Connect with us

Gulf

100 കോടി ചിലവിൽ കേരളത്തിൽ അതിവേഗ റെയിൽപ്പാത വരുമോ?

Published

on

ഇ. ശ്രീധരന്റെ ബദൽ പദ്ധതി

സിൽവർലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, സെമി സ്പീഡ് റെയിൽ എന്ന ആശയം കഴിഞ്ഞ ഡിസംബർ 27നാണ് ഇ. ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യം പരിഗണിച്ച്, 25 കിലോമീറ്ററിനിടയിൽ സ്റ്റേഷനുകൾ വരുന്ന രീതിയിലുള്ള വേഗ റെയിൽ പാതയാണ് ഇ. ശ്രീധരൻ നിർദേശിച്ചിരിക്കുന്നത്. സിൽവർലൈൻ പദ്ധതി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണെങ്കിൽ, ഇ. ശ്രീധരൻ നിർദേശിക്കുന്ന പാത തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ്.

കേരളത്തിലെ അതിവേഗ റെയിൽപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കേന്ദ്രത്തിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ഡോ. ഇ. ശ്രീധരൻ. റെയിൽവേ മന്ത്രി ആവശ്യപ്പെട്ടാൽ ഡൽഹിയിലെത്തി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രൊഫ. കെ.വി. തോമസ് ബന്ധപ്പെട്ട് ഇക്കാര്യമാവശ്യപ്പെട്ടിരുന്നു. റെയിൽവേ ബോർഡിന്റെ ചർച്ചകൾക്കുശേഷമായിരിക്കും വിളിക്കുകയെന്നാണ് കരുതുന്നതെന്നും ശ്രീധരൻ പറഞ്ഞു.അതിവേഗപാത നടപ്പാകുമോയെന്നതിൽ ഈ കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അതിവേഗപാതയുടെ പദ്ധതി നിർദേശം നൽകിയത്

ഒരുലക്ഷം കോടിയാണ് ചെലവുപ്രതീക്ഷിക്കുന്നത്. 85,000 കോടിരൂപകൊണ്ട് ചിലപ്പോൾ പൂർത്തിയാക്കാൻ കഴിയും. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കത്തിന് ഒരുകൊല്ലം വേണ്ടിവരും. തുടർന്ന് അഞ്ചുകൊല്ലംകൊണ്ട് നിർമാണം പൂർത്തിയാക്കാം. തിരുവനന്തപുരംമുതൽ കണ്ണൂർവരെയാണ് അതിവേഗപാത ഉദ്ദേശിക്കുന്നത്. പിന്നീട് ഈ പാത ദീർഘിപ്പിക്കാനാകും. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗം ലഭിക്കും. സ്റ്റേഷനുകൾതമ്മിൽ 20 മുതൽ 25 കിലോമീറ്റർവരെ ദൂരമുണ്ടാകും. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് മൂന്നുമണിക്കൂർ 15 മിനിറ്റ് എടുക്കും.
30 ശതമാനം ടണലായിരിക്കും. ഈ ഭാഗങ്ങളിൽ സ്ഥലം തീരേ ഏറ്റെടുക്കേണ്ടിവരില്ല. തൂണുകളാണെങ്കിലും സ്ഥലം കുറവുമതിയാകും. നിർമാണം പൂർത്തിയായശേഷം ഈ സ്ഥലം കൃഷിയുൾപ്പെടെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാം. വൻതോതിലുള്ള നിർമാണങ്ങൾക്കും മറ്റുമേ തടസ്സമുണ്ടാകൂ

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ സംഭവം; അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യമെന്ന് ലിവിയ

Published

on

By

ലിവിയ ജോസ്, ഷീല സണ്ണി

തനിക്കെതിരെ സ്വഭാവദൂഷ്യ ആരോപണം പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണു ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നു പ്രതി ലിവിയയുടെ കുറ്റസമ്മത മൊഴി.സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരി സ്റ്റാംപുകൾ വച്ചതു താനാണെന്നും ലിവിയ ജോസ് (22) പൊലീസിനോടു സമ്മതിച്ചു. ഷീലയുടെ മരുമകളുടെ അനുജത്തിയാണ് കാലടി മറ്റൂർ വരയിലാൻ ലിവിയ.തന്റെ സഹോദരിക്കു കേസിൽ പങ്കില്ലെന്നാണു ലിവിയയുടെ നിലപാട്. ഈ വാദം വിശ്വസനീയമല്ലെന്നും ചേച്ചിയെ രക്ഷിക്കാൻ ലിവിയ കള്ളം പറയുന്നതാണെന്നും മരുമകൾക്കു പങ്കുണ്ടെന്നും ഷീല സണ്ണി പ്രതികരിച്ചു.

മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത ലിവിയയെ പ്രത്യേക അന്വേഷണ സംഘം കൊടുങ്ങല്ലൂരിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണു കേസിനു പിന്നിലെ ഉള്ളുകള്ളികൾ പുറത്തുവന്നത്.ബെംഗളൂരുവിൽ പഠിക്കുന്ന തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചു തന്റെ സഹോദരിയുടെ ഭർത്താവും ഷീലയുടെ മകനുമായ സംഗീതിനു ഷീല ശബ്ദസന്ദേശം അയച്ചെന്നും ഇതു തനിക്കു ലഭിച്ചെന്നും ലിവിയ പറയുന്നു.സംഗീത് തന്നെയാണു സന്ദേശം കൈമാറിയതെന്നും മൊഴിയിലുണ്ട്.

ബെംഗളൂരുവിൽ നിന്നു വിമാനമാർഗം നാട്ടിലെത്തുന്നതും വീട്ടുസാമഗ്രികൾ വാങ്ങിക്കൊണ്ടുവരുന്നതും ഷീല മോശമായി പരാമർശിച്ചു.  പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വ്യാജ ലഹരി സ്റ്റാംപ് സംഘടിപ്പിച്ചു സ്കൂട്ടറിലും ബാഗിലും വച്ചെന്നും മൊഴിയിലുണ്ട്.  2023 ഫെബ്രുവരി 25നു ചാലക്കുടിയിൽ ഷീല സണ്ണിയുടെ വീട്ടിലേക്കാണു ലിവിയ ആദ്യമെത്തിയത്. ഷീലയുടെ സ്കൂട്ടർ ഉപയോഗിച്ചു.26നു ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി സ്റ്റാംപ് ഒളിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ സുഹൃത്ത് തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണദാസിന് അയച്ചു നൽകി. വിവരം നാരായണദാസ് എക്സൈസിനു കൈമാറി. 27ന് ഷീലയെ എക്സൈസ് അറസ്റ്റ് ചെയ്തു.ലഹരി സ്റ്റാംപ് പിടികൂടുന്നതിനു മാസങ്ങൾക്കു മുൻപേ ഒന്നാം പ്രതി നാരായണദാസും ലിവിയയും ഗൂഢാലോചന ആരംഭിച്ചുവെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.  പൊലീസ് തിരയുന്നതു മനസ്സിലാക്കി ദുബായിലേക്കു കടന്ന ലിവിയ 13നു പുലർച്ചെ ആണു മുംബൈയിൽ എത്തിയത്.

റൂറൽ പൊലീസ് സംഘം ബാന്ദ്ര അഡീഷനൽ സിജെഎം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി ഇന്നലെ പുലർച്ചെ 2.30ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നാരായണ ദാസിനെയും ലിവിയ ജോസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ പൂർണ വിവരങ്ങൾ ലഭ്യമാകൂ എന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. രാസപരിശോധനയിൽ ലഹരി സ്റ്റാംപ് അല്ലെന്നു കണ്ടെത്തുന്നതു വരെ 72 ദിവസം ഷീലയ്ക്കു ജയിലിൽ കഴിയേണ്ടി വന്നു.  പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ സജി വർഗീസ്, എഎസ്ഐ ജിനി, സീനിയർ സിപിഒ മിഥുൻ ആർ.കൃഷ്ണ എന്നിവരാണു മുംബൈയിൽ നിന്നു ലിവിയയെ എത്തിച്ചത്. താൻ ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നു ലിവിയ ആരോപിക്കുന്നതു ശരിയല്ലെന്നും തങ്ങൾക്കിടയിൽ പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല സണ്ണി പറയുന്നു.

Continue Reading

Gulf

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

Published

on

By

ദുബായ്: സൂഫി സംഗീതത്തിന്റെ ആത്മീയതയും പ്രണയഭാവങ്ങളും തന്റെ ഹൃദയസ്പർശിയായ ശബ്ദത്തിലൂടെ അനുഭവമാക്കി മാറ്റുന്ന കെ.എച്ച്. താനൂർ, ഇപ്പോള്‍ യുഎഇയിലെ സംഗീത സദസ്സുകളെ മതിമറയ്ക്കുകയാണ്. ആയിരത്തിലധികം കവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം പകരുകയും ചെയ്ത ഈ പ്രതിഭ, പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈദ് ആഘോഷങ്ങളിൽ പങ്കാളിയായി തന്റെ ശബ്ദമാധുര്യത്തിൽ ആരാധകരെ സഞ്ചരിപ്പിച്ചു.

