Connect with us

Gulf

2034 ഫിഫ ലോകകപ്പ് സൗദിയില്‍ തന്നെ; കാരണങ്ങള്‍ നിരത്തി മാധ്യമങ്ങള്‍

Published

on

റിയാദ്: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയായിരിക്കും അരങ്ങേറുകയെന്ന് സൂചന. ആതിഥേയത്വത്തിനുള്ള സന്നദ്ധത പരസ്യമായി അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വേദി ലഭിക്കുമെന്ന വ്യക്തമായ സൂചനയായും വിലയിരുത്തപ്പെടുന്നു.

2018 ലെ റഷ്യയിലെ ലോകകപ്പ് മുതല്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സല്‍മാന്‍ രാജകുമാരനും തമ്മിലും ഊഷ്മള ബന്ധവും സൗദിക്ക് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറും സൗദിയും തമ്മില്‍ ബന്ധം വഷളായ കാലത്ത് പോലും 2022ലെ ലോകകപ്പിലെ ചില മത്സരങ്ങള്‍ സൗദിയില്‍ നടത്താന്‍ ഫിഫ ശ്രമം നടത്തിയിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2034ലെ ലോകകപ്പ് ആതിഥേയത്വത്തിന് അവകാശികള്‍ ഏഷ്യയും ഓഷ്യാനയുമാണ്. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സൗദി മാത്രമാണ് രംഗത്തുവരികയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വേദിക്കായുള്ള താല്‍പര്യം അറിയിച്ച് പൂര്‍ണമായ കരാര്‍ നവംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടുമില്ല. 47 രാജ്യങ്ങള്‍ അംഗങ്ങളായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) പൂര്‍ണ പിന്തുണയും സൗദിക്കുണ്ട്. ഏഷ്യയിലെ ഫുട്‌ബോള്‍ സമൂഹം ഒറ്റക്കെട്ടായി സൗദിയുടെ ലോകകപ്പ് ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ പ്രഖ്യാപിക്കുകയുമുണ്ടായി.

ഏഷ്യയും ഓഷ്യാന മേഖലയില്‍ നിന്ന് ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് മുന്നോട്ടുവരാന്‍ സാധ്യതയുള്ളത്. മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ടൂര്‍ണമെന്റ് നടത്താന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധമാവുകയാണെങ്കില്‍ പോലും തീരുമാനമെടുക്കാന്‍ ഇനി അധിക സമയം ലഭിക്കില്ല. 2023ലെ വനിതാ ലോകകപ്പ് ന്യൂസിലാന്റുമായി ചേര്‍ന്നാണ് ഓസ്‌ട്രേലിയ സംഘടിപ്പിച്ചത്. പല തലങ്ങളിലൂടെ കടന്നുപോവേണ്ടതുള്ളതിനാല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിവിധ ഗവണ്‍മെന്റുകളുടെ കൂടി അംഗീകാരമുള്ള കരാര്‍ തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് പ്രയാസമാണ്. എന്നാല്‍ രാജഭരണം നിലനില്‍ക്കുന്ന സൗദിക്ക് അതിവേഗത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാനാവും.

മാത്രമല്ല, ലോകകപ്പ് ഫുട്‌ബോള്‍ പോലുള്ള വലിയ കായികമാമാങ്കം നടത്താന്‍ വലിയ സാമ്പത്തിക ശേഷിയും പശ്ചാത്തല സൗകര്യങ്ങളും വേണ്ടതുണ്ട്. വിമാന യാത്രാ സൗകര്യങ്ങള്‍, സുരക്ഷ തുടങ്ങിയവയും പ്രധാനമാണ്. 48 ടീമുകള്‍ പങ്കെടുക്കുന്ന 104 കളികളുള്ള, ആറാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ വലിയ ഒരുക്കങ്ങളും അധ്വാനവും ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ സൗദി അതിനുള്ള എല്ലാ ശേഷിയുമുണ്ട്. ഫിഫയുടെ അറിയിപ്പ് വന്നയുടന്‍ സൗദി മുന്നോട്ടുവന്നത് ഈ ധൈര്യത്തിലാണ്. അതാണ് കിരീടാവകാശിയും കായിക മന്ത്രിയും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ 32 ടീമുകളും 64 മത്സരങ്ങളും മാത്രമാണുണ്ടായിരുന്നത്. 2034ല്‍ 48 ടീമുകളും 104 കളികളുണ്ടാവും. 40,000 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന നിരവധി സ്റ്റേഡിയങ്ങള്‍ സജ്ജമാക്കണമെന്നത് ഫിഫയുടെ നിബന്ധനയാണ്. ഖത്തര്‍ എട്ട് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടത്തിയത്. 2034ല്‍ 14 സ്‌റ്റേഡിയങ്ങള്‍ വേണമെന്നാണ് ഫിഫയുടെ നിബന്ധന. ഏഴെണ്ണമെങ്കിലും നിലവില്‍ പണി പൂര്‍ത്തിയായിരിക്കുകയും വേണം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലായി നിരവധി സ്റ്റേഡിയങ്ങള്‍ സൗദിയിലുണ്ട്. 2027 ലെ ഏഷ്യന്‍ കപ്പിനായി കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ പണിയുന്നുമുണ്ട്. 2029 ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി ഓസ്‌ട്രേലിയക്ക് അനുവദിച്ച് 2034ലെ ലോകകപ്പിന് സൗദിയെ തെരഞ്ഞെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്.

2026 ലെ അടുത്ത ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കൊ രാജ്യങ്ങളിലായാണ് നടക്കുന്നത്. 2030ല്‍ യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക വന്‍കരകളിലായി അരങ്ങേറും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.