Gulf
ആഡംബര ജീവിതം ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? യുഎഇയിലെ മികച്ച താമസസ്ഥലങ്ങൾ ഇവയാണ്; വാടക 20,000 ദിർഹം മുതൽ
ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവർ താമസിക്കാൻ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം ദുബായ് ആണ്. ഓരോ ആളുകൾക്കും ഇഷ്ടപ്പെടുന്ന ജീവിത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ദുബായിലുണ്ട്. പച്ചപ്പ് നിറഞ്ഞ താമസസ്ഥലങ്ങൾ, കൊക്കിലൊതുങ്ങുന്ന ബജറ്റിലുള്ള മനേഹരമായ താമസസ്ഥലങ്ങൾ, അല്ലെങ്കിൽ ആഡംബര സൗകര്യങ്ങളുള്ള താമസസ്ഥലങ്ങൾ എന്നിവയെല്ലാം ദുബായിൽ ലഭിക്കും. ഇത്തരത്തിൽ നിരവധി പേർ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വീടുകൾ ദുബായിൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമ താരങ്ങൾ, ബിസിനസുക്കാർ, സമൂഹത്തിലെ പ്രമുഖർ എന്നിവർ വീടുകൾ സ്വന്തമാക്കിയവരുടെ ലിസ്റ്റിലുണ്ട്.
റിയൽ എസ്റ്റേറ്റ് പോർട്ടൽ പ്രോപ്പർട്ടി ഫൈൻഡർ അവരുടെ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പുറത്തുവിട്ടു. ഇതിൽ ദുബായിലെ വിവിധ തരത്തിലുള്ള താമസ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പറയുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള വീടുകളാണ് ദുബായിൽ ഉള്ളതെന്നും ആളുകൾ കൂടുതലായി ഇഷ്ടപ്പെടുന്നത് ഏത് തരത്തിലുള്ള വീടുകളാണ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വിവരങ്ങൾ ആണ് റിയൽ എസ്റ്റേറ്റ് പോർട്ടൽ പ്രോപ്പർട്ടി ഫൈൻഡർ പുറത്തു വിട്ടിട്ടിരിക്കുന്നത്.
ബജറ്റിന് അനുയോജ്യമയ സ്ഥലങ്ങൾ
ബജറ്റിന് അനുയോജ്യമയ സ്ഥലങ്ങൾ ആണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ഷാർജ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഷാർജയിൽ, അൽ ഖാൻ ഏകദേശം 23,000 ദിർഹം വാടകയ്ക്ക് ഒരു കിടപ്പുമുറി അപ്പാർട്ടുമെന്റുകൾ ലഭിക്കും. മുവൈലെയും പ്രതിവർഷം ഏകദേശം 20,000 ദിർഹം നൽകിയാൽ നല്ല താമസ്ഥലങ്ങൾ ലഭിക്കും.
രണ്ടാമത്തെ സ്ഥലം ദുബായ് ആണ്. അൽ ഫുർജാൻ, ഡിസ്കവറി ഗാർഡൻസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് ലാൻഡ്, ദുബായ് സിലിക്കൺ ഒയാസിസ്, ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് സ്പോർട്സ് സിറ്റി എന്നിവിടങ്ങളിൽ ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് പ്രതിവർഷം വാടകയ്ക്ക് ഏകദേശം 46,000 ദിർഹം നൽകിയാൽ ലഭിക്കും. സ്വന്തമാക്കണം എങ്കിൽ 532,000 ദിർഹവും ചിലവാകും. അൽ ഖുസൈസ്, ദെയ്റ, ബർ ദുബായ് എന്നിവിടങ്ങളിലും ഇതേ നിരക്കിൽ താമസ്ഥലങ്ങൾ ലഭിക്കും.