13ാം വയസ്സിൽ സംഗീത ലോകത്ത് കാൽവെച്ച താനൂർ സ്വദേശി ഹനീഫ ഇന്ന് ‘കെ.എച്ച്. താനൂർ’ എന്ന പേരിൽ കേരളത്തിലെ സൂഫി കവാലി വേദികളിൽ അനവധി ആരാധകരുള്ള അപൂർവ കലാകാരനാണ്. ഗായകൻ, സംഗീതജ്ഞൻ, നല്ലൊരു ഹാർമോണിസ്റ്റ്, കവിതാകാരൻ, രചയിതാവ് – ഒരു സർഗ്ഗാത്മകയാത്രയുടെ എല്ലാ രംഗങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, പുതിയ അനുഭവങ്ങളുമായി പ്രവാസ ലോകത്തേയും വിസ്മയിപ്പിക്കുന്നു.

‘അവതുണ്ടാവും കാലം…. അല്ലലില്ലാത്ത നേരം ’,…, നിന്നെ കാണാത്ത കണ്ണ് കണ്ണല്ല…’,…’, അദമിയായ കൂട്ടിനുള്ളിൽ…’ തുടങ്ങി അനവധി ഹൃദയസ്പർശികളായ ഗാനങ്ങൾ രചിച്ചതും സംഗീതം പകർന്നതും താനൂരാണെന്നു പലർക്കും അറിയില്ല. ആലാപനത്തിലൂടെ ആത്മീയ ഉന്മേഷം ഉണർത്തുകയും, ഓരോ കൃതിയിലൂടെയും ആത്മാവ് സ്പർശിക്കുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് താനൂരിന്റെ പ്രത്യേകത.

യുഎഇ സന്ദർശനത്തിന്റെ ഭാഗമായുള്ള വിവിധ ഗൃഹാന്തര മെഹ്ഫിൽ വേദികളിലും സംരംഭങ്ങളിലും താനൂർ അവതരിപ്പിച്ച സംഗീത പരിപാടികൾ പ്രേക്ഷകരെ ഹൃദയത്തിൽ തൊട്ടു. സൂഫി കവാലിയുടെ ശൈലി പ്രദർശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന്റെ ആത്മസാരവും ഭാവങ്ങളുടെയും ആഴവുമാണ് താനൂരിന്റെ സംഗീതം വഴി ഉയർന്നുനിൽക്കുന്നത്.

പ്രവാസ ലോകത്തേക്കുള്ള ഈ ഹ്രസ്വ സംഗീതയാത്ര താനൂർ ഏറ്റെടുത്തത്, സൂഫി സന്ദേശം കൂടുതൽ ഹൃദയങ്ങളിൽ പതിപ്പിക്കാനും സംഗീതത്തിൽ ആത്മീയമായ അനുഭവം നൽകാനുമാണ്. ഒരു മനോഹര സംഗീത യാനത്തിലൂടെ കേൾവിക്കാരെ മറ്റൊരു ലോകത്തിലേക്ക് ചേർക്കുന്ന ഈ കലാകാരന്‍ പ്രവാസ സംഗീതരംഗത്ത് ഏറെ ശ്രദ്ധേയനാകുകയാണ് ഇപ്പോൾ. ടി പി ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ഷെരീഫ് തുടങ്ങിയവരാണ് കലാരംഗത്തെ പ്രധാന ഗുരുനാഥന്മാർ.അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ അമീനിന്റെ സാന്നിധ്യത്തിൽ,ഡോ. അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്ന് ആദരിച്ചു. യുഎഇ നമ്പർ :0581462271

 

Continue Reading

Gulf

യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചു.

Published

on

By

ഹിജ്‌റ വർഷം 1447 ന്റെ ആരംഭം കുറിക്കുന്ന ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച യുഎഇ സർക്കാർ ഔദ്യോഗികമായി പൊതു അവധിയായി പ്രഖ്യാപിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപനം പൊതുമേഖലാ ജീവനക്കാർക്ക് ബാധകമാണ്, അവർക്ക് 3 ദിവസത്തെ നീണ്ട വാരാന്ത്യം അനുവദിച്ചു.

ജൂൺ 30 തിങ്കളാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസ്ലാമിക്, അല്ലെങ്കിൽ ഹിജ്രി, കലണ്ടർ ചാന്ദ്ര മാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിന്റെ ഒന്നാം ദിവസമാണ് പുതുവത്സരം ആരംഭിക്കുന്നത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.