Connect with us

Gulf

വിമാനാപകട0;കോപൈലറ്റിന് പിഴവ് പറ്റിയതാകാം? ലാന്‍ഡിങ് ഗിയറിന് പകരം വലിച്ചത് വിങ്ഫ്ലാപ്പാകാമെന്ന് വിമാനവിദഗ്ധന്‍

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നിലെന്ത്? അപകടത്തിന് പിന്നാലെ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു ഇത്. എന്‍ജിന്‍ പരാജയവും എന്‍ജിനിലേക്ക് ഇന്ധനമെത്തിയില്ല എന്നും മറ്റും പലരും പറയുന്നുണ്ടെങ്കിലും ഇവയ്ക്കെല്ലാം വിപരീതമായി വിമാനത്തിന്‍റെ പൈലറ്റിന് തെറ്റുപറ്റിയാതാകാം എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥനും പൈലറ്റും സോഷ്യല്‍ മീഡിയ താരവുമായ ക്യാപ്റ്റന്‍ സ്റ്റീവ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ക്യാപ്റ്റന്‍ സ്റ്റീവ് വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് സുപ്രധാനമായ ചില കാര്യങ്ങള്‍ വിവരിക്കുന്നത്.

വിമാനം തകര്‍ന്നുവീണതിന് മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് ക്യാപ്റ്റന്‍ സ്റ്റീവ് തന്‍റെ വിഡിയോ ആരംഭിക്കുന്നത്. അപകടത്തില്‍ പെട്ട  ബോയിങ് 787 വിമാനം ഏറ്റവും വിശ്വാസ്യയോഗ്യമായ വിമാനമാണെന്ന് ക്യാപ്റ്റന്‍ പറയുന്നു. വിമാനത്തിന് സമാനമായ ബോയിങ് 777 വിമാനവുമായി താരതമ്യം ചെയ്താണ് ക്യാപ്റ്റന്‍ സ്റ്റീവ് അപകടത്തെ നിരീക്ഷിക്കുന്നത്.

വിമാനം വീഴുന്ന വിഡിയോ നിരീക്ഷിച്ചാണ് ക്യാപ്റ്റന്‍ സ്റ്റീവ് ആദ്യ അനുമാനങ്ങളിലേക്ക് കടക്കുന്നത്. നിലത്ത് നിന്ന് വിമാനം ഉയരുന്നതിനായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളിലൊന്നാണ് ഫ്ലാപ്സ്. വിമാനച്ചിറകില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഭാഗം ചിറകിന്‍റെ മുന്നിലും പിന്നിലുമുണ്ട്. സാധാരണ വിമാനം ഉയര്‍ന്നു പറക്കുന്ന അവസരത്തില്‍ വിമാനച്ചിറകിന്‍റെ മുന്‍വശത്തെ ഫ്ലാപ്പുകള്‍ ഉയര്‍ന്നിരിക്കുകയും പിന്‍വശത്തേത് താഴ്ന്നിരിക്കുകയുമാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ വിമാനത്തിന് പറക്കാനുള്ള ചരിവ് ലഭിക്കുകയുള്ളു. അധികം ചരിവില്ലാതെ പറന്ന വിമാനം അവസാന നിമിഷം മാത്രമാണ് മുന്‍ഭാഗം ഉയര്‍ത്തുന്നത് എന്ന് ക്യാപ്റ്റന്‍ നിരീക്ഷിക്കുന്നു.

വിമാനത്തിന്‍റെ എന്‍ജിനുകള്‍ പരാജയപ്പെട്ടതല്ല വിമാനം താഴേക്ക് പതിച്ചതിന് കാരണമെന്ന് ക്യാപ്റ്റന്‍ പറയുന്നു. എന്‍ജിനുകള്‍ പരാജയപ്പെടാന്‍ രണ്ട് കാരണങ്ങളാണ് അദേഹം മുന്നോട്ട് നിരത്തുന്നത്. പക്ഷികള്‍ എന്‍ജിനില്‍ കടന്ന് എന്‍ജിന്‍ തകരാറിലാകുന്നതാണ് ആദ്യ കാരണം. എന്നാല്‍ തകര്‍ന്ന എന്‍ജിനില്‍ നിന്നും സാധാരണ പുക ഉയരാറുണ്ട്. രണ്ട് എന്‍ജിനിലും പക്ഷികള്‍ കടക്കുന്നത് അപൂര്‍വവുമാണ്. എന്നാല്‍ തകര്‍ന്ന വിമാനത്തിന്‍റെ എന്‍ജിനുകളില്‍ നിന്നും പുകയുയരുന്നില്ല എന്ന് ക്യാപ്റ്റന്‍ പറയുന്നു. കൂടാതെ ഒരു എന്‍ജിന്‍ കൊണ്ട് മാത്രം ഈ വിമാനത്തിന് പറക്കാനാകുമെന്നും ക്യാപ്റ്റന്‍ സ്റ്റീവ് പറയുന്നു.

