പ്രാദേശിക ഡിസൈനര്‍മാര്‍ ക്യൂറേറ്റ് ചെയ്യുന്ന ഏറ്റവും പുതിയ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ഇന്‍ഡക്‌സ് ഡിസൈന്‍ ഖത്തര്‍ 2023 ആഗോള ഡിസൈന്‍ ബ്രാന്റുകളുടെ കലവറയൊരുക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഡംബര ജ്വല്ലറി എക്സിബിഷനുകളിലൊന്നായ അസ്ജാദ് ജുവല്‍റി എക്‌സിബിഷന്‍ ഒക്ടോബര്‍ 26 മുതല്‍ 30 വരെ അല്‍ ഹസ്ം മാളിലാണ് നടക്കുക.

ആര്‍ട്ട് എക്‌സിബിഷനുകള്‍​

ആര്‍ട്ട് എക്‌സിബിഷനുകള്‍​

ഒരു സാമ്രാജ്യത്തിന്റെ ഫാഷനിംഗ്: മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ ഒക്ടോബര്‍ 23 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 20 വരെ നടക്കുന്ന ഇറാനില്‍ നിന്നുള്ള തുണിത്തരങ്ങളുടെ പ്രദര്‍ശനമാണ് എക്‌സിബിഷനുകളില്‍ പ്രധാനം. സഫാവിദ് കാലഘട്ടത്തിലെ ഇറാനിയന്‍ ആഢംബര തുണിത്തരങ്ങളുടെ പ്രദര്‍നമാണിത്. നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറില്‍ ഒക്ടോബര്‍ 24 മുതല്‍ ജനുവരി 25 വരെ നടക്കുന്ന ദി ഷെയ്പ്പ് ഓഫ് ടൈം എക്‌സിബിഷന്‍, ഒക്ടോബര്‍ 25 മുതല്‍ ഏപ്രില്‍ 24 വരെ ഖത്തര്‍ മ്യൂസിയം ഗാലറിയിലെ അല്‍-റിവാഖില്‍ നടക്കുന്ന ഡാന്‍ ഫ്‌ളാവിന്‍ ആന്റ് ഡൊണാള്‍ഡ് ജൂഡ് എക്‌സിബിഷന്‍ എന്നിവയും ഇവയില്‍ പ്രധാനമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.