ഹരിത പ്രദേശങ്ങൾ
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാണ് നിങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുന്നതെങ്കിൽ ഷാർജയിലെ അൽജാഡ, അൽ റഹ്മാന്യ, തിലാൽ സിറ്റി എന്നിവിടങ്ങളിൽ നോക്കാവുന്നതാണ്. ശരാശരി പ്രതിവർഷം 23,000 ദിർഹമാണ് ചെലവ് വരുന്നത്. അതേസമയം രണ്ട് കിടപ്പുമുറി വില്ലകൾ സ്വന്തമാക്കണമെങ്കിൽ ഏകദേശം 1,392,000 ദിർഹം നൽകേണ്ടി വരും.
ഷാർജയിൽ താമസിക്കാൻ സാധിക്കില്ലെങ്കിൽ ദുബായിലെ ഗ്രീൻസ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, അൽ ബരാരി, മിർദിഫ്, ദമാക് ഹിൽസ് എന്നിവിടങ്ങളിലെ ഒരു സ്ഥലം തെരഞ്ഞെടുക്കാം. ശരാശരി ഒരു ബെഡ്റൂം അപ്പാർട്ട്മെന്റ് വാടകയ്ക്ക് പ്രതിവർഷം 67,000 ദിർഹമാണ് വരുന്നത്.
സ്വന്തമാക്കണം എങ്കിൽ 893,000 ദിർഹം നൽകേണ്ടി വരും
ആഢംബര ജീവിതം
ആഢംബര ജീവിതം ആണ് നിങ്ങൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ദുബായിലെ ബിസിനസ് ബേ, ഡിഐഎഫ്സി, ഡൗൺടൗൺ ദുബായ്, ദുബായ് മറീന, പാം ജുമൈറ, ജുമൈറ ബീച്ച് റെസിഡൻസസ് എന്നിവിടങ്ങളിൽ താമസസൗകര്യം ലഭിക്കും. ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് ഈ പ്രദേശങ്ങളിലെ ശരാശരി വാടക പ്രതിവർഷം 110,500 ദിർഹം ലഭിക്കും. അതേസമയം, സ്വന്തമായി വാങ്ങുകയാണെങ്കിൽ ഏകദേശം 1,626,500 ദിർഹമാണ് ലഭിക്കുന്നത്.
ആഢംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ള മറ്റൊരു സ്ഥലം ആണ് ഷാർജ. അൽ മജാസും മറിയം ഐലൻഡും ആഡംബര ജീവിതം നയിക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ്. സ്വന്തമായി വാങ്ങുകയാണെങ്കിൽ വില യഥാക്രമം 638,000 ദിർഹവും 1,026,000 ദിർഹവുമാണ്.
പ്രീമിയം പ്രോപ്പർട്ടികൾ യാസ്, അൽ മരിയ, സാദിയാത്ത് എന്നിവിടങ്ങളിൽ ദ്വീപ് ശൈലിയിലുള്ള താമസം വാഗ്ദാനം ചെയ്യുന്ന അബുദാബിയിലെ സ്ഥലങ്ങൾ ഇവയാണ്.
വാട്ടർഫ്രണ്ട് ലിവിംഗ്
അൽ സുഫൂഹ്, ജുമൈറ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് മറീന, പാം ജുമൈറ എന്നിവയാണ് ജനപ്രിയ പ്രദേശങ്ങൾ. ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് വാർഷിക വാടകയ്ക്ക് ഏകദേശം 103,000 ദിർഹം ചിലവാകും. അതേസമയം സ്വന്തമാക്കണം എങ്കിൽ ഏകദേശം 1,372,000 ദിർഹം മുതൽ നൽകേണ്ടി വരും. അൽ മർജാൻ ദ്വീപ്, മിന അൽ അറബ് തുടങ്ങിയ കടൽത്തീരത്തുള്ള സ്ഥലങ്ങളും റാസൽഖെെമയിലെ ആളുകൾ പരിഗണിക്കുന്നുണ്ട്. പ്രതിവർഷം വാടകയ്ക്ക് ഏകദേശം 53,000 ദിർഹം നൽകേണ്ടി വരും. സ്വന്തമായി വാങ്ങുകയാണെങ്കിൽ 1,038,000 ദിർഹം സ്വന്തമാക്കാം.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റ്സ് (ജിഐഐ) ഹോട്ട്പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന് 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്ദിര് കല്പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