ണ്ടാമതായി മോശം ഇന്ധനമായതിനാല്‍ വിമാനത്തിന്‍റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്താതെ അവ പ്രവര്‍ത്തിക്കാതിരുന്നതാകാം എന്ന സിദ്ധാന്തമാണ്. എന്നാല്‍ മോശം ഇന്ധനമായിരുന്നെങ്കില്‍ വിമാനം നിലത്ത് നിന്ന് ഉയര്‍ത്തുന്നതിന് എന്‍ജിന്‍ പരാജയപ്പെടുമായിരുന്നെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിമാനം തുടക്കത്തില്‍ പറന്ന് തുടങ്ങിയതിനാല്‍ അത് കാരണമായേക്കില്ലെന്ന വാദം ക്യാപ്റ്റന്‍ മുന്നോട്ട് വയ്ക്കുന്നു.

തുടര്‍ന്ന് വിമാനം പറന്നുയരുന്നതിന്‍റെ ദൃശ്യമാണ് ക്യാപ്റ്റന്‍ നിരീക്ഷിക്കുന്നത്. വിമാനം പറന്നുയരുന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ മികച്ചതെന്ന് പറയുന്ന ക്യാപ്റ്റന്‍ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറുകള്‍ (ചക്രങ്ങള്‍ ഉയരാഞ്ഞത് എന്തുകൊണ്ടെന്നതില്‍ സംശയം പ്രകടിപ്പിക്കുന്നു. പൈലറ്റിന്‍റെ സഹായിയായ കോപൈലറ്റ് ആണ് ലാന്‍ഡിങ് ഗിയറുകള്‍ ഉയര്‍ത്തേണ്ടത്. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ വിമാനം പൊടുന്നനെ മുകളിലേക്ക് പോകുന്നത് നിര്‍ത്തുകയും നേരെ പോകുകയും ചെയ്യുന്നു.

ദൃശ്യങ്ങളില്‍ നിന്നും ചക്രങ്ങള്‍ ഉയര്‍ത്തുന്ന ലിവറിന് പകരം വിമാനത്തിന്‍റെ ചിറകുകളിലെ ഫ്ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലിവര്‍ കൊപൈലറ്റ് അബദ്ധവശാല്‍ ഉയര്‍ത്തിയതാകാം എന്ന് ക്യാപ്റ്റന്‍ സ്റ്റീവ് നിരീക്ഷിക്കുന്നു. ഇത് കൂടാതെ പിന്‍വലിക്കാതിരുന്ന ചക്രങ്ങള്‍ വായുവില്‍ പ്രതിരോധം തീര്‍ക്കുകയും വീമാനത്തിന്‍റെ പറക്കലിന് തടസം സൃഷ്ടിക്കുന്നതായും ക്യാപ്റ്റന്‍ സ്റ്റീവ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ വേഗത വര്‍ധിപ്പിക്കാന്‍ കുടി ശ്രമിക്കുന്നതോടെ വിമാനത്തിന് മേല്‍ സമ്മര്‍ദമേറുന്നു. മുകളിലേക്ക് പറക്കുന്നതിന് പകരം സമാന്തരമായി പറക്കുന്ന വിമാനത്തിന് ഉയരാനുള്ള അവസരം നഷ്ടപ്പെടുന്നു. വിമാനത്തിന്‍റെ

ചക്രങ്ങള്‍ പിന്‍വലിച്ചിരുന്നെങ്കില്‍ വിമാനത്തിന് പറക്കാന്‍ അവസരം ലഭിച്ചേക്കാവുമായിരുന്നെന്നും ക്യാപ്റ്റന്‍ സ്റ്റീവ് പറയുന്നു. എന്നാല്‍ താന്‍ പറയുന്നത് തന്നെയാകില്ല വിമാനാപകടത്തിന്‍റെ കാരണമെന്ന് കൂട്ടിച്ചേര്‍ത്താണ് ക്യാപ്റ്റന്‍ സ്റ്റീവ് തന്‍റെ വിഡിയോ അവസാനിപ്പിക്കുന്നത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.