Latest News
ക്രിസ്റ്റ്യാനോ ഇനി സൗദിക്ക് സ്വന്തം
റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദിയുടെ മണ്ണിൽ പന്ത് തട്ടും. സൗദി അറേബ്യൻ മുൻനിര ക്ലബായ അൽ നസറുമായി താരം കരാർ ഒപ്പുവച്ചു. 1770 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. എന്നാൽ പരസ്യവരുമാനമടക്കം ഏകദേശം 1,950 കോടി രൂപ (200 മില്യൺ ഡോളർ) താരത്തിന് ലഭിക്കും. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ക്ലബ്ബ് അവകാശപ്പെട്ടു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാൾഡോയുടെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് കരാർ പ്രാബല്യത്തിൽ വരുന്നത്.
ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്. അതിന് മുമ്പ് താരവുമായി ക്ലബ്ബ് അത്ര നല്ല നിലയിലായിരുന്നില്ല. സൗദി ക്ലബിൽ ചേർന്നതോടെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളും അവസാനിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബിൽ ചേരുമെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റെക്കോഡ് ഓഫർ നൽകി സൗദി ക്ലബ് 37 കാരനായ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു.
റിയാദ് ആസ്ഥാനമായ ക്ലബിലേക്കുള്ള റൊണാൾഡോയുടെ വരവ് സൗദി ഫുഡ്‌ബോൾ ലീഗിലും രാജ്യത്താകെയും സ്വാധീനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിനുള്ള വേദിക്കായി സൗദി അറേബ്യ ശ്രമം തുടങ്ങിയതായുള്ള വാർത്തകൾക്കിടെയാണ് ഈ തലമുറയിലെ സൂപ്പർ താരം രാജ്യത്തെ ക്ലബ്ബിലെത്തുന്നത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നും കൂടുതൽ താരങ്ങൾ സൗദിയിലേക്ക് എത്തുമെന്നാണ് കായിക ലോകം കണക്കാക്കുന്നത്.
Latest News
യുദ്ധമുഖത്തെ 11 വയസ്സുള്ള മാധ്യമപ്രവര്‍ത്തക ലോക ശ്രദ്ധയാകര്‍ഷിക്കുന്നു; ഇത് സുമയ്യ വുഷാഹ്
ഗാസ: നാലു മാസത്തിനിടെ 120 ലധികം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ ഗാസയില്‍ ഗ്രൗണ്ട് റിപോര്‍ട്ടിങിലൂടെ 11 വയസ്സുള്ള പെണ്‍കുട്ടി ലോക ശ്രദ്ധപിടിച്ചുപറ്റുന്നു. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകയാണിവര്‍. പേര് സുമയ്യ വുഷാഹ്.
പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും മറുകൈയില്‍ ജീവനുമേന്തി സുമയ്യ നടത്തുന്ന ധീരമായ മാധ്യമപ്രര്‍ത്തനത്തെ കുറിച്ച് അല്‍ ജസീറ വാര്‍ത്ത നല്‍കി. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമ പ്രവര്‍ത്തകയാണിതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ട അബ്ദുല്ല എന്നയാളുടെ തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ നിന്നും ഇവര്‍ വാര്‍ത്ത ചെയ്യുന്ന വീഡിയോ അല്‍ ജസീറ പങ്കുവച്ചു. റഫയിലെ നുസൈറ അഭയാര്‍ഥി ക്യാംപിനു സമീപത്തെ ഏക ബേക്കറിയായ അല്‍ സൊഫാറയില്‍ ഒരു കഷണം റൊട്ടി ലഭിക്കാന്‍ ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന രംഗങ്ങളും ബാലിക റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമില്ലേയെന്ന് സുമയ്യയോട് അല്‍ജസീറ ചാനല്‍ അവതാകരന്‍ ചോദിച്ചപ്പോള്‍ ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നു എന്നായിരുന്നു മറുപടി. “മാതാവും പിതാവും ഈ ജോലി ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കാരണം മാധ്യമപ്രവര്‍ത്തകര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് അവര്‍ക്കറിയാം. പക്ഷേ, ഞാന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് കണ്ടപ്പോള്‍ അവര്‍ സമ്മതിച്ചു’- സുമയ്യ അല്‍ ജസീറയോട് പറഞ്ഞു.
