Connect with us

Gulf

പൈലറ്റുമാർ പരിചയസമ്പന്നർ, ടേക്ക് ഓഫിന് പിന്നാലെ അപായസി​ഗ്നൽ നൽകി

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാര്‍. വിമാനത്തില്‍ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാരുടെ പരിചയസമ്പത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.10 ക്രൂ അംഗങ്ങളും അപകടമുണ്ടായ സമയത്ത് വിമാനത്തിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവിന് 1100 മണിക്കൂര്‍ പരിചയസമ്പത്തുണ്ട്. ഇദ്ദേഹമാണ് ക്യാപ്റ്റനൊപ്പം വിമാനം നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്”
“ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവിന് 1100 മണിക്കൂര്‍ പരിചയസമ്പത്തുണ്ട്. ഇദ്ദേഹമാണ് ക്യാപ്റ്റനൊപ്പം വിമാനം നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ് ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

Published

on

By

ക്യാമ്പയിൻ പവലിയനിൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ സന്ദർശനം നടത്തുന്നു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്” എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

പൗരന്മാരുടെയും താമസക്കാർുടെയും ഇടയിൽ ജി ഡി ആർ എഫ് എ -യുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും, അവ ലളിതവും പ്രാപ്യവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് കാമ്പയിൻ സന്ദർശിക്കാം. ഇതിനായി മാളിൽ പ്രത്യേക പവലിയൻ സ്ഥാപിച്ചിട്ടുണ്ട്

ആദ്യ ദിനം തന്നെ സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാർഡ്, ദേശീയതാ സേവനങ്ങൾ, “അമർ അസിസ്റ്റന്റ്” എന്ന സ്മാർട്ട് സംവിധാനവും ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ടാകും

വിവരദായകമായ സ്റ്റാളുകളും പരിശീലനം ലഭിച്ച ജീവനക്കാരിലൂടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും കാമ്പയിനിന്റെ ഭാഗമാണ്. കുട്ടികൾക്കായി “സലീം”, “സലാമ്” എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സജ്ജമാക്കിയിട്ടുള്ള വിദ്യാഭ്യാസ കോർണറും ഇവിടെയുണ്ട്

പുതിയ കാമ്പയിൻ, ഡയറക്ടറേറ്റ് കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. സേവനങ്ങൾക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാനും വ്യക്തിഗതമായ ഇടപെടലുകൾക്കുമായി പൊതുജനങ്ങൾക്കൊപ്പം നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമായി കാമ്പയിൻ മാറുകയാണ്. ഫീഡ്ബാക്ക് സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതും ജനകീയ ഇടപെടലിന് അവസരം ഒരുക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പയിൻ അടുത്ത വെള്ളിയാഴ്ച സമാപിക്കും .

Continue Reading

Gulf

ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ്

Published

on

By

ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് യുഎഇയിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിമാനങ്ങളുടെ സമയക്രമം എയർലൈൻസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താനും ജാഗ്രത പാലിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകി. ജോർദാൻ, ഇറാഖ്, ലെബനൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യത്തിൽ എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇറാഖ്, ഇറാൻ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ദുബായ് വഴി ഈ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ അനുവദിക്കില്ല.

Continue Reading

Gulf

ഷാർജയിൽ ഇന്ത്യൻ വിദ്യാർഥി സ്കൂളിൽ വീണ് മരിച്ച സംഭവം: രണ്ട് ജീവനക്കാർക്ക് ശിക്ഷ

Published

on

By

മുവൈലയിലെ സ്കൂളിൽ വീണ് എട്ട് വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് മരിച്ച സംഭവത്തിൽ, രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാരുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്ന് കോടതി വിധിച്ചു. നേരത്തെ കീഴ്ക്കോടതി  വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ട് ഷാർജ ഫെഡറൽ അപ്പീൽ കോടതി പ്രതികളായ രണ്ട് ജീവനക്കാരും കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം (ഏകദേശം 47 ലക്ഷം ഇന്ത്യൻ രൂപ) ദയാധനമായി നൽകാനും ഓരോരുത്തരും 2,000 ദിർഹം വീതം പിഴയടക്കാനും ഉത്തരവിട്ടു.

സ്കൂൾ ബസ്സിൽ നിന്ന് ക്ലാസ് മുറിയിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിലും നിരീക്ഷിക്കുന്നതിലും ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കോടതി കണ്ടെത്തി. സംഭവസമയത്ത് റാഷിദിനൊപ്പം ആരുമുണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിബിഎസ്ഇ സിലബസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന റാഷിദ് 2024 മാർച്ച് 11-ന് റമസാൻ ആദ്യ ദിനം സ്കൂളിലെത്തിയതിന് തൊട്ടുപിന്നാലെ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റാഷിദിന്റെ മുഖത്ത് ചതവും കവിളെല്ലിന് പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലച്ചോറിന് നീർക്കെട്ടും രക്തസ്രാവവും ഉൾപ്പെടെ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നതായി ഷാർജ പൊലീസിന്റെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. സംഭവസമയത്ത് കുട്ടികളോടൊപ്പം സ്കൂൾ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷകർ പരിശോധിച്ച നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. റാഷിദ് വീഴുന്നതിന് തൊട്ടുമുൻപ് മറ്റൊരു കുട്ടി റാഷിദിനെ തല്ലാൻ ശ്രമിച്ചതായും ദൃശ്യങ്ങളിൽ കണ്ടു. എങ്കിലും വീഴ്ചയുടെ കൃത്യമായ നിമിഷം പകർത്തിയേക്കാവുന്ന നിർണായകമായ ഏതാനും സെക്കൻഡുകൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ അസാന്നിധ്യം കടുത്ത അശ്രദ്ധയാണെന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അപ്പീൽ കോടതി പറഞ്ഞു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.