Connect with us

Gulf

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

Published

on

ദുബായ്: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ദുബായിയുടെ വികസന മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ഒന്നാം പെരുന്നാൾ ദിനമായ ജൂൺ 6 നും, ജൂൺ 7 ശനിയാഴ്ചയും ദുബായ് അൽ ഖൂസിലാണ് “സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2025 വിത്ത് അസ്!” എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തുന്ന ഈ പരിപാടി ദുബായിലെ തൊഴിലാളികൾക്കായി സർക്കാർ നടത്തുന്ന ഏറ്റവും വലിയ വിനോദ കലാ പരിപാടിയാണ്. തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ ആഘോഷമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.

ഇത്തവണ ഓൺലൈനിലും ഓഫ്‌ലൈനിലും പരിപാടികൾ നടക്കും. ഉച്ച മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഓൺലൈൻ പരിപാടിയിൽ ആളുകൾക്ക് കലാപ്രകടനങ്ങൾ തത്സമയം കാണാം. ലൈവ് കാണുന്ന കാഴ്ചക്കാർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാൻ സുവർണ്ണാവസരമുണ്ട്. വിമാന ടിക്കറ്റുകൾ, സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, 500 ദിർഹത്തിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ഇതിലൂടെ നേടാൻ സാധിക്കും. റാഫിൾ ഡ്രോയിൽ പങ്കെടുക്കുന്നതിന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ബ്രോഷറിലെ ക്യു.ആർ കോഡിൽ വെള്ളിയാഴ്ച മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാൻ കഴിയും.

തുടർന്ന് വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അൽ ഖൂസിലെ പ്രത്യേക സജ്ജമാക്കിയ ഗ്രൗണ്ടിൽ തത്സമയ കലാപരിപാടികൾ അരങ്ങേറും. ഭാംഗ്രാ നൃത്തം, ബോളിവുഡ് താരങ്ങളുടെ കലാ പ്രകടനങ്ങൾ, വിവിധ ഷോകൾ, സ്റ്റിൽറ്റ് വാക്കർമാർ, സൈക്കിൾ ഷോകൾ, ഫയർ ഷോകൾ തുടങ്ങി നിരവധി വിനോദപരിപാടികൾ ഇവിടെയുണ്ടാകും. കൂടാതെ, ഒരു കാർ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങളും തത്സമയ പരിപാടിയിലുണ്ടാകും. ഈ ബൃഹത്തായ ആഘോഷം തൊഴിലാളികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു

പിസിഎൽഎ, തഖ്ദീർ അവാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക ഈദ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഡു, മലബാർ ഗോൾഡ് & ഡയമണ്ട്സ്, അൽ ഫാറ്റൻ, ഫ്ലൈ ദുബായ് എന്നിവരാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്. ഈ അവിസ്മരണീയമായ ഈദ് ആഘോഷത്തിൽ തൊഴിലാളികൾക്ക് പങ്കെടുത്ത് ആസ്വദിക്കാനുള്ള മികച്ച അവസരമാണിതെന്നും, ആഘോഷം തൊഴിലാളികളെ പിന്തുണക്കുന്നതിനും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനുള്ള നടപടികളിൽ ഒന്നാണെന്ന് കേണൽ ഒമർ മത്താർ അൽ മുസൈന പറഞ്ഞു. സേവന വിതരണത്തിനപ്പുറം ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കൃതജ്ഞതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവിയിലേക്കുള്ള ചിന്താഗതിയും അനുകമ്പയും ഉള്ള ഒരു ആഗോള നഗരം എന്ന നിലയിൽ ദുബായുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ജിഡിആർഎഫ്എ ദുബായുടെ വിശാലമായ സാമൂഹിക ഉത്തരവാദിത്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

Published

on

By

ദുബായ്: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള ലക്ഷ്യത്തോടെ, ലോക സൈക്കിൾ ദിനത്തിൽ ദുബായ് ഇമിഗ്രേഷൻ (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. 130-ലധികം ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി.

മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നേതൃത്വം നൽകിയ പരിപാടിയിൽ, ദുബായ് ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ജനറൽ അബ്ദുള്ള ബിൻ സായിദ് അൽ ഫലാസി, യുഎഇ സൈക്ലിംഗ് ഫെഡറേഷൻ പ്രസിഡൻറ് എഞ്ചിനീയർ മൻസൂർ ബുസൈബ, സാമി അഹമ്മദ് അൽ ഖംസി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. വിവിധ അസിസ്റ്റൻറ് ഡയറക്ടർ ജനറർമാർ, ദേശീയ സൈക്ലിംഗ് ടീം അംഗങ്ങൾ തുടങ്ങിയവരും റാലിയിൽ സജീവമായി പങ്കെടുത്തു.

യുഎഇയുടെ 2031 വിഷൻ പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വികസനവും കാർബൺ ഉല്പാദനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായി ഈ പരിപാടി ഒത്തുപോകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ഇമിഗ്രേഷൻ സുസ്ഥിരതാ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംരംഭം. ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിച്ച് ജീവനക്കാരെ ഉത്സാഹിപ്പിക്കുന്നതിലൂടെ, സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയും സന്തുലിതത്വവും വര്‍ദ്ധിപ്പിക്കാമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുന്നതിന് ഇമിഗ്രേഷൻ പുലർത്തുന്ന പ്രതിബദ്ധതയുടെ അടയാളമാണ് ഈ സംരംഭമെന്നും, ഇത് ദുബായുടെ ആരോഗ്യപരവും സുസ്ഥിരവുമായ ജീവിതതത്വങ്ങളെ പിന്തുണയ്ക്കുന്നതുമാണെന്നും അധികൃതർ വ്യക്തമാക്കി

Continue Reading

Gulf

ഹജ് പുണ്യത്തിൽ തീർഥാടകർ

Published

on

By

ഹജ് കർമത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി ഒത്തുകൂടിയ തീർഥാടകർ കാരുണ്യത്തിന്റെ മലയെന്ന് അറിയപ്പെടുന്ന ജബലുറഹ്മയിൽ.
മിനാ (സൗദി) ∙ കടുത്തചൂടിലും അറഫയിലെ കാരുണ്യത്തിന്റെ മലയിൽ നനവായിരുന്നു; 20 ലക്ഷത്തോളം ഹജ് തീർഥാടകരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകിയ പ്രാർഥനകളുടെ, പശ്ചാത്താപത്തിന്റെ നനവ്. ഓരോ പ്രാർഥനയും കണ്ണീരും അറഫ ഏറ്റുവാങ്ങി; പകരം തീർഥാടകർക്ക് ഹജ്ജിന്റെ വിശുദ്ധി സമ്മാനിച്ചു.

ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫ സംഗമം സമത്വത്തിന്റെ തുടിക്കുന്ന സന്ദേശം കൂടിയായി. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ലളിതമായ വെളുത്തവസ്ത്രത്തിൽ ദൈവത്തിനു മുന്നിൽ ഹൃദയം തുറക്കുന്ന കാഴ്ച. ജബലുറഹ്മയിൽ (കാരുണ്യത്തിന്റെ മല) ഇരുന്ന് അവർ തെറ്റുകൾ ഏറ്റുപറഞ്ഞു, ആവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. അറഫ, പശ്ചാത്താപത്തിന്റെ ആൾക്കടലായി.

ജീവിതത്തിലെ സകലഭാരവും ഇറക്കിവച്ച്, പുതിയ മനുഷ്യരായി തീർഥാടകർ സന്ധ്യയോടെ അറഫയോടു വിടചൊല്ലി. തുടർന്ന് 6 കിലോമീറ്റർ അകലെ മുസ്ദലിഫയിൽ വഴിയോരത്ത് പായവിരിച്ച് അൽപം ഉറക്കം. സാത്താന്റെ പ്രതീകമായ ജംറയിൽ എറിയാനുള്ള ചെറുകൽമണികൾ ഇവിടെനിന്നു ശേഖരിച്ച് പുലർച്ചയോടെ മിനായിലേക്കു നീങ്ങും.

Continue Reading

Gulf

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം

Published

on

By

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 498 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്
രണ്ട് മരണം കേരളത്തിലാണ്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 192 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ്
സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഓക്സിജൻ, ഐസോലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.