Connect with us

Gulf

ഹജ്ജ്: ഇന്ന് അറഫ സംഗമം; പ്രഭാഷണത്തിന് മലയാളം തര്‍ജ്ജമയും

Published

on

ഹജ്ജ് തീത്ഥാടനത്തിലെ  സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും. ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കമായിരുന്നു. ഇവിടെനിന്ന് സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലര്‍ച്ചെ അറഫ സംഗമത്തിനായി നീങ്ങും. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും.

കൊടും ചൂടിനെ കരുതണം, കുട്ടികള്‍ക്ക് അനുമതിയില്ല; ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇത്തവണ ശ്രദ്ധിക്കേണ്ടത്

ഹജ്ജിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫ സംഗമം. നമിറാ പള്ളിയില്‍ വ്യാഴം പകല്‍ നടക്കുന്ന പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഹജ്ജ് വേളയില്‍ പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. മലയാളമുള്‍പ്പടെ നിരവധി ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ലഭ്യമാകും. ഉച്ചമുതല്‍ സൂര്യാസ്തമയം വരെയാണ് സംഗമം.

അറഫയില്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തും. അവിടെ ജംറയില്‍ കല്ലേറു കര്‍മം നിര്‍വഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാകും. വെള്ളിയാഴ്ച ഗള്‍ഫില്‍ ബലിപെരുന്നാളാണ്. തീര്‍ഥാടകര്‍ തുടര്‍ന്നുള്ള രണ്ടു ദിവസംകൂടി മിനായില്‍ ചെലവിട്ട് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ചയാണ് കേരളത്തില്‍ ബലി പെരുന്നാള്‍.

മലയാളികളടക്കം ഇന്ത്യയില്‍നിന്നെത്തിയ 1,22,422 തീര്‍ഥാടകരെ ബുധന്‍ രാവിലെ മിനായില്‍ എത്തിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 107 ഹജ്ജ് ഇന്‍സ്പെക്ടര്‍മാരും തീര്‍ഥാടകരെ അനുഗമിക്കുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയില്‍ എത്തിക്കും. മൂന്നുപേര്‍ മരിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സ്കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് ദുബായിൽ മരിച്ചു

Published

on

By

ദുബായ്∙ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ അപകടത്തിൽ  മരിച്ചു. കോട്ടയം വേളൂര്‍ സ്വദേശി  ഐസക് പോള്‍ (29) ആണ് മരിച്ചത്.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Gulf

ബലിപെരുന്നാൾ: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ജനങ്ങൾക്കൊപ്പം ഈദ് നമസ്കാരത്തിൽ പങ്കെടുത്തു

Published

on

By

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മറ്റു പ്രമുഖർക്കൊപ്പം ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു. 2) സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മറ്റു പ്രമുഖർകൊപ്പം ഷാർജ മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.3) ബലിപെരുന്നാളിനോട് അനുബന്ധിച്ച് അബൂദബിയിലെ അൽ മുഷ്രിഫ് കൊട്ടാരത്തിൽ നടന്നചടങ്ങിൽ യു.എ.ഇ സുപ്രീംകൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായ നേതാക്കൾ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം.4) സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല എമിറേറ്റിലെ അൽ റാസ് മേഖലയിലെ അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.

 

Continue Reading

Gulf

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

Published

on

By

ദുബായ്: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള ലക്ഷ്യത്തോടെ, ലോക സൈക്കിൾ ദിനത്തിൽ ദുബായ് ഇമിഗ്രേഷൻ (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. 130-ലധികം ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി.

മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നേതൃത്വം നൽകിയ പരിപാടിയിൽ, ദുബായ് ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ജനറൽ അബ്ദുള്ള ബിൻ സായിദ് അൽ ഫലാസി, യുഎഇ സൈക്ലിംഗ് ഫെഡറേഷൻ പ്രസിഡൻറ് എഞ്ചിനീയർ മൻസൂർ ബുസൈബ, സാമി അഹമ്മദ് അൽ ഖംസി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. വിവിധ അസിസ്റ്റൻറ് ഡയറക്ടർ ജനറർമാർ, ദേശീയ സൈക്ലിംഗ് ടീം അംഗങ്ങൾ തുടങ്ങിയവരും റാലിയിൽ സജീവമായി പങ്കെടുത്തു.

യുഎഇയുടെ 2031 വിഷൻ പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വികസനവും കാർബൺ ഉല്പാദനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായി ഈ പരിപാടി ഒത്തുപോകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ഇമിഗ്രേഷൻ സുസ്ഥിരതാ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംരംഭം. ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിച്ച് ജീവനക്കാരെ ഉത്സാഹിപ്പിക്കുന്നതിലൂടെ, സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയും സന്തുലിതത്വവും വര്‍ദ്ധിപ്പിക്കാമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുന്നതിന് ഇമിഗ്രേഷൻ പുലർത്തുന്ന പ്രതിബദ്ധതയുടെ അടയാളമാണ് ഈ സംരംഭമെന്നും, ഇത് ദുബായുടെ ആരോഗ്യപരവും സുസ്ഥിരവുമായ ജീവിതതത്വങ്ങളെ പിന്തുണയ്ക്കുന്നതുമാണെന്നും അധികൃതർ വ്യക്തമാക്കി

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.