‘പുറത്തുപോകുമ്പോള്‍, മാതാപിതാക്കളോട് യാത്രപറഞ്ഞാണ് ഇറങ്ങാറുള്ളത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. യാത്രാവേളകളിലോ ചിത്രീകരണ സമയത്തോ എന്നെ ടാര്‍ഗറ്റ് ചെയ്യുമോ എന്ന് അറിയില്ല. യുദ്ധത്തിന് മുമ്പുതന്നെ പത്രപ്രവര്‍ത്തകയാവണമെന്നായിരുന്നു സ്വപ്‌നം. ഷിറീന്‍ അബു അഖ്‌ലിയാണ് എന്റെ റോള്‍ മോഡല്‍. ദൈവം അവളോട് കരുണ കാണിക്കട്ടെ. അവളെപ്പോലെ ലോകത്തിന് മുന്നില്‍ എന്റെ കഴിവുകള്‍ തെളിയിക്കണമെന്നാണ് ആഗ്രഹം. യുദ്ധം അവസാനിപ്പിക്കണം. ഗാസ മുനമ്പിലെ കുട്ടികള്‍ക്ക് ലോകം മാനുഷിക പിന്തുണ നല്‍കണം- സുമയ്യ കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാമില്‍ അല്‍ജസീറ പങ്കുവച്ച ബാലികയെ കുറിച്ചുള്ള വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ധീരതയും ബുദ്ധിയും സൗന്ദര്യവും പ്രതിരോധശേഷിയുമുള്ള പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണെന്നും എന്നാല്‍ അവിശ്വസനീയമാംവിധം സങ്കടകരവുമാണ് അവരുടെ ജീവിതമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഒരു 11 വയസ്സുകാരിക്ക് തന്റെ ജനങ്ങളുടെ വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്ന ദുര്യോഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഈ അടിച്ചമര്‍ത്തലിനെതിരെ പോരാടാനുള്ള നിങ്ങളുടെ ധീരതയെ മാനിക്കുന്നു. ദൈവം നിങ്ങളുടെ ജീവന്‍ നിലനിര്‍ത്തട്ടെ. ഒരു സ്വേച്ഛാധിപതിയുടെ മുന്നില്‍ നിവര്‍ന്നുനിന്ന് സത്യം പറയുക എന്നത് ഏറ്റവും വലിയ ധര്‍മസമരമാണെന്നതില്‍ സംശയമില്ല’ എന്നായിരുന്നു മറ്റൊരു പ്രതികരണം. 2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 30,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു.
India
പൈലറ്റിനെ മര്‍ദ്ദിച്ചത് ഹണിമൂണ്‍ യാത്ര വൈകിയതിനാൽ; ഇൻഡിഗോ അക്രമത്തിൽ യുവാവ്
ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഞായറാഴ്ച രാവിലെ 7:40ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥയെത്തുടർന്നാണ് 13 മണിക്കൂറോളം വൈകിയത്. വിമാനത്തിനുള്ളിൽ യാത്രക്കാരുമായി സംസാരിക്കുകയായിരുന്ന സഹപൈലറ്റ് അനൂപ് കുമാറിനെയാണ് സാഹിൽ കതാരിയ മർദ്ദിച്ചത്. ഗോവയിലേക്ക് ഹണിമൂണിന് പോവുകയായിരുന്നു ഇയാൾ. അക്രമത്തിന് പിന്നാലെ ഇയാളെ വിമാനത്തിൽ നിന്നിറക്കി. തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്തയുടൻ സാഹിൽ ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപെട്ട് ഇയാളെ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രക്കാരെതിരെ പരാതി നൽകിയെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു.
