Connect with us

Gulf

യു എ ഇ: ഓൺലൈൻ തട്ടിപ്പുകാർ പെരുകുന്നു ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി സെൻ്ററൽ ബേങ്ക്

Published

on

ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

പല വ്യാജ സന്ദേശങ്ങളിലും അക്ഷര, വ്യാകരണ തെറ്റുകൾ പതിവാണെന്നും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. സംശയാസ്പദ സന്ദേശങ്ങളോടു പ്രതികരിക്കാതെ വിവരം ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പരാതികളിന്മേലുള്ള ബാങ്ക് അധികൃതരുടെ പ്രതികരണം തൃപ്തികരല്ലെങ്കിൽ സെൻട്രൽ ബാങ്കിന്റെ തർക്കപരിഹാര യൂണിറ്റുമായി (സനദക്) ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കു പരിഹാരം കണ്ടെത്തുന്ന വിഭാഗമാണ് സനദക്.

ഇമെയിൽ/എസ്എംഎസ് ‍വഴി വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിങ്. ക്രെഡിറ്റ് കാർഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റും കൈക്കലാക്കി അതുപയോഗിച്ചു തട്ടിപ്പുകൾ നടത്തും. പരിചിതമല്ലാത്തതും ഉറവിടം അറിയാത്തതുമായ അത്തരം ഇമെയിലുകളിലും ലിങ്കുകളിലും തുറക്കരുത്. അബദ്ധത്തിൽ തുറന്നാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കണം.

. ഇമെയിൽ ഹാക്കിങ്

പ്രമുഖ കമ്പനികളുടെ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത് ഫണ്ട് കൈമാറാൻ ആവശ്യപ്പെടും. ലഭിച്ചിട്ടുള്ള വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കി പണം തട്ടും. അതിനാൽ, ഇമെയിലിന്റെ ആധികാരികത വ്യക്തമായി പരിശോധിച്ച് ഉറപ്പാക്കണം.
ഐഡന്റിറ്റി മോഷണം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ പോലുള്ള വിവരങ്ങൾ നേടുന്നതിന് ബാങ്കുകളുടെയോ ഔദ്യോഗിക സ്‌ഥാപനങ്ങളുടെയോ പ്രതിനിധികളായി ചമഞ്ഞ് ഇടപാടുകാരെ സമീപിക്കും. അത്തരക്കാർ വിവരങ്ങൾ കൈക്കലാക്കി പണം തട്ടുമെന്ന് ഓർക്കണം.

ഇൻവോയ്സ് തട്ടിപ്പ് പ്രമുഖ കമ്പനികളുടെ ഇൻവോയ്സുകൾ വ്യാജമായി സൃഷ്ട‌ിച്ച് പലർക്കും അയച്ചുകൊടുക്കും. തുടർന്ന്, കമ്പനി അക്കൗണ്ടിനു പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടും
ക്രെഡിറ്റ് കാർഡുകളും നേടുന്ന രീതിയാണിത്. മോഷ്ടിച്ച തിരിച്ചറിയൽ കാർഡുകളും അതുവച്ച് എടുക്കുന്ന സിം കാർഡുകളും ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുക.

വ്യാജ ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയോ വെബ്സൈറ്റിലൂടെയോ ഫോണിൽ വിളിച്ചോ വ്യാജ ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. വിതരണം ചെയ്യാത്ത ഉൽപന്നങ്ങൾക്കു പണം അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുക.
ആൾമാറാട്ടം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി ബാങ്ക് വായ്‌പയും ക്രെഡിറ്റ് കാർഡുകളും നേടുന്ന രീതിയാണിത്. മോഷ്ടിച്ച തിരിച്ചറിയൽ കാർഡുകളും അതുവച്ച് എടുക്കുന്ന സിം കാർഡുകളും ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുക.

വ്യാജ ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയോ വെബ്സൈറ്റിലൂടെയോ ഫോണിൽ വിളിച്ചോ വ്യാജ ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. വിതരണം ചെയ്യാത്ത ഉൽപന്നങ്ങൾക്കു പണം അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുക.
നിക്ഷേപത്തട്ടിപ്പ് ആകർഷകമായ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ നിക്ഷേപങ്ങളെക്കുറിച്ചും കരുതിയിരിക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായി വൻ തുക മുടക്കി പരസ്യങ്ങൾ വരെ നൽകാറുണ്ട് അത്തരം തട്ടിപ്പുകാർ. നിക്ഷേപം പിൻവലിക്കാനുള്ള അഭ്യർഥന നിരസിക്കുന്ന ഇവരുടെ സ്‌ഥാപനം പിന്നീട് അപ്രത്യക്ഷമാകും.

. ഇൻഷുറൻസ് കമ്പനികൾ, ജനപ്രിയ റസ്റ്ററൻ്റുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ തുടങ്ങിയവയുടെ പേരിൽ എത്തുന്ന വ്യാജ സൈറ്റുകളിലൂടെ പണമിടപാട് നടത്തിയാലും തട്ടിപ്പിനിരയായേക്കാം. വ്യാജ പേയ്മെന്റ് ലിങ്കുകൾ വഴി പണം തട്ടുന്നവരുമുണ്ട്. വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെയും കരുതൽ വേണം.
അക്കൗണ്ട് വിശദാംശങ്ങൾ, കാർഡ് നമ്പറുകൾ, ഓൺലൈൻ ബാങ്കിങ് പാ‌ഡുകൾ, എടിഎം പിൻ നമ്പർ, സെക്യൂരിറ്റി കോഡുകൾ (സിസിവി) പോലുള്ള വിവരങ്ങൾ ആരുമായും പങ്കിടരുത്. നിയമാനുസൃത ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരിക്കലും അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. വഞ്ചിക്കപ്പെട്ടാൽ ബാങ്കിലും പൊലീസിലും ഉടൻ പരാതിപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫോൺ 800 2626

5 വർഷം വരെ തടവും 30 ലക്ഷം ദിർഹം വരെ പിഴയും യുഎഇയിൽ സൈബർ തട്ടിപ്പിന്റെ ഗൗരവം അനുസരിച്ച് 5 വർഷം വരെ തടവും 30 ലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും.

ശ്രദ്ധിക്കാം
. ബാങ്ക് അക്കൗണ്ട് ദിവസേന പരിശോധിക്കുക.

. അനധികൃത ഇടപാടുകൾ നടന്നതായി കണ്ടാൽ രേഖാമൂലം പരാതി നൽകുക.

. അക്കൗണ്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിവരങ്ങൾ ബാങ്കിനോട് ചോദിച്ചു മനസ്സിലാക്കുക.

* പാസ്വേഡ് ശക്തമാക്കുക, ഇടയ്ക്കിടെ മാറ്റുക.

സ്റ്റേറ്റ്മെന്റ് പ്രിന്റെടുത്ത് സൂക്ഷിക്കുക.

* ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.

. സുരക്ഷിത കംപ്യൂട്ടറിൽ (ആന്റിവൈറസ് ഉള്ളവ) മാത്രം ഓൺലൈൻ ഇടപാട് നടത്തുക.

* എല്ലാ ഇടപാടുകൾക്കും എസ്എംഎസ് സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.