അതേസമയം വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാർഗരേഖ കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ) പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ ഇൻഡിഗോ വിമാനത്തിലെ അതിക്രമത്തിന് പിന്നാലെയാണ് ഡിജിസിഎ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
വിമാനങ്ങൾ വൈകുമ്പോഴും റദ്ദാക്കുമ്പോഴും തത്സമയ വിവരങ്ങൾ എർലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ഡിജിസിഎ നിർദ്ദേശം. വിവരങ്ങൾ മുൻകൂട്ടി എസ്എംഎസിലൂടെയോ വാട്സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ യാത്രക്കാരെ അറിയിക്കണം. എന്നാൽ എയർലൈനുകളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ അസാധാരണ സാഹചര്യങ്ങളിൽ ഈ വ്യവസ്ഥകൾ ബാധകമായിരിക്കില്ലെന്നും യാത്രക്കാർ എയർലൈനുകളുമായും, വിമാനത്തിലെ ജീവനക്കാരുമായും സഹകരിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കുന്നുണ്ട്.
Kerala
ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്ന് മാർക്സിസ്റ്റ് ചരിത്രകാരന്മാർ പറഞ്ഞു: കെകെ മുഹമ്മദ്
കൊച്ചി: ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്നാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ വാദിച്ചിരുന്നതെന്ന് ആർക്കിയോളജിസ്റ്റ് കെകെ മുഹമ്മദ്. 2003ൽ അയോധ്യ ബാബറി പള്ളിയിൽ നടന്ന റഡാർ പരിശോധനയിൽ താഴെ കെട്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ തുടർന്നുള്ള പര്യവേക്ഷണം മുടക്കാനും മാർക്സിസ്റ്റ് ചരിത്രകാരന്മാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. “ബാബറി പള്ളിക്കു താഴെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന സര്‍വ്വേ ഫലം വന്നപ്പോൾ മാർക്സിസ്റ്റ് ചരിത്രകാരന്മാർ പരിഭ്രാന്തരായി. അവരെന്നെ വിളിച്ചു. നിര്‍ത്തിവെക്കാൻ കഴിയുമോ എന്ന് ചോദിച്ചു. സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു,” കെകെ മുഹമ്മദ് വിശദീകരിച്ചു.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ എക്സ്പ്രസ് ഡയലോഗ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെകെ മുഹമ്മദ്.
ബാബറി പള്ളിക്കു താഴെ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ച വൃത്താകാരത്തിലുള്ള കെട്ട് ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും കെകെ മുഹമ്മദ് അവകാശപ്പെട്ടു. ബുദ്ധിസ്റ്റ് കെട്ടുകൾക്കുള്ളിൽ കല്ലും മണ്ണുമെല്ലാം നിറച്ചിരിക്കും. എന്നാൽ ഇത് ഉള്ളിൽ ശൂന്യമായ കെട്ടായിരുന്നു. അതിനെ ബുദ്ധിസ്റ്റ് ആയി കാണാൻ കഴിയില്ലെന്ന് കെകെ മുഹമ്മദ് ചൂണ്ടിക്കാട്ടി.
90കളിൽ ഇംഗ്ലീഷ് പത്രങ്ങളുമായി ഏറ്റവും ബന്ധമുണ്ടായിരുന്നത് മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കായിരുന്നു. അതുകൊണ്ട് അവരുടെ വാദങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആർക്കിയോളജിസ്റ്റുകൾ പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരാണെന്ന് കെകെ മുഹമ്മദ് പറയുന്നു.
ബാബറി മസ്ജിദിനു താഴെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് 1992ൽ കർസേവകർ പള്ളി പൊളിച്ചപ്പോൾ കിട്ടിയ ശിലാഫലകത്തിൽ ഉണ്ടെന്ന് കെകെ മുഹമ്മദ് പറഞ്ഞു. ഫലകത്തിൽ ബാലിയെ കൊന്നയാളുടെ ക്ഷേത്രം എന്നാണ് ആ ഫലകത്തിൽ എഴുതിയിരുന്നത്. എന്നാൽ പള്ളി പൊളിച്ചയാളുകൾ ആ ഫലകം അവിടെ കൊണ്ടിട്ടതാണെന്ന വാദത്തെ കെകെ മുഹമ്മദ് തള്ളി.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
